തർക്കം തീർന്നില്ല: വയനാടിന് പിടിമുറുക്കി എ ഗ്രൂപ്
text_fieldsന്യൂഡൽഹി: കോൺഗ്രസിലെ എ, െഎ വിഭാഗങ്ങളുടെ തർക്കം മൂലം സ്ഥാനാർഥി പ്രഖ്യാപനം മുടങ ്ങിയ നാലു ലോക്സഭ സീറ്റിെൻറ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ആന്ധ്രപ്രദേശിലേക ്കും അവിടെ നിന്ന് കേരളത്തിലേക്കും പോയ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെ നിലപാട് പ ്രശ്നപരിഹാരത്തിൽ നിർണായകം. ചർച്ചകൾക്ക് അദ്ദേഹത്തെ വീണ്ടും ഡൽഹിയിലേക്ക് വിള ിപ്പിച്ചിട്ടുണ്ട്.
വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്ര ഖ്യാപനമാണ് വൈകുന്നത്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെയെന്ന് മിക്കവാറും ഉറപ്പായ ി. വയനാട്ടിലെ സ്ഥാനാർഥിയെ തീരുമാനിക്കാതെ മറ്റു രണ്ടു മണ്ഡലങ്ങളുടെ കാര്യത്തിൽ തീ ർപ്പുണ്ടാക്കാൻ കഴിയില്ല. വയനാട്ടിൽ ടി. സിദ്ദീഖിനു വേണ്ടിയാണ് ഉമ്മൻ ചാണ്ടി ഉടക്കിനിൽക്കുന്നത്. എന്നാൽ, ഷാനിമോൾ ഉസ്മാൻ, പി.എം. നിയാസ്, കെ.പി. അബ്ദുൽ മജീദ് എന്നിവരിൽ ഒരാൾ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാദിക്കുന്നു.
നിലവിലെ െഎ ഗ്രൂപ്പിെൻറ ഇൗ സീറ്റ് എ ക്ക് വിട്ടുകൊടുക്കാൻ പറ്റില്ലെന്നാണ് നിലപാട്. സമവായ സ്ഥാനാർഥി എന്ന നിലയിൽ വി.വി. പ്രകാശെൻറ പേരും ഉയർന്നു നിൽക്കുന്നു. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി എത്താതെ ചർച്ച മുന്നോട്ടു നീങ്ങില്ല. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡൽഹിയിൽ നിന്നുള്ള മടക്കയാത്ര നീട്ടിവെച്ചു. വടകരയിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പു സമിതി അംഗീകരിച്ചശേഷം സ്ഥാനാർഥിയെ മാറ്റേണ്ട സ്ഥിതിയാണ്. വിദ്യ ബാലകൃഷ്ണെൻറ പേരു മാത്രമാണ് സമിതിയിൽ മുന്നോട്ടു വെച്ചിരുന്നത്.
എന്നാൽ, സി.പി.എം സ്ഥാനാർഥി പി. ജയരാജനെ നേരിടാൻ മറ്റൊരാൾ വേണമെന്ന കൂട്ടായ ആവശ്യം ഉയർന്നപ്പോഴാണ് വടകര കൂടി ഒഴിച്ചിട്ട് 12 സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വടകരയിൽ മത്സരിക്കാൻ ടി. സിദ്ദീഖ് തയാറല്ല. വനിത പ്രാതിനിധ്യത്തിെൻറ കുറവ് തെരഞ്ഞെടുപ്പു സമിതിയിൽ രാഹുൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മഹിള കോൺഗ്രസ് നേതാവു കൂടിയായ ബിന്ദു കൃഷ്ണയെ ഞായറാഴ്ച ഡൽഹിയിൽ വിളിച്ചു വരുത്തി. എന്നാൽ, മത്സരിക്കാൻ താൽപര്യമില്ലെന്നാണ് ബിന്ദു കൃഷ്ണ നേതാക്കളെ അറിയിച്ചത്.
ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെയും എ.എ. ഷുക്കൂറിനെയും പരിഗണിക്കുന്നുണ്ട്. അടൂർ പ്രകാശിനെ ആലപ്പുഴയിൽ കൊണ്ടുവന്നാൽ ആറ്റിങ്ങലിെൻറ സാധ്യതകൾ ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. സിറ്റിങ് എം.പിമാർ മത്സരിക്കേണ്ട എന്നു തീരുമാനിച്ച വടകര, ആലപ്പുഴ സീറ്റുകളിൽ സി.പി.എമ്മിനെ നേരിടാൻ പറ്റിയ മികച്ച സ്ഥാനാർഥിയെ തേടുകയാണ് യഥാർഥത്തിൽ കോൺഗ്രസ്.
പദവി വാഗ്ദാനത്തിൽ കെ.വി. തോമസ് മെരുങ്ങി
ന്യൂഡൽഹി: കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ട ഏക സിറ്റിങ് എം.പി പ്രഫ. കെ.വി. തോമസ് പൊട്ടിത്തെറിച്ചതിനൊടുവിൽ മെരുങ്ങി. കേന്ദ്ര, സംസ്ഥാന നേതാക്കളുടെ അനുനയ ശ്രമങ്ങൾക്കൊടുവിൽ കെ.വി. തോമസ് പറഞ്ഞു: ‘‘ഞാൻ കോൺഗ്രസുകാരൻതന്നെ. എറണാകുളത്ത് ഹൈബി ഇൗഡൻ ജയിക്കും. അതിനായി പ്രവർത്തിക്കും.’’ സീറ്റ് നഷ്ടപ്പെട്ട തോമസ് ബി.ജെ.പിയിലേക്ക് പോകുമോ എന്ന സേന്ദഹങ്ങൾ പരന്നതോടെ എ.െഎ.സി.സിയിൽ നിന്നും സംസ്ഥാന തലത്തിൽ നിന്നും തിരക്കിട്ട അനുനയ ശ്രമങ്ങളാണ് നടന്നത്. എന്നാൽ, സീറ്റ് നൽകില്ലെന്ന നിലപാടിൽ നേതൃത്വം ഉറച്ചുനിന്നു. സജീവ രാഷ്ട്രീയത്തിൽ തുടരാൻ പാകത്തിൽ എ.െഎ.സി.സി ഭാരവാഹിത്വമോ ഭാവിയിൽ യു.ഡി.എഫ് കൺവീനർ സ്ഥാനമോ ലഭിച്ചേക്കും.
എറണാകുളത്ത് ഹൈബി ഇൗഡൻ ജയിച്ചാൽ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പു വരും. അതിൽ സ്ഥാനാർഥിയായി തോമസിന് സംസ്ഥാന രാഷ്ട്രീയത്തിലേക്കും തിരിയാം. എറണാകുളത്ത് പി. രാജീവ് സി.പി.എം സ്ഥാനാർഥിയായതോടെ ചിത്രം മാറിയതിനാലാണ് കെ.വി. തോമസിനു പകരം ഹൈബി ഇൗഡൻ വേണമെന്ന തീരുമാനം ഉണ്ടായതെന്നാണ് സംസ്ഥാന നേതാക്കളുടെ ഒൗദ്യോഗിക വിശദീകരണം. എന്നാൽ, തോമസ് വീണ്ടും മത്സരിച്ചാൽ സഹകരിക്കില്ലെന്ന് എറണാകുളം ലോക്സഭ മണ്ഡലത്തിലെ യുവ എം.എൽ.എമാർ മുന്നറിയിപ്പ് നൽകിയത്, പാർട്ടി സർവേ എന്നിവയാണ് പ്രധാന കാരണങ്ങളെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.