കിരൺകുമാർ റെഡ്ഡി വീണ്ടും കോൺഗ്രസിൽ
text_fieldsന്യൂഡൽഹി: മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരൺകുമർ റെഡ്ഡി കോൺഗ്രസിൽ തിരിച്ചെത്തി. ആന്ധ്രയുടെ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയോടൊപ്പം വെള്ളിയാഴ്ച പാർട്ടി ആസ്ഥാനത്ത് എത്തിയ കിരൺകുമാർ റെഡ്ഡി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തന്നെ വളർത്തിയത് കോൺഗ്രസാണെന്നും തിരികെ എത്തിയതിൽ സന്തോഷമുണ്ടെന്നും കിരൺകുമാർ റെഡ്ഡി പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് ശക്തിെപ്പടേണ്ടതുണ്ട്. ഉപാധികളില്ലാതെയാണ് മടങ്ങിവരവെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രയുടെ ചുമതലയേറ്റ ഉടനെ ഉമ്മൻ ചാണ്ടി, കിരൺകുമാർ റെഡ്ഡിയുമായി ഹൈദരാബാദിൽ രണ്ടുതവണ ചർച്ച നടത്തിയിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏറെ പരിശ്രമിച്ച നേതാവായിരുന്നു റെഡ്ഡിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ആന്ധ്രയിൽ ആരുമായും സഖ്യമുണ്ടാക്കില്ല. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പാർട്ടിവിട്ടവരെ തിരച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടിയിൽ തിരിച്ചെത്തുേമ്പാൾ കിരൺകുമർ റെഡ്ഡി എ.െഎ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ടതായാണ് സൂചന. ആന്ധ്ര വിഭജനത്തെതുടർന്ന് 2014ലാണ് അേദ്ദഹം കോൺഗ്രസ് വിട്ടത്. തുടർന്ന് ജയ് സമൈക്യ ആന്ധ്ര എന്ന പാർട്ടി രൂപവത്കരിച്ചെങ്കിലും തിളങ്ങാനായില്ല.
കേരളത്തിലെ കെ.പി.സി.സി പ്രസിഡൻറ് നിയമനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ താന്‍ ആന്ധ്രയുടെ ചുമതലയുള്ള നേതാവാണെന്നും ആ വിഷയങ്ങള്‍ മാത്രമാണു സംസാരിക്കാനുള്ളതെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.