കരുത്തരുടെ പോരാട്ടം ഉറ്റുനോക്കാം എറണാകുളം
text_fieldsയു.ഡി.എഫിന് സിറ്റിങ് എം.എൽ.എ. എൽ.ഡി.എഫിന് മുൻ രാജ്യസഭാംഗം. ബി.ജെ. പിക്ക് കേന്ദ്രമന്ത്രി. സ്ഥാനാർഥി നിർണയത്തിന് മുെമ്പന്നപോലെ ശേ ഷവും ശ്രദ്ധേയമാകുകയാണ് എറണാകുളം ലോക്സഭ മണ്ഡലം. പ്രചാരണവുമ ായി ആദ്യമിറങ്ങി കളം നിറഞ്ഞ് എൽ.ഡി.എഫിെൻറ പി. രാജീവ്. യു.ഡി.എഫ് സ് ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും പിന്നീട് ഹൈ സ്പീഡിലായി ഹൈബി ഇൗ ഡൻ. ‘മാറ്റത്തിെൻറ മുഴക്ക’ത്തിന് കാതോർക്കുന്നു എൻ.ഡി.എ സ്ഥാനാർഥി കെ.ജെ. അൽഫോൻസ് കണ്ണന്താനം.
യു.ഡി.എഫിന് വ്യക്തമായ സ്വാധീനമുള ്ള മണ്ഡലമാണ് എറണാകുളം. പക്ഷേ, കോട്ടയെന്നൊന്നും പറയാനാവില്ല. 18 തെര ഞ്ഞെടുപ്പുകളിൽ 13 തവണയും എറണാകുളം ലോക്സഭയിലേക്ക് അയച്ചത് യു.ഡി.എഫ് സ്ഥാനാർഥിയെ ആണ്. അതേസമയം, പാർട്ടി ചിഹ്നത്തിൽ മത്സരി ച്ച് ഒരു തവണ ജയിക്കുകയും ഒന്നിലേറെ തവണ എതിരാളികളെ വിറപ്പിക്കു കയും നാലുതവണ സ്വതന്ത്രന്മാരിലൂടെ മണ്ഡലം കൈയടക്കുകയും ചെയ്ത ചരിത്രം പറയാനുണ്ട് എൽ.ഡി.എഫിന്.
ഒാരോ തെരഞ്ഞെടുപ്പിലും ഉണ്ടായ വോട്ട് വർധനയാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്ന നേട്ടം. ഇത്തവണ സ്വതന്ത്രനെ പരീക്ഷിക്കേണ്ടെന്ന് തീരുമാനിച്ച സി.പി.എം 10 വർഷത്തിനുശേഷം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുേമ്പാൾ സ്ഥാനാർഥി പി. രാജീവ് മതി എന്ന് ആദ്യമേ ഉറപ്പിച്ചു. സിറ്റിങ് എം.പി കെ.വി. തോമസ് തന്നെയാകും യു.ഡി.എഫ് സ്ഥാനാർഥിയെന്നാണ് ഏറക്കുറെ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഏഴാംതവണയും കെ.വി. തോമസിനെ സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടിക്കകത്തും പുറത്തുമുള്ള എതിർപ്പ് ഹൈകമാൻഡിന് മുന്നിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ ഹൈബി സ്ഥാനാർഥിയായി. എൻ.ഡി.എ സ്ഥാനാർഥിയുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ടായിരുന്നു. ബി.ഡി.ജെ.എസിന് കരുതിവെച്ച സീറ്റാണ് ഒടുവിൽ ബി.ജെ.പി ഏറ്റെടുത്ത് കണ്ണന്താനത്തെ സ്ഥാനാർഥിയാക്കിയത്.
കളംനിറഞ്ഞ് കരുത്തർ
പി. രാജീവിെൻറയും ഹൈബി ഇൗഡെൻറയും അൽഫോൻസ് കണ്ണന്താനത്തിെൻറയും ആദ്യ ലോക്സഭ പോരാട്ടത്തിനാണ് എറണാകുളം വേദിയാകുന്നത്. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായ പി. രാജീവ് എൽ.ഡി.എഫിന് മണ്ഡലത്തിൽ അവതരിപ്പിക്കാൻ പറ്റിയ മികച്ച സ്ഥാനാർഥിയാണ്. സി.പി.എം ജില്ല സെക്രട്ടറി, രാജ്യസഭാംഗം എന്നീ നിലകളിലുള്ള പ്രവർത്തനങ്ങളും ചിട്ടയായ പ്രചാരണവും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും രാജീവിന് മുതൽക്കൂട്ടാകും.
എന്നാൽ, യു.ഡി.എഫിന് മണ്ഡലത്തിലുള്ള മേൽക്കൈയും ശബരിമല, പള്ളിത്തർക്കം എന്നിവയടക്കം വിഷയങ്ങളിൽ സംസ്ഥാന സർക്കാറിനെതിരായ വികാരവും പ്രതികൂല ഘടകങ്ങളാണ്. മുൻ എം.പി അഡ്വ. ജോർജ് ഇൗഡെൻറ മകനായ ഹൈബി 2011 മുതൽ നിയമസഭയിൽ എറണാകുളത്തെ പ്രതിനിധാനം ചെയ്യുന്നു. ജനകീയ പ്രശ്നങ്ങളിലെ ഇടപെടലും സാമൂഹിക സേവനപ്രവർത്തനങ്ങളും യുവാക്കൾക്കിടയിലെ സ്വീകാര്യതയും സമുദായ പിന്തുണയുമാണ് യു.ഡി.എഫ് എടുത്തുകാട്ടുന്നത്. പക്ഷേ, സ്ഥാനാർഥിത്വം നിഷേധിച്ചതിൽ സിറ്റിങ് എം.പി പ്രഫ. കെ.വി. തോമസിനും അനുയായികൾക്കുമുള്ള അതൃപ്തി പൂർണമായി നീങ്ങിയിട്ടില്ല.
കേന്ദ്രമന്ത്രി എന്ന നിലയിലുള്ള പ്രതിച്ഛായയോടെയാണ് അൽഫോൻസ് കണ്ണന്താനം കളത്തിലിറങ്ങിയിട്ടുള്ളത്. എൻ.ഡി.എ അധികാരത്തിലെത്തിയാൽ വീണ്ടും മന്ത്രിയാകാനുള്ള സാധ്യതയും ബി.ജെ.പി മുന്നോട്ട്വെക്കുന്നു.
വികസനം മുഖ്യവിഷയം
മെട്രോ നഗരത്തിെൻറ വികസനമാണ് മൂന്നു മുന്നണിയുടെയും മുഖ്യപ്രചാരണ വിഷയം. മോദി സർക്കാറിെൻറ ഭരണപരാജയവും ജനവിരുദ്ധനയങ്ങളും ഇടത്--വലത് മുന്നണികൾ ആയുധമാക്കുന്നുണ്ട്. നോട്ട് നിരോധനത്തിെൻറയും ജി.എസ്.ടിയുടെയും തിക്തഫലങ്ങൾ, സമ്പദ്ഘടനയുടെ തകർച്ച, ഇന്ധനവിലക്കയറ്റം, കർഷക ആത്മഹത്യ, തൊഴിലില്ലായ്മ എന്നിവയാണ് എടുത്തുകാട്ടുന്നത്. ദേശീയ വിഷയങ്ങൾക്കുപുറമെ മാലിന്യസംസ്കരണം, ഗതാഗതം, ദ്വീപ് -ടൂറിസം ,-റെയിൽവേ വികസനം എന്നിവയും ചർച്ചയാകുന്നുണ്ട്. പ്രളയം കാര്യമായി ബാധിച്ച ജില്ലകളിലൊന്നുകൂടിയാണ് എറണാകുളം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിെൻറ പ്രവർത്തനമികവ് എൽ.ഡി.എഫും വീഴ്ചകൾ യു.ഡി.എഫും പ്രചാരണ വിഷയമാക്കുന്നു.
പ്രതീക്ഷകൾ ഇങ്ങനെ
ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന് വോട്ടർമാരെ കൃത്യമായി ബോധ്യപ്പെടുത്താൻ കഴിയുന്നുണ്ടെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയായ വി.ഡി. സതീശൻ എം.എൽ.എ പറയുന്നു. യു.ഡി.എഫിന് മേൽക്കൈയുള്ള മണ്ഡലത്തിൽ ഇത്തവണ റെക്കോഡ് ഭൂരിപക്ഷം നേടാനാകുമെന്നും സതീശൻ അവകാശപ്പെടുന്നു.
സംസ്ഥാന സർക്കാറിെൻറ ജനക്ഷേമ നടപടികൾ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും രാഷ്ട്രീയം മറന്ന് തനിക്ക് ജനങ്ങൾ നൽകുന്ന സ്നേഹത്തിൽ പ്രതീക്ഷയുണ്ടെന്നുമാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവ് പറയുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിൽ റെയിൽവേയുടെയും ടൂറിസത്തിെൻറയും കൊച്ചി തുറമുഖത്തിെൻറയും വികസനത്തിന് അൽഫോൻസ് കണ്ണന്താനം ഒേട്ടറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇത് എൻ.ഡി.എയുടെ വോട്ട് വർധിപ്പിക്കുമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് മോഹൻദാസ് പറഞ്ഞു.
നിർണായക ഘടകങ്ങൾ
ലത്തീൻ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം. സഭയുടെ നിലപാട് നിർണായകമാണ്. യാക്കോബായ സഭക്ക് സംസ്ഥാന സർക്കാറിനോട് ആഭിമുഖ്യമുണ്ടെങ്കിലും ഒാർത്തഡോക്സ് സഭ പള്ളിത്തർക്കമടക്കം വിഷയങ്ങളിൽ പരസ്യമായി വിമർശിച്ചിരുന്നു. കഴിഞ്ഞതവണ അരലക്ഷത്തോളം വോട്ട് പിടിച്ച ആം ആദ്മി പാർട്ടി ഇത്തവണ മത്സരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇത്തരം സംഘടനകളുടെ നിലപാടും നിഷ്പക്ഷ വോട്ടുകളുമാകും വിധിനിർണയത്തെ സ്വാധീനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.