എറണാകുളത്ത് ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചെന്ന്
text_fieldsകൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി വ്യാപകമായി യു.ഡി.എ ഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായി സി.പി.ഐ. എല്ലാ നിയമസഭ മണ്ഡല ത്തിലും ബി.ജെ.പി യു.ഡി.എഫുമായി നീക്കുപോക്ക് നടത്തിയിട്ടുണ്ടെന്നതി െൻറ വ്യക്തമായ സൂചനകളുണ്ടെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു പറ ഞ്ഞു. എന്നാൽ, യു.ഡി.എഫും ബി.ജെ.പിയും ആരോപണം നിഷേധിച്ചു.
ബി.ജെ.പിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽപോലും ബൂത്തുകളിൽ ഏജൻറുമാർ ഉണ്ടായിരുന്നില്ലെന്ന് രാജു ചൂണ്ടിക്കാട്ടുന്നു. ഇത് യു.ഡി.എഫുമായുള്ള നീക്കുപോക്കിെൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സി.പി.ഐ വേണ്ടത്ര സഹകരിച്ചില്ലെന്ന് എൽ.ഡി.എഫിനുള്ളിൽതന്നെ പരാതിയുണ്ടെന്നും ഇത് മറയ്ക്കാനാണ് രാജുവിെൻറ ആരോപണമെന്നും കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. പി. രാജു സി.പി.ഐയുടെയും പി. രാജീവ് സി.പി.എമ്മിെൻറയും ജില്ല സെക്രട്ടറിമാരായിരിക്കെ ഇരുപാർട്ടിയും തമ്മിലെ ഏറ്റുമുട്ടൽ എല്ലാവർക്കും അറിയാം.
അതിെൻറ തുടർച്ചയെന്നോണം പലയിടത്തും സി.പി.ഐയുടെ വോട്ട് രാജീവിന് കിട്ടിയിട്ടില്ല. രാജുവിെൻറ നാടായ പറവൂരിൽ സി.പി.ഐയുടെ ഭൂരിഭാഗം വോട്ടും യു.ഡി.എഫിനാണ് ലഭിച്ചത്. ഇതിെൻറ ഉത്തരവാദിത്തം കൈയൊഴിയാനാണ് കോൺഗ്രസിന് ബി.ജെ.പിയുടെ വോട്ട് കിട്ടിയെന്ന് സി.പി.ഐ ആരോപിക്കുന്നതെന്നും സതീശൻ പറഞ്ഞു.
വോട്ട് മറിക്കൽ സി.പി.ഐയുടെ പാരമ്പര്യമാണ് എന്നായിരുന്നു ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസിെൻറ പ്രതികരണം. രാജീവ് തോൽക്കുേമ്പാൾ മുന്നണി നേതൃത്വത്തിന് വിശദീകരണം നൽകാൻ മുൻകൂട്ടി കണ്ടെത്തിയ അടവുനയമാണ് രാജുവിെൻറ ആരോപണമെന്നും മോഹൻദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.