എറണാകുളം: പ്രചാരണത്തിൽ ശൈലികൾ മാറ്റി മുന്നണികൾ
text_fieldsകൊച്ചി: ശനിയാഴ്ച പ്രചാരണം കൊടിയിറങ്ങാനിരിക്കെ എറണാകുളത്ത് മുന്നണികൾ പുതുശ ൈലിയും അടവുകളുമായി മുന്നേറുന്നു. അന്തിമഘട്ടത്തിൽ യു.ഡി.എഫും എൽ.ഡി.എഫും പ്രചാരണത ്തിൽ മുന്നിലാണ്. ഇടതുക്യാമ്പ് ആദ്യം മന്ദഗതിയിൽ ആയിരുന്നെങ്കിലും ഇപ്പോൾ പ്രചാരണ ത്തിന് കൂടുതൽ ആവേശവും മുറുക്കവുമുണ്ട്. വർഷങ്ങളായി മണ്ഡലത്തിലുള്ള ആധിപത്യം ഊട്ടിയുറപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. പ്രചാരണത്തിൽ ബി.ജെ.പിയും പിന്നിലല്ല.
യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദാണ് ആദ്യം പ്രചാരണം തുടങ്ങിയത്. ആദ്യഘട്ടം ഗൃഹസന്ദർശനങ്ങളായിരുന്നു. പിന്നീടത് തുറന്ന വാഹനത്തിലെ പര്യടനമായി. മുന്നണിയുടെ സംസ്ഥാന നേതാക്കളെല്ലാം പ്രചാരണത്തിനെത്തി. 18 വർഷമായി കൈപ്പിടിയിലുള്ള മണ്ഡലം വർധിച്ച ഭൂരിപക്ഷത്തോടെ നിലനിർത്താനാണ് ശ്രമം.
എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. മനു റോയിയുടെ പ്രചാരണാർഥം മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നണി നേതാക്കളും മണ്ഡലത്തിലെത്തി. മന്ത്രിമാരുടെ നേതൃത്വത്തിെല സ്ക്വാഡുകളുടെ ഭവനസന്ദർശനമാണ് മുഖ്യം. കുടുംബയോഗങ്ങളുമുണ്ട്. ഓരോ വോട്ടറെയും നേരിൽ കാണുന്നതിലാണ് സ്ഥാനാർഥിയുടെ ശ്രദ്ധ. ബി.ജെ.പി സ്ഥാനാർഥി സി.ജി. രാജഗോപാലിന് വേണ്ടിയും സംസ്ഥാന നേതാക്കൾ പ്രചാരണത്തിനെത്തി. എന്നാൽ, ബി.ഡി.ജെ.എസ് പങ്കാളിത്തം കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.