അണികൾക്ക് രണ്ടാം പ്രഹരമായി ഇ.പി. ജയരാജെൻറ പ്രസ്താവന
text_fieldsതിരുവനന്തപുരം: ബി.ജെ.പിക്കാരെ പോലും കടത്തിവെട്ടി തുഷാറിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഇടപെടലിെൻറ ഞെട ്ടൽ മാറും മുേമ്പ പ്രവാസികൾ ഉൾപ്പെടെയുള്ള പാർട്ടി അനുഭാവിക്കൾക്ക് വീണ്ടും പ്രഹരമായി മന്ത്രി ഇ.പി. ജയരാജ െൻറ പ്രസ്താവന. ‘തുഷാർ വെള്ളാപ്പള്ളിയെ പോലെയാണോ ഗൾഫിലെ ജയിലിൽ കിടക്കുന്ന ആളുകളെന്നാണ്’ സി.പി.എം കേന്ദ്ര കമ ്മിറ്റിയംഗവും മന്ത്രിസഭയിലെ രണ്ടാമനും കൂടിയായ ഇ.പി. ജയരാജൻ ചോദിച്ചത്.
കേരള സമ്പദ്വ്യവസ്ഥയുടെ നെട്ടല് ലായ കാൽകോടിയോളം പ്രവാസി മലയാളികളും ചില പ്രത്യേക വ്യക്തികളും തമ്മിൽ വ്യത്യാസമുണ്ടെന്ന ഇ.പി. ജയരാജെൻറ പ്രസ്താവന സി.പി.എം നേതാക്കളെ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെ പാർട്ടി അനുഭാവികളെയും ഞെട്ടിച്ചു. സാമ്പത്തികം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കുടുങ്ങി ധാരാളം പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നുണ്ട്. ദരിദ്ര കുടുംബങ്ങളുടെ അത്താണിയായ പലരും ചതിക്കുഴിയിൽ പെട്ടാണ് വർഷങ്ങളോളം ജയിലിൽ അടയ്ക്കപ്പെടുന്നത്.
അപ്പോഴാണ് സാമ്പത്തിക കുറ്റവാളിയെന്ന് ആേരാപിതനായി അറസ്റ്റിലായ എൻ.ഡി.എ സംസ്ഥാന കൺവീനറും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറുമായ തുഷാർ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ കാണിച്ച ശുഷ്കാന്തി. പരാതി നൽകിയ ആളുടെ വീട്ടിൽ പിന്നാലെ പൊലീസ് ചെന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ ആരോപണ വിധേയെൻറ പക്ഷത്ത് നിൽക്കാൻ തയാറായ മുഖ്യമന്ത്രിയും മന്ത്രിയും കബളിക്കപ്പെട്ടുവെന്ന് പരാതിയുള്ള ആളുടെ ഭാഗം കേൾക്കാൻ തയാറായില്ലെന്ന ആക്ഷേപവും സി.പി.എം അണികൾക്കുണ്ട്. സർക്കാറിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്ന് പ്രഖ്യാപിക്കൽ കൂടിയായി ഇ.പി. ജയരാജെൻറ പ്രസ്താവന.
പ്രവാസി മലയാളികളുടെ ക്ഷേമം മുഖ്യ പരിപാടിയായി സർക്കാർ ആവർത്തിക്കുേമ്പാൾ ചിലർക്ക് കൂടുതൽ പരിഗണന ഉണ്ടെന്ന് മന്ത്രിസഭയിലെ മുതിർന്ന അംഗം പറഞ്ഞത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദമായേക്കും. മുഖ്യമന്ത്രിയുടെ നടപടിയുടെ ആഘാതം കുറയ്ക്കുന്നതിന് പകരം പ്രവാസി കുടുംബങ്ങളിൽ സർക്കാറിെൻറ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നതായി പുതിയ സംഭവമെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.