Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതേർതൽ തിരുവിഴാ

തേർതൽ തിരുവിഴാ

text_fields
bookmark_border
TN-Poster
cancel

തമിഴ് മണ്ണ്  തേർതൽ തിരുവിഴാക്ക്(തെരഞ്ഞെടുപ്പ് ഉത്സവം) ഒരുങ്ങിക്കഴിഞ്ഞു. പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ പ ണവും സമ്മാനങ്ങളും വാരിവിതറുന്ന ആഘോഷവേളയാണിത്. വോട്ടർമാരെ സ്വാധീനിക്കാൻ അവർ ഏതറ്റംവരെയും പോകും. ഏറ്റവും ഒടുവിൽ നടന്ന ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പ് ഇതിെൻറ വലിയ ഉദാഹരണമായിരുന്നു. ‘പ്രഷർ കുക്കർ’ ചിഹ്നത്തിൽ മത്സരിച് ച സ്വതന്ത്ര സ്ഥാനാർഥി ടി.ടി.വി ദിനകരനാണ് പ്രമുഖ കക്ഷികളായ ഡി.എം.കെയെയും അണ്ണാ ഡി.എം.കെയെയും നിലംപരിശാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ഒാരോ വീട്ടിലും ‘ടോക്കൺ മണി’യായി 20 രൂപ അന്ന് ദിനകരൻ പക്ഷം എത്തിച്ചിരുന്നതായി പറയ ുന്നു. തെരഞ്ഞെടുപ്പിനുശേഷം പ്രത്യേക കേന്ദ്രത്തിൽ ആ നോട്ട് കൈമാറിയവർക്ക് 20,000 രൂപ വീതം നൽകിയെന്നാണ് ആരോപ ണമുയർന്നത്. മാത്രമല്ല, ഒാരോ കുടുംബത്തിനും സൗജന്യമായി പ്രഷർകുക്കറുകളും നൽകി. പാർട്ടി സ്ക്വാഡുകൾ ഒാരോ വീട് ടിലുമെത്തി വോട്ടർമാരുടെ എണ്ണം നോക്കി പണം ഏൽപിക്കുന്ന രീതിയുമുണ്ട്. ഒാരോ വോട്ടിനും 500 രൂപ മുതൽ അയ്യായിരം ര ൂപ വരെയാണത്രെ വില. പണാധിപത്യം കൂടിയപ്പോൾ അതിനെതിരെ സാമൂഹിക-സന്നദ്ധ സംഘടനകൾ പ്രതികരിക്കാൻ തുടങ്ങി. ‘മൈ വോ ട്ട് നോട്ട് ഫോർ സെയിൽ’ (എെൻറ വോട്ട് വിൽപനക്കില്ല) എന്ന മുദ്രാവാക്യവുമായി പ്രചാരണം കൊഴുക്കുന്നുണ് ടെങ്കിലും പണത്തൂക്കത്തിന് മുന്നിൽ അതെത്രത്തോളം ഫലിക്കുമെന്ന് കണ്ടറിയണം.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടർമാർക്ക് പണമെത്തിക്കുന്ന വിദ്യയും ഭരണകക്ഷികൾ പയറ്റുന്നുണ്ട്. ദാരിദ്ര്യരേഖക്കു താഴെയുള്ള തൊഴിലാളികുടുംബങ്ങൾക്ക് 2000 രൂപ വീതം നൽകുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി തിങ്കളാഴ്ച നിയമസഭയെ അറിയിച്ചത്. ജനുവരിയിൽ പൊങ്കൽ ആഘോഷത്തിന് റേഷൻ കാർഡുടമകൾക്ക് 1000 രൂപ വീതം നൽകിയിരുന്നു. ജയലളിതയുടെ ബാഡ്ജ് ധരിച്ച് നിലയുറപ്പിച്ചിരുന്ന അണ്ണാഡി.എം.കെ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇൗ പണം വിതരണം. സംസ്ഥാനത്തെ രണ്ടു കോടിയോളം കുടുംബങ്ങൾക്കാണ് 1000 രൂപ വീതം നൽകിയത്. ഇതിനു പിന്നാലെ കേന്ദ്ര ബജറ്റിൽ ചെറുകിട കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുമെന്ന പ്രഖ്യാപനമുണ്ട്. ഇതിെൻറ ആദ്യഗഡുവായ 2000 രൂപ മാർച്ച് മാസത്തിനകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ച് അതും വോട്ടാക്കി മാറ്റാനാണ് നീക്കം.

കലൈജ്ഞറില്ല, തലൈവിയും
തമിഴക രാഷ്ട്രീയത്തെ കൈവെള്ളയിൽ അമ്മാനമാടിയ കലൈജ്ഞർ കരുണാനിധിയുടെയും പുരട്ചി തലൈവി ജയലളിതയുടെയും അഭാവത്തിലുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണ് തമിഴ്നാട്ടിൽ വരാൻ പോകുന്നത്.
കുറിക്കുകൊള്ളുന്ന വാക്കുകൾ എഴുതിയും പ്രസംഗിച്ചും വോട്ടർമാരെ ഇളക്കിമറിക്കാൻ കഴിവുള്ള നേതാക്കളായിരുന്നു അവർ. ഇവരുടെ അഭാവം ദ്രാവിഡ കക്ഷികൾക്ക് വൻ തിരിച്ചടിയാണ്. അവരെപ്പോലെ വ്യക്തിപ്രഭാവമുള്ള നേതാക്കൾ ഇല്ലാത്തതാണ് അണ്ണാ ഡി.എം.കെയുടെയും ഡി.എം.െകയുടെയും ഇപ്പോഴത്തെ പ്രതിസന്ധി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവമായിരുന്ന ഡി.എം.ഡി.കെ പ്രസിഡൻറും നടനുമായ വിജയ്കാന്ത് ഇത്തവണ അണിയറയിൽ മാത്രമായിരിക്കും. അമേരിക്കയിൽ ചികിത്സയിലാണ് ഇദ്ദേഹം. വിജയ്കാന്തിെൻറ ഭാര്യയും തീപ്പൊരി പ്രസംഗകയുമായ പ്രേമലതയാണ് പകരം രംഗത്തിറങ്ങുക.  ഡി.എം.കെയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സ്റ്റാലിനും കനിമൊഴിയും ചുക്കാൻപിടിക്കും. അണ്ണാ ഡി.എം.കെയിലാണെങ്കിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒ. പന്നീർശെൽവവും മാത്രമാണുള്ളത്. ഇരുപത് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നാൽ പ്രചാരണത്തിൽ എരിവും പുളിയും കൂടും.

ഭാഗ്യം തേടി ഉലകനായകനും ടി.ടി.വിയും; കളത്തിലിറങ്ങാതെ സ്റ്റൈൽ മന്നൻ
കമൽഹാസെൻറ ‘മക്കൾ നീതി മയ്യ’വും ടി.ടി.വി ദിനകരെൻറ ‘അമ്മ മക്കൾ മുന്നേറ്റ കഴക’വും ഇൗ തെരഞ്ഞെടുപ്പിൽ  ആദ്യമായി ഭാഗ്യപരീക്ഷണത്തിനിറങ്ങുകയാണ്. കേന്ദ്ര - സംസ്ഥാന സർക്കാറുകളെ നിശിതമായി വിമർശിക്കുന്ന കമൽഹാസെൻറ മക്കൾ നീതിമയ്യം സംസ്ഥാനത്ത് ഒറ്റപ്പെട്ട നിലയിലാണ്. ബി.ജെ.പി- അണ്ണാ ഡി.എം.കെ വിരുദ്ധ വോട്ടുകളിലാണ് കമൽഹാസെൻറ കണ്ണ്. ടി.ടി.വിയുടെ പടയോട്ടം എടപ്പാടി പളനിസാമി നേതൃത്വം നൽകുന്ന അണ്ണാ ഡി.എം.കെയെ ദോഷകരമായി ബാധിക്കും.

ഒരു വർഷം മുമ്പ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച രജനികാന്ത് ഇപ്പോൾ കുടുംബ വിഷയങ്ങളിലും സിനിമയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാത്തിരുന്ന് മടുത്ത ‘രജനി രസികർ മൺറം’ പ്രവർത്തകർ പലയിടത്തും കൂട്ടത്തോടെ മറ്റു കക്ഷികളിൽ ചേക്കേറി തുടങ്ങി. ഏതെങ്കിലും മുന്നണിയെ പിന്തുണച്ച് രജനികാന്ത് ഒരു പ്രസ്താവന ഇറക്കിയാൽ പോലും അത് തമിഴക രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന ചലനങ്ങൾ ചെറുതാവില്ല.

ഭരണവിരുദ്ധ വികാരം ശക്തം
കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരായ ഭരണ വിരുദ്ധ വികാരം തമിഴ്നാട്ടിൽ ശക്തമാണ്. ഗജ ചുഴലിക്കാറ്റ് ബാധിച്ച തെക്കൻ ജില്ലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താത്തത് കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടും കേന്ദ്രം അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉൾപ്പെടെ ഒട്ടുമിക്ക മന്ത്രിമാർക്കെതിരെയും അഴിമതി കേസുള്ളതും തിരിച്ചടിയാകും. കാവേരി മാനേജ്മെൻറ് ബോർഡ്, ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ, സ്റ്റെർലൈറ്റ്, കർഷക വായ്പ എഴുതി തള്ളൽ, ന്യൂട്രിനോ കണിക പരീക്ഷണ കേന്ദ്രം, സേലം- ചെന്നൈ ഹൈവേ നിർമാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരായ പ്രതിഷേധം തുടരുകയാണ്.

കളംമാറി മുന്നണികൾ
ഒാരോ തെരഞ്ഞെടുപ്പിലും മുന്നണികൾ കളംമാറി ഭാഗ്യ പരീക്ഷണം നടത്തുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഡി.എം.കെയുടെയും അണ്ണാ ഡി.എം.കെയുടെയും നേതൃത്വത്തിലായിരിക്കും മുന്നണികൾ രൂപംകൊള്ളുക. 2014ലെ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ 39 സീറ്റിൽ 37 എണ്ണം നേടി. ഡി.എം.കെ മുഴുവൻ സീറ്റുകളിലും പരാജയമറിഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള ‘മഴവിൽ മുന്നണി’ക്ക് രണ്ട് സീറ്റ് കിട്ടി. അണ്ണാ ഡി.എം.കെ തങ്ങളുടെ പാളയത്തിലെത്തിയതോടെ ബി.ജെ.പി ആഹ്ലാദത്തിലാണ്. തമിഴ്നാട്ടിൽ താമര വിരിയുമെന്ന പ്രതീക്ഷയിലാണിവർ. 1998ൽ ജയലളിതയാണ് ആദ്യമായി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്. 13 മാസം കഴിഞ്ഞപ്പോൾ ജയലളിത വാജ്പേയി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. 99’ൽ ജയ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോൾ ഡി.എം.കെ ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം ചേർന്നു. 2004ൽ ജയയുടെ പാർട്ടി ബി.ജെ.പിക്കൊപ്പം ചേർെന്നങ്കിലും മുഴുവൻ സീറ്റുകളിലും പരാജയപ്പെട്ടു. ഇതിനുശേഷം ദ്രാവിഡ കക്ഷികൾ ബി.ജെ.പിയെ അകറ്റിനിർത്തുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ചോരുന്നുവെന്ന തിരിച്ചറിവാണ് ഇതിന് കാരണമായത്. എന്നാൽ, ഇപ്പോൾ ബി.െജ.പിയുമായുണ്ടാക്കിയ സഖ്യത്തിൽ അണ്ണാ ഡി.എം.കെ നേതാവും ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരെ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾക്കും അണികൾക്കും കടുത്ത അതൃപ്തിയുണ്ട്.

ആകെയുള്ള 39 സീറ്റുകളിൽ 25 എണ്ണത്തിൽ അണ്ണാ ഡി.എം.കെയും ബാക്കിബി.ജെ.പിയടക്കമുള്ള സഖ്യകക്ഷികൾക്കും നൽകാനാണ് ധാരണ. സംസ്ഥാനത്തെ പ്രബല സമുദായമായ ‘വണ്ണിയാരു’ടെ പിൻബലമുള്ള പാട്ടാളി മക്കൾ കക്ഷിയെ മുന്നണിയിലെത്തിക്കാൻ കഴിഞ്ഞാൽ അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യത്തിന് നേട്ടമാവും.

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഇരുപത് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഡി.എം.കെക്കും അണ്ണാ ഡി.എം.കെക്കും ജീവന്മരണ പോരാട്ടമാണ് നടത്തേണ്ടി വരുക. പകുതിയോളം സീറ്റുകളിൽ ജയിച്ചുകയറാത്തപക്ഷം അണ്ണാ ഡി.എം.കെക്ക് സംസ്ഥാന ഭരണം നഷ്ടപ്പെേട്ടക്കും. അതേസമയം, കേന്ദ്ര സർക്കാർ രൂപവത്കരണത്തിൽ നിർണായക പങ്കുവഹിക്കാനും സംസ്ഥാനഭരണം തിരിച്ചുപിടിക്കാനുമാണ് ഡി.എം.കെ ലക്ഷ്യമിടുന്നത്.

ഡി.എം.കെ മുന്നണി

  • കോൺഗ്രസ്
  • എം.ഡി.എം.കെ
  • സി.പി.എം
  • സി.പി.െഎ
  • മനിതനേയ മക്കൾ കക്ഷി
  • മുസ്ലിംലീഗ്
  • വിടുതലൈ ശിറുതൈകൾ

അണ്ണാ ഡി.എം.കെ- ബി.ജെ.പി മുന്നണി

  • വിജയ്കാന്തിെൻറ ഡി.എം.ഡി.കെ
  • ഡോ. കൃഷ്ണസാമിയുടെ പുതിയ തമിഴകം
  • നടൻ ശരത്കുമാറിെൻറ സമത്വമക്കൾ കക്ഷി
  • പച്ചൈമുത്തുവിെൻറ ഇന്ത്യ ജനനായകകക്ഷി
  • എ.സി. ഷൺമുഖത്തിെൻറ പുതിയ നീതികക്ഷി
  • ജി.കെ. വാസെൻറ ‘തമിഴ് മാനില കോൺഗ്രസ്
  • ഡോ. രാമദാസിെൻറ പാട്ടാളി മക്കൾ കക്ഷി (സാധ്യത)

തമിഴ്നാട് ലോക്സഭ 2014
എ.െഎ.എ.ഡി.എം.കെ 37 (44.92)
ബി.ജെ.പി 1(5.56)
പി.എം.കെ 1 (4.4)
ഡി.എം.െക 0 (23.6)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newstamil nadu politicsLokSabha Election
News Summary - Election Preparation in TN - Political News
Next Story