Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരാഷ്ട്രീയ മത്സരം...

രാഷ്ട്രീയ മത്സരം സി.പി.എമ്മും എൻ.എസ്.എസും തമ്മിൽ

text_fields
bookmark_border
sukumaran-nair-kodiyeri
cancel

തിരുവനന്തപുരം: വോെട്ടടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഉപതെരഞ്ഞെടുപ്പിലെ രാ ഷ്ട്രീയ മത്സരം സി.പി.എമ്മും എൻ.എസ്.എസും തമ്മിലായി മാറി. ‘സമദൂര’ത്തിൽനിന്ന് ‘ശരിദൂ രം’ പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിൽ എൻ.എസ്.എസ് സാന്നിധ്യം പ്രക ടമാക്കിയത്. പക്ഷേ, സമുദായാംഗങ്ങളെ പ്രത്യക്ഷത്തിൽ തെരഞ്ഞെടുപ്പ് കളത്തിൽ ഇറക്കിയ തോടെ മത്സരത്തിെൻറ കടിഞ്ഞാൺ യു.ഡി.എഫിൽനിന്ന് എൻ.എസ്.എസ് ഏറ്റെടുത്തുവെന്ന വില യിരുത്തലിലാണ് സി.പി.എം. എൻ.ഡി.പിയുടെ രൂപവത്കരണ സമയത്തിന് ശേഷം ഇതാദ്യമായാണ് എൻ.എസ്.എസ് പ്രത്യക്ഷമായി മുന്നണി രാഷ്ട്രീയത്തിൽ ഇടപെടുന്നത്.

സമുദായത്തിന് സ്വാധീനമുള്ള വട്ടിയൂർക്കാവിലും കോന്നിയിലുമാണ് എൻ.എസ്.എസിെൻറ അഭിമാന പോരാട്ടം. രണ്ടിടത്തും കരയോഗങ്ങളിൽ ജനറൽ സെക്രട്ടറിയുടെ പ്രസ്താവന സർക്കുലറായി നൽകി.
വട്ടിയൂർക്കാവിൽ സാമുദായിക സമവാക്യം ലംഘിച്ച് തിരുവനന്തപുരം മേയറെ സി.പി.എം സ്ഥാനാർഥിയാക്കിയതും കോന്നിയിലെ വെല്ലുവിളിയുമാണ് എൻ.എസ്.എസിനെ കളത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്.

എന്നും കോൺഗ്രസിനോട് ഉണ്ടായിരുന്ന മൃദുസമീപനത്തോടൊപ്പം സുകുമാരൻ നായർക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടുള്ള അടുപ്പവും പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്ന് സി.പി.എം കരുതുന്നു. പാലായിലെ തോൽവിക്ക് പിന്നാലെ രമേശിെൻറ നേതൃസ്ഥാനത്തിന് വെല്ലുവിളി ഉണ്ടാവുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും എൻ.എസ്.എസ് തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
ദേവസ്വംബോർഡ് സംവരണത്തിലുൾപ്പെടെ ജി. സുകുമാരൻ നായരുടെ വാദങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന നിലപാടാണ് സി.പി.എമ്മിന്.

പക്ഷേ, തൽക്കാലം പ്രകോപനം ഉണ്ടാവില്ല. പകരം വരും ദിവസങ്ങളിൽ നേതാക്കൾ വസ്തുതകൾ വിശദീകരിക്കും. സി.പി.എമ്മിനെ പ്രകോപിപ്പിച്ച് മറുപടി പറയിപ്പിച്ച് യു.ഡി.എഫ് അനുകൂല നിലപാടിന് ന്യായീകരണം ഉണ്ടാക്കാനാണ് എൻ.എസ്.എസ് ശ്രമമെന്നും സി.പി.എം കരുതുന്നു. വട്ടിയൂർക്കാവിൽ 38 കരയോഗങ്ങളിലായി എൻ.എസ്.എസിന് ശരാശരി 50,000- 70,000 വരെ സമുദായാംഗങ്ങളുണ്ടെന്നും സംഘടന നിലപാട് നടപ്പാക്കുമെന്നും എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് എം. സംഗീത് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.

കോന്നിയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും യു.ഡി.എഫിനുമായി ഭിന്നിച്ച സമുദായ വോട്ട് കോൺഗ്രസിലേക്ക് എത്തിക്കുക എന്ന വെല്ലുവിളിയാണ് എൻ.എസ്.എസിന്. അരൂരിൽ സ്ഥിതി വ്യത്യസ്തമാണ്. ഇൗഴവ -62,000, ധീവരർ -21,000, എസ്.സി-എസ്.ടി -25,000, ക്രൈസ്തവർ -45,500, മുസ്ലിം -20,000, നായർ - 16,000 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണമെന്നാണ് കക്ഷി നേതാക്കളുടെ കണക്ക്. എറണാകുളത്തും മഞ്ചേശ്വരത്തും രാഷ്ട്രീയ സമവാക്യം വേറെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nssmalayalam newsPolitic's Newsby election kerala 2019
News Summary - By Election Kerala 2019 CPM NSS -Politic's News
Next Story