Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightചരിത്രപരമായ തോൽവി...

ചരിത്രപരമായ തോൽവി ഏറ്റുവാങ്ങി സി.പി.എം

text_fields
bookmark_border
CPM
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ശക്തിപരീക്ഷണത്തിൽ സി.പി.എമ്മിന് ചരിത്രപരമ ായ തോൽവി. ഇടതിെൻറ മാനം കാത്തത് തമിഴ്നാട്. സി.പി.എമ്മിനും സി.പി.െഎക്കും രണ്ടുവീതം സ ീറ്റ് തമിഴ്നാട്ടിൽനിന്ന് ലഭിച്ചപ്പോൾ കേരളത്തിൽനിന്ന് കിട്ടിയത് ഒറ്റസീറ്റ്. രണ്ടുവീതം സീറ്റുണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും സി.പി.എം വട്ടപ്പൂജ്യമാ യി.

കഴിഞ്ഞ ലോക്സഭയിൽ രണ്ടു സ്വതന്ത്രർ അടക്കം സി.പി.എമ്മിന് 11ഉം സി.പി.െഎക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തിൽ അന്തിമ വോട്ടു ശതമാനം എത്രയെന്നതി നെക്കൂടി ആശ്രയിച്ചാണ് ഇനി ദേശീയ പാർട്ടി പദവി. കഴിഞ്ഞതവണ കേരളത്തിലെ ഒരു സീറ്റിൽ പിടിച്ചുനിന്ന സി.പി.െഎ, കേരളത്തിൽ പൂജ്യമായെങ്കിലും തമിഴ്നാട് വഴി സീറ്റെണ്ണം രണ്ടായി ഉയർന്നു.

ഗുരുതരമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ തുറന്നു സമ്മതിച്ചു. ഇതിെൻറ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും പി.ബി വിശദീകരിച്ചു.

ബി.ജെ.പിയെ തോൽപിക്കാനുള്ള ദൗത്യത്തിൽ, ഭിന്നമായ മറ്റു കാഴ്ചപ്പാടുകൾ മാറ്റിവെച്ച് ഡി.എം.കെയും കോൺഗ്രസും മുസ്ലിംലീഗും സി.പി.െഎയും സി.പി.എമ്മും കൈകോർത്തതാണ് തമിഴ്നാട്ടിൽ ഇൗ പാർട്ടികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

കോൺഗ്രസും സി.പി.എമ്മുമായി സഖ്യമുണ്ടാക്കണമെന്ന് ദേശീയ നേതൃത്വം പരസ്പരധാരണ തുടക്കത്തിൽ രൂപപ്പെടുത്തിയത് സംസ്ഥാന തലത്തിൽ പാളിയത് പശ്ചിമബംഗാളിൽ സി.പി.എമ്മിനെ ചരിത്രപരമായ തോൽവിയിലേക്ക് നയിച്ചു. കഴിഞ്ഞതവണ ബംഗാളിൽ സി.പി.എം രണ്ടു സീറ്റിൽ ജയിച്ചിരുന്നു. ഇക്കുറി ജയിച്ചവരിൽ സിറ്റിങ് എം.പിമാർ ആരുമില്ല.

ഡൽഹി ജെ.എൻ.യു വിദ്യാർഥി നേതാവ് കനയ്യ കുമാറിനെ ഏറെ പ്രതീക്ഷപൂർവമാണ് ബിഹാറിലെ ബേഗുസാരായിയിൽ സി.പി.െഎ മത്സരിപ്പിച്ചതെങ്കിലും, ത്രികോണ മത്സരത്തിനൊടുവിൽ തോൽവിയാണ് ഏറ്റുവാങ്ങിയത്. കോൺഗ്രസും ആർ.ജെ.ഡിയും നയിച്ച പ്രതിപക്ഷ സഖ്യത്തിൽ സി.പി.െഎയോ സി.പി.എമ്മോ പങ്കാളിയായിരുന്നില്ല. മാന്യമായ പരിഗണന കിട്ടാതെ വന്നതിനൊടുവിലാണ് സി.പി.െഎ ഒറ്റക്ക് മത്സരിച്ചത്. ജയിച്ചത് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്.

ബി.ജെ.പിയുടെയും പ്രാദേശിക കക്ഷികളുടെയും വളർച്ചക്കിടയിൽ ഇടതു രാഷ്ട്രീയം കൂടുതൽ പിന്തള്ളപ്പെടുന്നതാണ് ദേശീയ ചിത്രം. ത്രിപുരയിലെ രണ്ടു സീറ്റും ബി.ജെ.പി കൈയടക്കി. പശ്ചിമബംഗാളിൽ സി.പി.എം മത്സരിക്കാൻ ഉറച്ചതിൽ രണ്ടു സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറല്ലെന്നു വന്നതോടെ രണ്ടു പാർട്ടികളുമായുള്ള സഖ്യസാധ്യത പൊളിഞ്ഞു. മുൻമുഖ്യമന്ത്രി ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാൻ കൈവന്ന അവസരം ഒരിക്കൽ തട്ടിക്കളഞ്ഞ ചരിത്രത്തിൽ നിന്നാണ് ദേശീയതലത്തിൽ സി.പി.എമ്മിെൻറ ഇൗ വീഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Results 2019
News Summary - cpm's historical lose-politics
Next Story