എണ്ണയിട്ട യന്ത്രമാകാൻ സി.പി.എമ്മിന് 5000 യുവാക്കൾ
text_fieldsകാസർകോട്: വരുന്ന ലോക്സഭ തെരെഞ്ഞടുപ്പിൽ പാർട്ടിയെ എണ്ണയിട്ട യന്ത്രമാക്കാൻ സി.പി.എമ്മിന് 5000 യുവാക്കൾ. 20നും 35നും ഇടയിൽ പ്രായമുള്ളവരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. എൻജിനീയർമാർ, ടെക്േനാക്രാറ്റുകൾ, വാഗ്മികൾ, കലാകാരന്മാർ, സമൂഹ മാധ്യമ ഇടപെടലിൽ മികച്ചവർ തുടങ്ങിയവർ ഉൾപ്പെടുന്ന ടീം നവംബർ മുതൽ ഗോദയിലിറങ്ങും.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ത്രിപുരയിൽ ബി.ജെ.പിയും നടപ്പാക്കി വിജയിച്ച മാതൃക പിൻപറ്റിയാണ് സി.പി.എമ്മിെൻറ പുതിയ നീക്കം. തെരഞ്ഞെടുപ്പുവരെയാണ് ഇവരുടെ സേവനം. ഇൗ കാലയളവിൽ മാസം 7500 രൂപ ശമ്പളം നൽകും. പ്രതിമാസം 3.75 കോടിയാണ് ചെലവ്. ഇൗ തുക കണ്ടെത്താൻ പാർട്ടി മെംബർമാരിൽ നിന്ന് നൂറുരൂപ നിരക്കിൽ പിരിച്ചെടുക്കും. ബാക്കി ചെലവ് അതത് പാർട്ടി ഘടകങ്ങൾ വഹിക്കും. തെരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് പിരിവ് പാർട്ടി വേറെ നടത്തും.
ബംഗാളിലും ത്രിപുരയിലും അടിത്തറയിളകിയ സി.പി.എമ്മിന് പ്രതീക്ഷ നൽകുന്ന സംസ്ഥാനം ഇനി കേരളമാണ്. കേരളത്തിൽനിന്ന് പരമാവധി എം.പിമാരെ ലോക്സഭയിൽ എത്തിക്കാനാണ് യുവാക്കളെ രംഗത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുംവരെ കുടുംബപരമായ ഉത്തരവാദിത്തം നിർവഹിക്കാനാവില്ലെന്നതിനാൽ അവിവാഹിതരെയാണ് ഏറെയും പരിഗണിച്ചിരിക്കുന്നത്. അനിവാര്യ ഘട്ടത്തിൽ വിവാഹിതരെയും പരിഗണിച്ചിട്ടുണ്ട്. ആർക്കും സ്വന്തം നാട്ടിൽ പ്രവർത്തിക്കാൻ അവസരം നൽകില്ല. പരമാവധി ജില്ലയിൽ തന്നെ അവസരം നൽകും. ചിലർക്ക് കേഡർമാർ കുറഞ്ഞ ജില്ലയിലേക്ക് പോകേണ്ടിവരും. പ്രസംഗിക്കാനുള്ള കഴിവ്, ഭാവനാ സമ്പന്നത, ഉൗർജസ്വലമായ സമീപനം, ഏതു സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള താൽപര്യം എന്നിങ്ങനെ ഗുണവിശേഷമുള്ള യുവാക്കളെയാണ് പ്രചാരണത്തിനായി തിരഞ്ഞെടുത്തത്.
ചെങ്ങന്നൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയിച്ചതിെൻറ ആത്മവിശ്വാസത്തിലാണ് സംസ്ഥാനത്തുടനീളം ഇൗ മാതൃക സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.