വിപ്ലവ ജ്വാല തെളിഞ്ഞു; രക്തപതാക ഉയർന്നു
text_fieldsതൃശൂർ: പൂരങ്ങൾ പെരുമ തീർത്ത മണ്ണിൽ വിപ്ലവ ജ്വാലയും രക്തപതാകയും ഉയർന്നു. നാലുനാൾ നീളുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. 37 വർഷത്തിനുശേഷം തൃശൂരിലെത്തിയ സമ്മേളനത്തെ ആവേശത്തോടെയാണ് നാടും നഗരിയും ഏറ്റുവാങ്ങിയത്. നഗരം മുഴുവൻ രക്തശോഭയിൽ മുങ്ങി നിന്ന സന്ധ്യയിൽ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ 577 രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളിൽ നിന്ന് കൊണ്ടുവന്ന ദീപശിഖകൾ ഏറ്റുവാങ്ങി തേക്കിൻകാട് മൈതാനിയിലെ മണ്ഡപത്തിൽ കൊളുത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. പാർട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്ത 577 പേരുടെ ഛായാചിത്രങ്ങളും ദീപശിഖാമണ്ഡപത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. അമ്പതിനായിരത്തിലധികം വളൻറിയർമാർ ദീപശിഖാറാലിയിൽ അണിനിരന്നു.
കയ്യൂരിൽ നിന്ന് കൊണ്ടുവന്ന പതാകയും വയലാറിൽ നിന്ന് കൊണ്ടുവന്ന കൊടിമരവും പിണറായിയുടെ നേതൃത്വത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ ഏറ്റുവാങ്ങി. തുടർന്ന് പൊതുസമ്മേളന നഗരിയായ തേക്കിൻകാട് മൈതാനിയിൽ സ്വാഗതസംഘം ചെയർമാനും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമായ ബേബിജോൺ പതാക ഉയർത്തി. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ചെെങ്കാടി ഉയർന്നപ്പോൾ വെടിക്കെട്ടിെൻറ അകമ്പടിയോടെ ദീപശിഖ തെളിഞ്ഞു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദൻ പതാകജാഥക്കും ആനത്തലവട്ടം ആനന്ദൻ കൊടിമരജാഥക്കും നേതൃത്വം നൽകി. സംസ്ഥാന സമിതി അംഗങ്ങളായ ടി.വി. രാജേഷും വി. ശിവൻകുട്ടിയുമാണ് വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നുള്ള ദീപശിഖാപ്രയാണങ്ങൾക്ക് നേതൃത്വം നൽകിയത്.
വ്യാഴാഴ്ച 10ന് പ്രതിനിധി സമ്മേളന നഗരിയായ റീജനൽ തിയറ്ററിൽ വി.എസ്. അച്യുതാനന്ദൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഒൗദ്യോഗിക തുടക്കമാകും. 10.30 ന് ജന.സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. അതിന് ശേഷം റിപ്പോർട്ടിൽ പൊതുചർച്ച. 25 ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. തുടർന്ന് പുതിയ സെക്രട്ടറിയെയും സംസ്ഥാന സമിതി അംഗങ്ങളെയും തിരഞ്ഞെടുത്ത ശേഷം പ്രതിനിധി സമ്മേളനം അവസാനിക്കും. വൈകീട്ട് കാൽ ലക്ഷം റെഡ് വളൻറിയർ മാർച്ച് നടക്കും. തുടർന്ന് രണ്ടുലക്ഷം പേർ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് കൊടിയിറങ്ങും.
22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനം എന്ന നിലക്ക് ദേശീയതലത്തിൽ കൈക്കൊള്ളേണ്ട നയത്തിനുൾപ്പെടെ സമ്മേളനം രൂപം നൽകും. നിലവിലെ സ്ഥിതിയിൽ കോടിയേരി ബാലകൃഷ്ണൻ തന്നെ സംസ്ഥാന സെക്രട്ടറിയായി തുടർന്നേക്കും. പ്രായാധിക്യത്തെ തുടർന്ന് മുതിർന്ന ചില അംഗങ്ങളെ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എ.കെ. പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവരും കേന്ദ്രകമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.