രാഹുൽ ഇഫക്ട് പ്രതിരോധിക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: ഹിന്ദുത്വ വർഗീയതക്കെതിരായ കോൺഗ്രസ് പോരാട്ടം ഇരുട്ടുകൊണ്ട് ഒാട്ട അടയ്ക്കലായെന്ന ആക്ഷേപമുന്നയിച്ച് രാഹുൽ ഇഫക്ട് പ്രതിരോധിക്കാൻ സി.പി.എ മ്മും ഇടതുപക്ഷവും.
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമതീരു മാനം ആയില്ലെങ്കിലും കോൺഗ്രസിെൻറ മുഖ്യശത്രു ആരെന്ന ചോദ്യം ദേശീയതലത്തിൽ ഉയർത്താ നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിെൻറ തീരുമാനം. വയനാട് മത്സരിക്കുന്ന സി.പി.െഎ അടക ്കം മറ്റ് ഇടത് കക്ഷികളും കോൺഗ്രസ് നീക്കത്തിൽ നീരസത്തിലാണ്.
പശ്ചിമ ബംഗാളിൽ 20 14ൽ ഇരുപാർട്ടികളും വിജയിച്ച ആറ് സീറ്റിൽ പരസ്പര മത്സരം ഒഴിവാക്കണമെന്ന ബംഗാൾ സി.പി.എം ഘടകത്തിെൻറ അഭ്യർഥന സംസ്ഥാന കോൺഗ്രസ് നേതൃത്വം തള്ളിയിരുന്നു. പിന്നാെലയാണ് അവശേഷിക്കുന്ന ഇടത് ശക്തികേന്ദ്രമായ കേരളത്തിൽ എൽ.ഡി.എഫുമായി നേരിട്ട് മത്സരിക്കാൻ ദേശീയ പ്രസിഡൻറിനെതന്നെ ഇറക്കാൻ സംസ്ഥാന കോൺഗ്രസ് നീക്കം നടത്തുന്നത്. ഞായറാഴ്ച ഡൽഹിയിൽ ചേർന്ന അവൈലബിൾ പി.ബി യോഗം വിഷയം വിലയിരുത്തി. ഹിന്ദുത്വ വർഗീയതയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ ദിശയില്ലായ്മ ഒരിക്കൽകൂടി വെളിവാക്കുന്നതാണ് ഇതെന്ന അഭിപ്രായമാണ് ഉയർന്നത്.
മുഖ്യശത്രു ഇടതുപക്ഷമെന്ന സന്ദേശം നൽകുന്നതാണ് കോൺഗ്രസ് നീക്കം. അതേ നാണയത്തിൽ എതിർക്കാനാണ് ധാരണ. രാഹുലിെൻറ സ്ഥാനാർഥിത്വം മതേതര ശക്തികൾക്ക് എന്ത് സന്ദേശം നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാടുയർത്തി ദേശീയതലത്തിൽ കോൺഗ്രസിനെ തുറന്നുകാട്ടുമെന്ന് പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള മാധ്യമത്തോട് പറഞ്ഞു. ബി.ജെ.പി വിരുദ്ധ വിശാലവേദി എന്നത് ന്യൂനപക്ഷ വോട്ട് തട്ടാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം, ആഗോളവത്കരണം, നവ ഉദാരവത്കരണം എന്നിവയിലെ കോൺഗ്രസ് നിലപാടും വിചാരണ വിധേയമാക്കും.
കേരളത്തിൽനിന്നുള്ള ഇടത് എം.പിമാർ കേന്ദ്രത്തിലെ മതേതര സർക്കാറിന് ഫിക്സഡ് ഡെപ്പോസിറ്റാണെന്നിരിക്കെ മതേതര വോട്ട് ഭിന്നിപ്പിക്കുന്നത് എന്തിനെന്നും ചോദിക്കുന്നു. കേരളത്തിൽ ബി.ജെ.പിയെ ശക്തമായി എതിർക്കുന്നത് ഇടതുപക്ഷമാണെന്നിരിക്കെയാണ് എൽ.ഡി.എഫുമായി നേരിട്ട് മത്സരമുള്ള വയനാട്ടിലേക്ക് രാഹുലിനെ ആലോചിക്കുന്നത്. 2014ൽ വയനാട്ടിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് 80,752 (8.93ശതമാനം) വോട്ടാണ്. 2009ൽ 3.85 ശതമാനം വോട്ടായിരുന്നു. ഇത്തവണ വയനാട് ബി.ഡി.ജെ.എസിന് കൈമാറിയത് ഇൗ ദൗർബല്യം കണക്കിലെടുത്താണ്. ന്യൂനപക്ഷം ശക്തമായ വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ഹിന്ദി മേഖലയിൽ ഹിന്ദു വോട്ട് ധ്രുവീകരണത്തിന് ബി.ജെ.പി അത് ഉപയോഗിക്കാനുള്ള സാധ്യതയും സി.പി.എം കാണുന്നു.
ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വമെടുത്ത നിലപാട് സംഘ്പരിവാറിനെ തുണക്കുന്നതായിരുന്നു. ഇൗ പശ്ചാത്തലത്തിൽ രാഹുൽ ഇടതുപക്ഷ സ്ഥാനാർഥിയോട് നേരിട്ട് മത്സരിക്കുന്നതിെൻറ ആത്യന്തിക ഗുണഭോക്താവ് ബി.ജെ.പിയാവുമെന്നും സി.പി.എം വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.