രാഷ്ട്രീയ കൊലകളിൽ കൈപൊള്ളി സി.പി.എം
text_fieldsകോഴിക്കോട്: ഉത്തര മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൈപൊള്ളി സി.പി.എം. ലോക്സഭ തെ രഞ്ഞെടുപ്പ് അടുത്തിരിക്കെ, മുെമ്പങ്ങുമുണ്ടാകാത്ത പ്രതിരോധത്തിലാണ് പാർട്ടി. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂർ ഷുഹൈബിനെ കൊലപ്പെടുത്തിയതിെൻറ ഒ ന്നാം ചരമവാർഷികം ആചരിക്കുന്നതിനിടയിലാണ് കാസർകോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവ ർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. പാർട്ടിക്ക് പങ്കില്ലെന്ന പതിവു വിശദീകരണം പെരി യ ഇരട്ടക്കൊലയിലും ഉണ്ടെങ്കിലും പൊതുസമൂഹം മുഖവിലയ്ക്കെടുക്കുന്നില്ല.
പിണറായി സർക്കാർ ആയിരം ദിവസം തികക്കുമ്പോൾ രാഷ്ട്രീയകൊലകൾ ഇരുപതു തികഞ്ഞെന്നാണ് ക്രൈം െറേക്കാഡ്സ് ബ്യൂറോ കണക്ക്. 2016ൽ ഒമ്പതും 2017ൽ അഞ്ചും 2018ൽ നാലും രാഷ്ട്രീയകൊലകളാണ് നടന്നത്. പെരിയ ഇരട്ടക്കൊലയോടെ എണ്ണം 20 ആയി. ഇതിൽ 14 പേരെ കൊല ചെയ്തതിൽ പ്രതികൾ സി.പി.എമ്മുകാരാണ്. നാലു കൊലകളിൽ എസ്.ഡി.പി.ഐയും രണ്ടെണ്ണത്തിൽ ആർ.എസ്.എസുമാണ് പ്രതിപ്പട്ടികയിൽ.
30 വയസ്സിനു താഴെയുള്ള യുവാക്കളാണ് കൊല ചെയ്യപ്പെട്ടവരെല്ലാം. കാസർകോട്ട് കൊല ചെയ്യപ്പെട്ട ജോഷി എന്ന ശരത്ലാലിനു പ്രായം 24. കൃപേഷിന് 21. സാമ്പത്തികമായി അടിത്തട്ടിൽ കഴിയുന്നവരാണ് എല്ലാവരും. അരിയിൽ ഷുക്കൂറിനെ കൊലചെയ്ത കേസിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എ.എൽ.എക്കും എതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയതിെൻറ ചൂടാറും മുമ്പാണ് പെരിയ ഇരട്ടക്കൊല. സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കൊലകളാണ് ഷുക്കൂർ, ഷുഹൈബ്, ഫസൽ എന്നിവരുടേത്. നിസ്സാര പ്രശ്നങ്ങളുടെ പേരിലായിരുന്നു ഈ മൂന്നു കൊലകളും. ജോഷിയുടെയും കൃപേഷിെൻറയും കാര്യത്തിലും ചെറിയ വാക്കേറ്റവും കൈയാങ്കളിയും നടന്നതല്ലാതെ കൊല ചെയ്യാൻ മാത്രമുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പൊതുവിലുള്ള നിരീക്ഷണം.
പിണറായി സർക്കാർ സ്ഥാനമേറ്റ ആദ്യ വർഷം രാഷ്ട്രീയകൊലകൾ പരിധി വിട്ടപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം കണ്ണൂർ, കാസർകോട് ജില്ലകളിൽ ഏരിയതലത്തിൽ പാർട്ടി യോഗങ്ങൾ വിളിച്ചു പ്രവർത്തകർ സംയമനം പാലിക്കേണ്ടതിനെ കുറിച്ച് മുതിർന്ന നേതാക്കൾ കർക്കശസ്വരത്തിൽ സംസാരിച്ചിരുന്നു. സർക്കാറിനു മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കരുതെന്നു യോഗത്തിൽ പങ്കെടുത്ത സെക്രേട്ടറിയറ്റ് അംഗങ്ങൾ താക്കീതു നൽകി. ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുടെ കൊലകളിൽ പ്രതിഷേധിച്ചു ഡൽഹിയിൽ പാർട്ടി ആസ്ഥാനത്തേക്ക് പ്രകടനം നടത്തുകയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിണറായി വിജയന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തപ്പോഴാണ് ഇത്തരത്തിൽ വീണ്ടുവിചാരം ഉണ്ടായത്.
എന്നാൽ, യോഗതീരുമാനമോ നേതാക്കളുടെ കണ്ണുരുട്ടലോ ഫലം ചെയ്തില്ലെന്നാണ് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. സി.പി.എമ്മിെൻറ ഔദ്യോഗികകണക്കു പ്രകാരം നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളായി ജയിലിലുണ്ട്. ഇവരുടെ കുടുംബത്തിെൻറ സംരക്ഷണം പാർട്ടിയാണ് നോക്കുന്നത്. ആ വകയിൽ ഭീമമായ തുകയാണ് പാർട്ടിക്ക് ചെലവഴിക്കേണ്ടി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.