പി.െക. ശശിയെ വെള്ളപൂശി സി.പി.എം; കമീഷൻ റിപ്പോർട്ട് പുറത്ത്
text_fieldsതിരുവനന്തപുരം: ഡി.വൈ.എഫ്.െഎ വനിത നേതാവിെന പി.കെ. ശശി എം.എൽ.എ ഏരിയ കമ്മിറ്റി ഒാഫിസി ലേക്ക് വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്ന് സി.പി.എം അന്വേഷണ കമീഷൻ റിേപ്പാർട ്ട്. ശശിയുടെ മോശം പെരുമാറ്റത്തിന് ദൃക്സാക്ഷിയില്ല, എല്ലാ കാര്യങ്ങൾക്കും പെെട്ടന്ന് പ്രതികരിക്കുന്ന പെൺകുട്ടി ഇൗ വിഷയത്തിൽ സമാനമായി പ്രതികരിച്ചില്ല, എട്ട് മാസം കാത ്തിരുന്നു, സംഭവം നടന്നതായി പറയുന്ന ദിവസങ്ങളിൽ പെൺകുട്ടി സന്തോഷവതിയായിരുന്നു എന്നിങ്ങനെ ഇരയെ അവമതിക്കുന്ന നിഗമനങ്ങളാണ് റിപ്പോർട്ടിലുടനീളമുള്ളത്.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, എ.കെ. ബാലൻ എന്നിവരടങ്ങിയ അന്വേഷണ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നവംബർ 26ന് ചേർന്ന സംസ്ഥാനസമിതി ഷൊർണൂർ എം.എൽ.എ പി.കെ. ശശിയെ ആറ് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇൗ റിപ്പോർട്ടിെൻറ ഭാഗങ്ങൾ ശനിയാഴ്ച മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതോടെയാണ് കമീഷെൻറ വിവാദനിഗമനങ്ങൾ പുറത്തായത്. റിപ്പോർട്ടിലെ നിഗമനത്തിെൻറ പ്രസക്തഭാഗം ചുവടെ:
‘മണ്ണാർക്കാട് ചേർന്ന പാലക്കാട് ജില്ല സമ്മേളനത്തിന് മുമ്പുള്ള ദിവസമാണ് സംഭവം നടന്നതെന്ന് പറയുന്നെങ്കിലും കൃത്യമായ തീയതി പരാതിയിലോ മൊഴിയിലോ ഇല്ല. 2017 ഡിസംബർ 25 മുതൽ 29വരെയാണ് സംഭവമെന്നേ മൊഴിയിലുള്ളൂ. വനിത വളണ്ടിയർമാരുടെ ചുമതലയുണ്ടായിരുന്ന പെൺകുട്ടിയെ സമ്മേളനത്തിന് തൊട്ടുമുമ്പ് അഞ്ചാറ് തവണ ശശി ഏരിയ കമ്മിറ്റി ഒാഫിസിലേക്ക് വിളിപ്പിച്ചത് വളണ്ടിയർ യോഗം ചേരാനാണെന്ന് മൊഴിയിൽ പറയുന്നു. അതിനാൽ അങ്ങനെ വിളിപ്പിച്ചതിൽ അസ്വാഭാവികതയുെണ്ടന്ന് കരുതാനാകില്ല.
ശേഷമുള്ള ഒരു ദിവസമാണ് രാവിലെ 11ന് ഒാഫിസിൽ വിളിച്ചുവരുത്തി മോശമായി സംസാരിച്ചു, പെരുമാറി എന്ന് പറയുന്നത്. ജില്ല സമ്മേളനത്തോടനുബന്ധിച്ച് ഏരിയ കമ്മിറ്റി ഒാഫിസിൽ ഏറെപ്പേർ ഉണ്ടായിരുന്നതിനാൽ ഇത്തരമൊരു കാര്യം നടന്നാൽ അത് മറ്റുള്ളവരുടെകൂടി ശ്രദ്ധയിൽപെടേണ്ടതായിരുന്നു. ശശിയുടെ മുറിയുടെ അടുത്ത മുറിയിൽ ഏരിയ സെക്രട്ടറി, അതിനടുത്ത മുറിയിൽ ഒാഫിസ് സെക്രട്ടറി എന്നിവരാണുള്ളത്. ഇൗ മുറികളിലേക്ക് പൊതുവായ വഴിയാണുള്ളത്. കെട്ടിടത്തിന് മുകളിലെ മുറിയിലേക്കും ഇതുവഴിയാണ് പോകുന്നത്. ജില്ല സമ്മേളനം ആയതിനാൽ ധാരാളം സന്ദർശകർ ഉണ്ടായിരുന്നെന്ന് ഏരിയ സെക്രട്ടറിയുടെയും മറ്റുള്ളവരുടെയും മൊഴിയിലുണ്ട്. ധാരാളം ആളുകൾ ഒത്തുകൂടുന്ന, പകൽസമയം വാതിൽ തുറന്നിട്ട മുറിയിൽ തെറ്റായ ഉദ്ദേശ്യത്തോടെ ഇത്തരം സംഭവം നടന്നതിന് ഒരു ദൃക്സാക്ഷിയും ഇല്ലെന്നത് ശ്രേദ്ധയം’ -റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.