പാര്‍ട്ടി കോണ്‍ഗ്രസ് യെച്ചൂരിക്കും സി.പി.എമ്മിനും നിർണായകം
text_fieldsഹൈദരാബാദ്: ദേശീയ രാഷ്ട്രീയം കടന്നുപോകുന്ന ദശാസന്ധിയില്‍ ചേരുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസ് സി.പി.എമ്മിനും സീതാറാം യെച്ചൂരിക്കും നിർണായകം. മുഖ്യശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേെണ്ടന്ന 2018 ജനുവരിയിലെ കൊല്‍ക്കത്ത കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിന് അന്തിമാംഗീകാരം നല്‍കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസിെൻറ മുഖ്യ അജണ്ട. ഒപ്പം 2015ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനം സ്വീകരിച്ച നടപടിയുടെ പരിശോധനയും നടക്കും. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി പി.ബിയുടെ ഭൂരിപക്ഷ നിലപാടിനോട് യോജിക്കാതെ ബംഗാള്‍ ഘടകത്തിെൻറ പിന്തുണയോടെ ന്യൂനപക്ഷ രേഖ അവതരിപ്പിച്ച ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ പി.ബിയും പിന്നീട് കേന്ദ്ര കമ്മിറ്റിയും തള്ളിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനം എടുക്കേണ്ട വേദി എന്ന് പ്രഖ്യാപിച്ച യെച്ചൂരിയെ സംബന്ധിച്ച് ഹൈദരാബാദ് നിർണായകമാണ്. തെൻറ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസും തള്ളിയാൽ യെച്ചൂരിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുക ധാര്‍മികമായി പ്രയാസമാവും.
പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നു പ്രഖ്യാപിച്ചാല്‍ അത് ഒഴിവാക്കാമെങ്കിലും തന്നെ വരിഞ്ഞുമുറുക്കുന്ന പി.ബിയെ നയിക്കാന്‍ അദ്ദേഹം സന്നദ്ധനാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളം എന്ന തുരുത്തില് അവശേഷിച്ച സി.പി.എമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുന്ന പ്രായോഗിക നിലപാടിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തിയാല്‍ അത് പാര്‍ട്ടിയുടെ നയസമീപനത്തില്‍ പുതിയ വഴിത്തിരിവാകും.വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ ലൈനിെൻറ തുടര്‍ച്ചയാണ് 22ാം പാര്‍ട്ടി കോണ്‍ഗ്രസിലും അംഗീകാരത്തിനായി നേതൃത്വം മുന്നോട്ടുവെക്കുന്നത്. ‘പാര്‍ട്ടിയുടെ സമരത്തിെൻറ മുഖ്യദിശ ബി.ജെ.പിക്ക് എതിരാണെങ്കിലും േകാണ്ഗ്രസിനോടുള്ള എതിര്‍പ്പ് തുടരും’ എന്നാണ് 2015ലെ കോൺഗ്രസിൽ പ്രഖ്യാപിച്ചത്. എന്നാല്‍, പുതിയ കരട് പ്രമേയം ‘ബി.ജെ.പിയാണ് അധികാരത്തില്‍ എന്നതുകൊണ്ടും അടിസ്ഥാന ബന്ധം ആർ.എസ്.എസുമായി ഉള്ളതുകൊണ്ടും ബി.ജെ.പിയാണ് മുഖ്യ ഭീഷണി. അതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ അപകടകാരികളാണെന്ന് കണക്കാക്കികൊണ്ടുള്ള നയം സ്വീകരിക്കാനാവില്ല’ എന്ന് വ്യക്തമാക്കുന്നു.
പക്ഷേ, ബി.ജെ.പിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തേണ്ടത് കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കിക്കൊണ്ടാകരുത് എന്നും പ്രഖ്യാപിക്കുന്നു. ദേശീയ തലത്തില്‍ സഖ്യമോ മുന്നണിയോ രൂപവത്കരിക്കേണ്ടതില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുക എന്ന അടവുനയം രൂപവത്കരിക്കണമെന്നുമുള്ള വാദമാണ് കാരാട്ട് പക്ഷം മുന്നോട്ടുവെക്കുന്നത്. സി.പി.എം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പിയെ തോൽപിക്കാന് കഴിയുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടും. കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, ഇത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിലേക്കാണ് എത്തുന്നതെന്നും തെൻറ നിലപാടാണ് പ്രായോഗികമെന്നുമാണ് യെച്ചൂരി ചൂണ്ടിക്കാട്ടുന്നത്. ജെ.ഡി-എസിെൻറ സാധ്യത അവിടെയുണ്ടെന്ന് കാരാട്ട് പക്ഷം വാദിക്കുന്നു. സ്വന്തം ശക്തി വര്‍ധിപ്പിക്കുകയെന്നത് മുഖ്യ കടമയായി പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള ധാരണ പാര്‍ട്ടിയുടെ സ്വതന്ത്ര രാഷ്ട്രീയ സ്വത്വത്തിന് മങ്ങലേൽപിക്കും. തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയെ പുറത്തുനിര്‍ത്താനുള്ള അനുകൂല സാഹചര്യം വന്നാല്‍ അനുഭാവ നിലപാട് സ്വീകരിക്കുന്നതിന് ഈ രാഷ്ട്രീയ ലൈന്‍ തടസ്സമാവുന്നില്ലെന്നും ഭൂരിപക്ഷം വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.