Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kodiyeri-yechuri
cancel
camera_alt??????????????????? ??????????? ???.???.????? ????????????????? ?????????? ????????????? ?????????? ?????????????????????? ???????? ?????????????? ??.???.??? ??????? ????????????? ????????? ??????????. ????????? ????????????? ??????????? ????????????? ???????

ഉദ്വേഗങ്ങൾക്ക് അറുതിവരുത്തി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം പ്രഖ്യാ പിച്ചതോടെ ദക്ഷിണേന്ത്യയുടെ തെരഞ്ഞെടുപ്പ് ചിത്രം മാറുകയാണ്. ഉത്തരേന്ത്യയിൽനിന്ന ് ഒളിച്ചോടിയല്ല രാഹുൽ ഈ കൊച്ചു കേരളത്തിലേക്ക് വരുന്നത്. അമേത്തിക്കു പുറമെ വയനാട്ട ിലും രാഹുൽ മത്സരിക്കുന്നത് തെക്കേ ഇന്ത്യയിൽ കോൺഗ്രസിെൻറ ചുവടുറപ്പിക്കാനാണ്.

കേ രള അതിർത്തിയായ വയനാട് കർണാടകയോടും തമിഴ്നാടിനോടും തൊട്ടുകിടക്കുന്ന ജില്ലയാണ് . മൂന്നു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കൂടി 88 ലോക്സഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസും യു.പി.എ ഘടകകക്ഷികളും കൂടി 21 സീറ്റാണ് ജയിച്ചത്. ഇത്തവണ അതൊരു 75 സീറ്റിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള ഓട്ടപ്പന്തയത്തിൽ കോൺഗ്രസിന് ഒന്നാമതെത്താൻ കഴിഞ്ഞേക്കാം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിെൻറ പോസിറ്റിവ് ഘടകം ഇതാണ്.

കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ഭരിക്കുന്ന കർണാടകയിൽ കഴിഞ്ഞതവണ 18 സീറ്റ് ജയിച്ച ബി.ജെ.പിക്കു ഇത്തവണ അത് നിലനിർത്താൻ പ്രയാസമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നു പോയ ഡി.എം.കെ കോൺഗ്രസുമായി ഉറ്റ ബന്ധം പുലർത്തുന്ന തമിഴ്‌നാട്ടിൽ ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. 2014ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 12 സീറ്റ് നേടിയ യു.ഡി.എഫിനും രാഹുൽ ഇഫക്ട് തുണയാകും. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം ബാലികേറാമലയായി തുടരുന്ന ആന്ധ്രയിലും തെലങ്കാനയിലും ചലനം ഉണ്ടാക്കാൻ കഴിഞ്ഞാൽ രാഹുലിെൻറ വരവ് സാർഥകമാവും.

കോൺഗ്രസിെൻറ ദേശീയ നേതാക്കൾ കർണാടക വരെ മത്സരിക്കാൻ മുമ്പ് എത്തിയിട്ടുണ്ടെങ്കിലും സഹ്യനിപ്പുറം വരുന്നത് ഇതാദ്യമാണ്. ഇന്ദിരഗാന്ധിയും സോണിയ ഗാന്ധിയും കർണാടകയിൽനിന്ന് ലോക്സഭയിൽ എത്തിയിട്ടുണ്ട്. എന്നാൽ, കേരളം അന്നൊന്നും പരിഗണിക്കപ്പെട്ടിട്ടു പോലുമില്ല. അതിനാൽ, അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ മുന്നേറ്റം എൽ.ഡി.എഫിെൻറ, പ്രത്യേകിച്ച് സി.പി.എമ്മിെൻറ കണക്കുകൂട്ടലുകളെ അപ്രസക്തമാക്കിയിരിക്കുകയാണ്.

ബംഗാളും ത്രിപുരയും നഷ്ടപ്പെട്ട സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പിലെ ഏക പ്രതീക്ഷ കേരളമാണ്. നിലവിൽ എട്ട് സീറ്റുകളുള്ള എൽ.ഡി.എഫിന് അതു നിലനിർത്തുക പ്രയാസമാകും. 1977 ലെ പോലെ ട്വൻറി ട്വൻറി ആണ് യു.ഡി.എഫിെൻറ അവകാശ വാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിച്ചതിൽ ന്യൂനപക്ഷ വോട്ടുകൾക്ക് നിർണായക പങ്കുണ്ടായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിൽ അതാവർത്തിക്കാൻ സാധ്യത വിരളമാണ്. കാരണം നരേന്ദ്ര മോദിയെ ഭരണത്തിൽനിന്നു ഇറക്കിവിടാൻ കേരളത്തിൽ രാഹുൽ ഗാന്ധിക്ക്‌ ഒരു നിശ്ശബ്ദ വോട്ട് ഇത്തവണ ഉറപ്പായിരുന്നു. രാഹുൽ സ്ഥാനാർഥിയാകുകകൂടി ചെയ്തതോടെ അതൊരു തരംഗമായി മാറുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuriWayanad Seat
News Summary - cpm-kerala-lok-sabha-poll-politics
Next Story