Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസുമായി സഖ്യം:...

കോൺഗ്രസുമായി സഖ്യം: ഭിന്നത തീരാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം

text_fields
bookmark_border
കോൺഗ്രസുമായി സഖ്യം: ഭിന്നത തീരാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം
cancel

ന്യൂഡല്‍ഹി: കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പു ധാരണയെെച്ചാല്ലി സി.പി.എമ്മിലുള്ള ഭിന്നത തുടരുന്നു. കേന്ദ്ര കമ്മിറ്റിയോഗത്തിലെ ചർച്ച പൂർത്തിയായിട്ടും വിഷയത്തിൽ കൃത്യമായ ധാരണയായില്ല. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബന്ധപ്പെട്ട ചർച്ച അവസാനിച്ചത്. അതിന് ശേഷം ചേർന്ന സി.പി.എം പോളിറ്റ് ബ്യൂറോ തയാറാക്കിയ ചർച്ചക്കുള്ള മറുപടി തിങ്കളാഴ്ച കേന്ദ്ര കമ്മിറ്റി മുമ്പാകെ വെക്കും.

കോൺഗ്രസുമായി സീറ്റു ധാരണ വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ബംഗാൾ ഘടകം നേരത്തെ നൽകിയ കത്ത് കേന്ദ്ര കമ്മിറ്റി ചർച്ചചെയ്തെങ്കിലും ഇരുപക്ഷവും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാൾ ഘടകത്തിെൻറ നിലപാടിനെ പിന്തുണക്കുന്നുണ്ട്. 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ അടവുനയരേഖയില്‍ യെച്ചൂരിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതി കൊണ്ടുവന്നിരുന്നു. സഖ്യമല്ലെങ്കിലും ധാരണയാകാൻ അനുവദിക്കുന്നതാണ് ആ ഭേദഗതി എന്നാണ് ബംഗാള്‍ ഘടകവും യെച്ചൂരിയും വാദിക്കുന്നത്. എന്നാല്‍, ഇത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിെൻറ അടിസ്ഥാനത്തിലല്ല എന്നാണ് മറുപക്ഷം അഭിപ്രായപ്പെടുന്നത്.

തെലങ്കാനയില്‍ സി.പി.ഐ, കോണ്‍ഗ്രസിനൊപ്പം നിൽക്കുേമ്പാൾ സി.പി.എം ബഹുജന മുന്നണിയുമായി ഇറങ്ങാൻ തീരുമാനിച്ചതിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയും കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ ഉയർന്നുവന്നു. സി.പി.എമ്മിെൻറ നിലപാട് തെലങ്കാന രാഷ്്ട്രീയ സമിതിക്കാണ് ഗുണം ചെയ്യുകയെന്ന വിമർശനം ബംഗാളിൽനിന്നുള്ളവരുയർത്തിയിട്ടുണ്ട്. തൃണമൂൽ കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും നേരിടാൻ കോൺഗ്രസുമായി ധാരണ വേണമെന്നാണ് ബംഗാള്‍ ഘടകത്തിെൻറ നിലപാട്. എന്നാല്‍, തെലങ്കാനയിലെപ്പോലെ ബംഗാളിലും ഇതേ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന നിലപാട് ആവർത്തിക്കണമെന്നാണ് കേരള ഘടകവും കാരാട്ടും ആവശ്യപ്പെടുന്നത്.

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് എത്താന്‍ കഴിയാത്തതിനാൽ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് കേന്ദ്ര കമ്മിറ്റി ചര്‍ച്ചക്കെടുത്തു. പാര്‍ട്ടിയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്തണമെന്നും പാര്‍ട്ടിയുടെ ആശയ അടിത്തറ വിപുലപ്പെടുത്തണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ഒരു സഹകരണവും വേണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

കേന്ദ്ര കമ്മിറ്റിയുടെ അവസാന ദിവസമായ തിങ്കളാഴ്ച 10 മണിക്ക് തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി യോഗം വൈകീട്ട് മൂന്നു മണിയോടെ സമാപിക്കും. രണ്ടു ദിവസമായി നടന്ന ചർച്ചക്ക് മറുപടി സംബന്ധിച്ച ആലോചനക്കായി സി.പി.എം പോളിറ്റ് ബ്യൂറോ തിങ്കളാഴ്ച രാവിലെ ചേരേണ്ടതായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം ദിവസത്തെ യോഗത്തിന് നിൽക്കാതെ നേരത്തെ മടങ്ങേണ്ടിവന്നതിനാലാണ് ഞായറാഴ്ച വൈകീട്ടുതന്നെ പി.ബി യോഗം േചർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newspolitical newscongress alliance
News Summary - CPM Confused on Congress Alliance - Political News
Next Story