Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightശബരിമല: അകന്ന...

ശബരിമല: അകന്ന വിശ്വാസികളെ ഒപ്പം നിർത്തണമെന്ന് സി.പി.എം

text_fields
bookmark_border
cpm
cancel

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ അകന്ന വിശ്വാസികളെ ഒപ്പം നിർത്തണമെന്നും നഷ്ടമായ വോ ട്ട് തിരിച്ചുപിടിക്കണമെന്നും സംസ്ഥാന ഘടകത്തോട് സി.പി.എം കേന്ദ്ര കമ്മിറ്റി. ലോക്സ ഭ തെരഞ്ഞെടുപ്പിലുണ്ടായ വൻ തിരിച്ചടി മറികടക്കാന്‍ 11 ഇന കര്‍മപരിപാടിക്ക് കേന്ദ്ര ക മ്മിറ്റി അംഗീകാരം നല്‍കി.

അതേസമയം, സംഘടന ശക്തിപ്പെടുത്താന്‍ തയാറാക്കിയ കൊല്‍ക്ക ത്ത പ്ലീന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിെയന്നാണ് ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. പ്ലീന തീരുമാനങ്ങളില്‍ ഏതൊക്കെ നടപ്പാക്കിയെന്ന് മൂന്നു മാസത്തിനകം സംസ്ഥാന ഘടകങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണം. ഇതു വിലയിരുത്തിയശേഷം വിപുല കേന്ദ്ര കമ്മിറ്റിയോ പ്ലീനമോ വിളിക്കാനും തീരുമാനമായി.

ശബരിമല വിഷയത്തിൽ എടുത്ത നിലപാട് മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര കമ്മിറ്റി സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം വിശ്വാസികളെ ബോധ്യപ്പെടുത്തി ഒപ്പം നിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളിലുണ്ടായ ധ്രുവീകരണം അതിജീവിക്കുകയെന്നത് കേരളത്തില്‍ വെല്ലുവിളിയാണെന്നും വിലയിരുത്തി.

നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാമെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി ഞായറാഴ്ചയാണ് അവസാനിച്ചത്. മൂന്നു ദിവസം നീണ്ട കമ്മിറ്റിയിൽ സംസ്ഥാന സമിതികളും പോളിറ്റ്ബ്യൂറോയും പരാജയം വിലയിരുത്തി തയാറാക്കിയ റിപ്പോർട്ട് ചർച്ച ചെയ്തു.

പാര്‍ട്ടിയില്‍നിന്ന് അകന്ന വോട്ടര്‍മാരെ തിരിച്ചുകൊണ്ടുവരും. സംഘടന ദൗര്‍ബല്യം മറികടക്കും. വര്‍ഗ-ബഹുജന സംഘടനകളുടെ കരുത്ത് കൂട്ടി ബഹുജന മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കും. ഇടത് െഎക്യം ശക്തിപ്പെടുത്തും. ബി.ജെ.പിക്കെതിരെ മതേതര കൂട്ടായ്മ ബലപ്പെടുത്തും. തുടങ്ങിയവയാണ് 11 ഇന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സഹകരണത്തെച്ചൊല്ലി അഭിപ്രായഭിന്നതകളുണ്ടായെങ്കിലും പാര്‍ലമെൻറിൽ ഒന്നിച്ചുനിന്ന് ഭരണപക്ഷത്തെ നേരിടാനും കമ്മിറ്റി തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCPM central committeeDevotees
News Summary - cpm central committee suggested to get back devotees to the party -kerala news
Next Story