തെരഞ്ഞെടുപ്പ് തോൽവി: പൂർണ വിലയിരുത്തലിന് സി.പി.എം യോഗം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: പാർലമെൻറ് തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ പൂർണമായി വ ിലയിരുത്താനുള്ള ആറ് ദിവസത്തെ സി.പി.എം നേതൃയോഗങ്ങൾ ഞായറാഴ്ച ആരംഭിക്കും. ആദ്യ മൂ ന്ന് ദിവസം സംസ്ഥാന സെക്രേട്ടറിയറ്റും ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ സംസ്ഥാനസമ ിതിയും ചേരും. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രം വിജയിച്ച സാഹചര്യത്തിലാ ണ് പരാജയകാരണം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്.
ശബരിമല സുപ്രീംകോടതി വിധിയിൻ സർക്കാർ സ്വീകരിച്ച നിലപാടടക്കം തിരിച്ചടിയായെന്ന വിമർശനം ഘടകകക്ഷികളിൽ നിന്നുൾെപ്പടെ നേരത്തെ ഉയർന്നിരുന്നു. തുടർന്ന് ജനങ്ങളിലേക്കിറങ്ങി അഭിപ്രായം തേടാൻ കഴിഞ്ഞ നേതൃയോഗത്തിൽ ധാരണയായി. പിന്നാലെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ സംസ്ഥാനമെമ്പാടും സി.പി.എം ഗൃഹസന്ദർശനം നടത്തി.
ഇൗ സന്ദർശനങ്ങളിൽ ശബരിമല വിഷയത്തിലുള്ള വിയോജിപ്പ് കോടിയേരി ബാലകൃഷ്ണനോടടക്കം ജനങ്ങൾ തുറന്ന് പറഞ്ഞിരുന്നു. സ്ത്രീകളെ പൊലീസ് സംരക്ഷണത്തിൽ ദർശനം നടത്തിയതിലും വിമർശനമുണ്ടായി. ഇത്തരത്തിൽ എല്ലാ ജില്ലകളിൽനിന്ന് ലഭിച്ച വിവരങ്ങൾ ബ്രാഞ്ച് അടിസ്ഥാനത്തിലും തുടർന്ന് ജില്ല കമ്മിറ്റി തലത്തിലും ക്രോഡീകരിച്ചു.
ഇത് സംസ്ഥാന സമിതിക്ക് സമർപ്പിച്ചു. വിവിധ ജില്ല കമ്മിറ്റികൾ ക്രോഡീകരിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാവും സെക്രേട്ടറിയറ്ററിലും സംസ്ഥാന സമിതിയിലും ചർച്ച നടക്കുക. സർക്കാറിെൻറ പ്രവർത്തനത്തിൽ പൊതുവെ മതിപ്പ് രേഖെപ്പടുത്തിയപ്പോഴും ഭൂരിഭാഗം വോട്ടർമാരും എൽ.ഡി.എഫിെനതിരെ വോട്ട് ചെയ്െതന്നതാണ് സി.പി.എമ്മിനെ കുഴക്കുന്നത്. രണ്ടാം പ്രളയത്തിന് പിന്നാലെ പുനർനിർമാണ പ്രവർത്തനം, ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ എന്നിവയിലും ചർച്ച നടന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.