കോൺഗ്രസ്: ഇനിയെന്ത്?
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിയെയും ബി.ജെ.പിെയയും അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള തീവ്രശ്രമം ദയനീയമായി പരാജയപ്പെട്ടതോടെ കോൺഗ്രസ് വലിയൊരു ചോദ്യത്തിനു മുന്നി ൽ, ഇനിയെന്ത്?
കേരളത്തിൽനിന്ന് അധികമായി സമ്പാദിച്ച സീറ്റ് മാറ്റിവെച്ചാൽ അഞ്ചു വ ർഷം മുമ്പത്തെ ദയനീയ തോൽവിയുടെ അതേ അവസ്ഥയിൽ നിൽക്കുകയാണ് കോൺഗ്രസ്; ഒരർഥത് തിൽ അതിെനക്കാൾ ആഴമുള്ള തോൽവി. െനഹ്റുകുടുംബത്തിെൻറ തട്ടകമായ അമേത്തിയിൽ പാർ ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തോറ്റു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹത നേടാൻപോലും മോദിവിരുദ്ധ പോരാട്ടത്തിന് കഴിഞ്ഞില്ല.
എന്തുകൊണ്ട് രാഹുൽ ദക്ഷിണേന്ത്യയിൽ, വയനാട്ടിൽതന്നെ മത്സരിക്കാൻ എത്തിയെന്ന ചോദ്യത്തിെൻറ കൂടി ഉത്തരമാണ് തെരഞ്ഞെടുപ്പു ഫലം. വയനാട് രണ്ടാം മണ്ഡലമായി തെരഞ്ഞെടുത്തതുവഴിയുള്ള രാഹുൽ പ്രസരം കേരളത്തിനപ്പുറം ആന്ധ്രയിലോ കർണാടകത്തിലോ ഉണ്ടായില്ല.
‘ചൗക്കീദാർ ചോർ ഹെ’ എന്ന മുദ്രാവാക്യത്തിലൂടെ മോദിയെ നെഞ്ചുറപ്പോടെ നേരിടുന്ന നേതാവെന്ന നിലയിൽ രാഹുൽ ഉയർന്നുവന്നതാണ്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി കൂടി കളത്തിലിറങ്ങിയ തെരഞ്ഞെടുപ്പ്. നെഹ്റുകുടുംബം ഒന്നാകെ ശ്രമിച്ചിട്ടും പാർട്ടിയുടെ സീറ്റുനില കേരളത്തിലൊഴികെ മറ്റെവിടെയും വർധിപ്പിക്കാൻ കഴിഞ്ഞില്ല. അത് രാഹുലിെൻറ നേതൃത്വത്തെക്കുറിച്ച അവിശ്വാസം പാർട്ടിക്കുള്ളിലും പുറത്തും വർധിപ്പിക്കാൻ ഇടയാക്കിയെന്നുവരും. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കുമുള്ള ആത്മവിശ്വാസം ചോർത്തുന്നതു കൂടിയാണ് ഫലം.
വിഭാഗീയത, അതിദേശീയത, പണക്കരുത്ത് എന്നീ കരുക്കളുമായി രാഷ്ട്രീയക്കളത്തിൽ ചതുരംഗം നടത്തുന്ന ബി.ജെ.പിയെ നേരിടുന്നതിന് ഇനിയെന്തു വഴിയെന്ന വലിയ ചോദ്യമാണ് പ്രതിപക്ഷ പാർട്ടികൾക്കു മുന്നിൽ. ദുർബലമായ സംഘടന സംവിധാനങ്ങളുള്ള കോൺഗ്രസിന്, സമീപഭാവിയിൽ പാർട്ടി ചട്ടക്കൂട് ബലപ്പെടുത്തുന്നവിധം തലമാറ്റത്തിനോ മറ്റു നടപടികൾക്കോ കഴിയാത്ത സ്ഥിതിയുണ്ട്. യു.പിയിലും പശ്ചിമ ബംഗാളിലും ശക്തരായ പ്രാേദശിക കക്ഷികൾ ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് ഏറ്റുമുട്ടി തോൽക്കുന്നതാണ് നിലവിലെ ചിത്രം.
ഇനിയുള്ള ദിനങ്ങളിൽ പ്രതികാര രാഷ്ട്രീയത്തോടാണ് പ്രതിപക്ഷം ഏറ്റുമുേട്ടണ്ടിവരുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഉണ്ടാക്കിയ ശ്രദ്ധേയമായ മുന്നേറ്റമാണ് മോദി പ്രധാന പ്രതിയോഗിയായി മാറിയ തെരഞ്ഞെടുപ്പിൽ അട്ടിമറിക്കപ്പെട്ടത്. മോദിക്കാറ്റ് മാത്രമല്ല, കോൺഗ്രസിെൻറ സംഘടന ദൗർബല്യങ്ങളും ഉൾപ്പോരും അതിന് കാരണമായി. മറുവശത്ത്, മോദിയെ നേരിടുന്നതിന് പാകത്തിൽ പ്രതിപക്ഷ െഎക്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും തന്ത്രങ്ങളും പാളി.
ശക്തനായ നേതാവും കാര്യപരിപാടിയും മുദ്രാവാക്യവുമില്ലാതെ ചിതറിനിന്ന പ്രതിപക്ഷമാണ് മോദിക്ക് ഇത്തരത്തിൽ അമ്പരപ്പിക്കുന്ന വിജയം നേടിക്കൊടുത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൂടുതൽ മോശമായിവരുന്ന ജീവിത സാഹചര്യങ്ങൾക്കപ്പുറം, വെറുപ്പിെൻറ രാഷ്്ട്രീയത്തിലേക്ക് ജനം കൂടുതലായി ആകർഷിക്കപ്പെടുന്ന അപകടകരമായ ചുറ്റുപാടിനെ ദുർബലപ്രതിപക്ഷത്തിന് അതിജീവിക്കുക ഒട്ടും എളുപ്പമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.