ഒഡിഷയിൽ പ്രതിപക്ഷസ്ഥാനത്തിന് ഭീഷണി നേരിട്ട് കോൺഗ്രസ്
text_fieldsഭുവനേശ്വർ: ഒഡിഷയിൽ കോൺഗ്രസിലെ രണ്ട് എം.എൽ.എമാരുടെ തുടരെയുള്ള രാജിയോടെ പാർട്ടിയുടെ മുഖ്യ പ്രതിപക്ഷസ്ഥാ നത്തിന് ഭീഷണി. 147 അംഗ നിയമസഭയിൽ കോൺഗ്രസിന് 13 അംഗങ്ങളാണുള്ളത്. മുഖ്യ പ്രതിപക്ഷമാകാൻ മൊത്തം അംഗങ്ങളുടെ 10 ശത മാനം വേണം. പാർട്ടിയിൽനിന്ന് പുറത്തുേപായ നബ കിഷോർ ദാസ് എം.എൽ.എ കഴിഞ്ഞദിവസം സ്പീക്കർക്ക് രാജി നൽകി. ബിജു ജ നതാദളിൽ (ബി.ജെ.ഡി) ചേർന്നതിനാൽ കോൺഗ്രസിെൻറ എം.എൽ.എയായിരിക്കാൻ ധാർമികമായി അവകാശമില്ലാത്തതിനാലാണ് രാജിവെച്ചതെന്ന് ദാസ് പറഞ്ഞു.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സസ്പെൻഡ് ചെയ്ത ജോഗേഷ് സിങ് എം.എൽ.എ കോൺഗ്രസ് എം.എൽ.എ സ്ഥാനം നേരേത്ത രാജിവെച്ചിരുന്നു. കഴിഞ്ഞ നവംബറിൽ കോൺഗ്രസിെൻറ കോരാപുൾ എം.എൽ.എ ക്രുഷ്ണ ചന്ദ്ര സഗാരിയ നിയമസഭാംഗത്വം രാജിവെച്ചിരുന്നു. അതേസമയം, സമതക്രാന്തി ദളിെൻറ ഏക എം.എൽ.എ ജോർജ് തിർകി കോൺഗ്രസിൽ ചേരുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റിൽ സുബാൽ സാഹു എം.എൽ.എ നിര്യാതനായി.
പക്ഷേ, ഇൗ സീറ്റിൽ അദ്ദേഹത്തിെൻറ ഭാര്യ തെരഞ്ഞെടുക്കപ്പെട്ടത് ബി.ജെ.ഡി ടിക്കറ്റിലാണ്. 2014ൽ 16 അംഗങ്ങളുണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ 13 പേരാണുള്ളത്. ഫെബ്രുവരി നാലിന് ചേരുന്ന ബജറ്റ് സെഷനിൽ പാർട്ടിയുടെ കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുമെന്നാണ് സൂചന. സ്പീക്കർ എന്തു തീരുമാനമെടുത്താലും അത് തന്നെ ബാധിക്കില്ലെന്ന് പ്രതിപക്ഷനേതാവ് സരസിങ്ക മിശ്ര പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പും നടക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.