Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകുത്തിയൊലിച്ച്...

കുത്തിയൊലിച്ച് കോൺഗ്രസ്

text_fields
bookmark_border
congress-23
cancel

ന്യൂഡൽഹി: സ്വന്തമാക്കിയതിെൻറ പുതുക്കം മാറുംമുേമ്പ കൈവിട്ടതിെൻറ വ്യഥയിൽ രാജസ് ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതൃത്വം. ഇവിടങ്ങളിൽനി ന്ന് ആകെയുള്ള 65ൽ 61സീറ്റും ബി.ജെ.പിക്കൊപ്പം പോയി.അഞ്ചുമാസം മുമ്പ് നിയമസഭ തെരഞ്ഞെടുപ ്പിൽ ഇൗ മൂന്നു ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലും ഭരണം നേടിയ കോൺഗ്രസിന് പേക്ഷ, ലോ ക്സഭ തെരഞ്ഞെടുപ്പിൽ കുത്തിയൊലിച്ചുപോകാനായിരുന്നു വിധി. മധ്യപ്രദേശിൽ 29ൽ 28 സീറ്റുകളാണ് ബി.ജെ.പി നേടിയത്. രാജസ്ഥാനിൽ 25ൽ 24ഉം ഛത്തിസ്ഗഢിൽ 11ൽ ഒമ്പതും കാവിപ്പാർട്ടിയുടെ അക്കൗണ്ടിലെത്തി.

മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിെൻറ മകൻ നകുൽ നാഥ്, പിതാവിെൻറ മണ്ഡലമായ ചിന്ത്വാര നിലനിർത്തിയതാണ് സംസ്ഥാനത്ത് കോൺഗ്രസിെൻറ ഏക കച്ചിത്തുരുമ്പ്. വർഷങ്ങളോളം കമൽനാഥ് പ്രതിനിധാനംചെയ്തിരുന്ന ചിന്ത്വാര, അദ്ദേഹം മുഖ്യമന്ത്രി ആയതോടെ നകുൽനാഥിന് കൈമാറുകയായിരുന്നു. 37536 വോട്ടിനാണ് അദ്ദേഹത്തിെൻറ ജയം. മറ്റൊരു ഉറച്ച സീറ്റായ ഗുണയിൽ വൻ പരാജയം ഏറ്റുവാങ്ങി പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ബി.ജെ.പി തരംഗത്തിൽ അടിപതറി. ബി.ജെ.പിയുടെ കൃഷ്ണപാൽ സിങ് ഒന്നേകാൽ ലക്ഷത്തിെൻറ ഭൂരിപക്ഷത്തിനാണ് ജ്യോതിരാദിത്യയെ വീഴ്ത്തിയത്. ഇതോടെ 2014ൽ ജയിച്ചിരുന്ന രണ്ടു സീറ്റുകളും കോൺഗ്രസ് കൈവിട്ടു

അയൽസംസ്ഥാനമായ ഛത്തിസ്ഗഢിൽ സമ്പൂർണ ജയത്തിൽ കുറഞ്ഞ ഒന്നും ലക്ഷ്യമല്ലാതിരുന്ന ബി.ജെ.പി മുഴുവൻ സിറ്റിങ് എം.പിമാരെയും മാറ്റിയാണ് പോരിനിറങ്ങിയത്. അതുകൊണ്ടു തന്നെ ബസ്തറും കോർബയും ഒഴികെ ബാക്കി ഒൻപതു സീറ്റുകളും കൈയടക്കി. 2014ൽ 11ൽ 10 സീറ്റായിരുന്നു ബി.ജെ.പി നേടിയിരുന്നത്.

15 വർഷത്തെ ബി.ജെ.പി ഭരണത്തെ മറിച്ചിട്ട് ഭൂപേഷ് ഭാഗേലിനെയായിരുന്നു കോൺഗ്രസ് മുഖ്യമന്ത്രിയായി വാഴിച്ചത്. രാജസ്ഥാനിൽ ഒറ്റ സീറ്റുേപാലും നേടാനാവാത്ത പരാജയമാണ് കോൺഗ്രസിനെ അലട്ടുന്നത്. 25ൽ 24 സീറ്റ് ബി.ജെ.പിയും അവശേഷിക്കുന്ന ഒന്നിൽ, പുതുതായി രൂപവത്കരിച്ച ലോക് താന്ത്രിക് പാർട്ടിയുടെ തലവൻ ഹനുമാൻ ബെനിവാളുമാണ് ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയെ 4.76 ലക്ഷം വോട്ടിനാണ് ബെനിവാൾ േതാൽപിച്ചത്. 2014ൽ മുഴുവൻ സീറ്റിലും ബി.ജെ.പിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam news
News Summary - Congress - Political News
Next Story