നേതാക്കളെ ഒരുമിച്ചു നിർത്താനാകാതെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: തിങ്കളാഴ്ച വോെട്ടടുപ്പ് നടക്കുന്ന ഹരിയാനയിൽ പരസ്യ പ്രചാരണം അവസാന ിച്ചിട്ടും നേതാക്കളെ ഒരുമിച്ചു നിർത്താനാകാതെ വിയർക്കുകയാണ് കോൺഗ്രസ്. സംസ്ഥാന ത്ത് സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമായിട്ടും തെരഞ്ഞെടുപ്പിൽ ബി.ജെ. പിയെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. അതേസമയം, 90ൽ 75 സീറ്റ് ലക്ഷ്യമാക്കി തെരഞ്ഞെടുപ്പ് നേരിടുന്ന ബി.ജെ.പിക്ക് വിമതശല്യം നേരിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. 48 സിറ്റിങ് എം.എൽ.എമാരിൽ സീറ്റ് ലഭിക്കാത്ത രണ്ട് മന്ത്രിമാരടക്കം 12 പേരാണ് ബി.ജെ.പിക്ക് വിമതരായിട്ടുള്ളത്. ഇവർക്ക് പകരം ഗുസ്തിതാരം യോഗേശ്വർ ദത്തിെനയും ടിക്ടോക് താരം സോനാലി ഫഗോട്ട്, യുവതാരം നൗക്ഷം ചൗധരി തുടങ്ങിയ പുതുമുഖങ്ങളെ രംഗത്തിറക്കിയത് യുവ വോട്ടുകളെ അനുകൂലമാക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
അധികാരത്തിലേറിയാൽ ഉടൻ കാർഷിക കടം എഴുതിത്തള്ളുമെന്നും പഞ്ചാബും മധ്യപ്രദേശും രാജസ്ഥാനും ഇതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രചാരണം. സ്ത്രീകൾക്ക് സർക്കാർ, സ്വകാര്യ മേഖലയിലെ തൊഴിൽ സംവരണം തുടങ്ങിയവ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതും കോൺഗ്രസ് പ്രചാരണമാക്കിയിട്ടുണ്ട്. എന്നാൽ, സൈനികമേഖലയിൽ തൊഴിൽ ചെയ്യുന്നവർ ഏറെയുള്ള ഹരിയാനയിൽ കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയത്, ദേശീയ പൗരത്വപ്പട്ടിക തുടങ്ങി ദേശീയതയിൽ ഉൗന്നിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. ശനിയാഴ്ച സിനിമ താരങ്ങളും എം.പിമാരുമായ സണ്ണി ഡിയോൾ, ഹേമ മാലിനി എന്നിവെരയും രംഗത്തിറക്കി ബി.ജെ.പി പ്രചാരണം സജീവമാക്കി.
ജാട്ട് ഭൂരിപക്ഷമുള്ള റോത്തക്, ഹിസാർ തുടങ്ങി മധ്യഹരിയാനയിലും മുസ്ലിം ഭൂരിപക്ഷ മേഖലയായ മേവാത്തിലുമാണ് കോൺഗ്രസ് കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ 19 സീറ്റ് നേടി കോൺഗ്രസിനേക്കാൾ മുന്നിലെത്തിയ ആർ.എൽ.ഡി കുടുംബകലഹത്തെ തുർന്നുണ്ടായ പിളർപ്പോടെ ശോഷിച്ചു. സംസ്ഥാനത്ത് ആം ആദ്മി പാർട്ടി മുഴുവൻ സീറ്റിലും സി.പി.എം ഏഴു സീറ്റിലും മത്സരിക്കുന്നുണ്ട്. വെള്ളിയാഴ്ച ടി.വി ചാനലുകൾ പുറത്തുവിട്ട സർവേ പ്രകാരം വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്നാണ്പ്രവചനം. 86 സീറ്റ് ബി.ജെ.പിക്ക് കിട്ടുമെന്നാണ് എ.ബി.പി ന്യൂസ്- സീ വോട്ടർ സർവേ പ്രവചിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.