Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെരഞ്ഞെടുപ്പിന്...

തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; രാഹുൽ ഗാന്ധി കേരളത്തിലേക്ക്

text_fields
bookmark_border
തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; രാഹുൽ ഗാന്ധി കേരളത്തിലേക്ക്
cancel

തിരുവനന്തപുരം: ശബരിമല കെട്ടടങ്ങിയതോടെ കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രവർത്തന ങ്ങളിലേക്ക്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാർഥി നിർണയമെന്ന പതിവ് പരിപാടി വിട്ട് ഇത്തവണ നേരത്തെ സ്ഥാനാർഥികളെ നിശ്ചയിക്കാൻ ഹൈകമാൻഡ് തീരുമാനി ച്ചതോടെയാണ് കെ.പി.സി.സിയും ഒരുക്കങ്ങൾ ആരംഭിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ ് എ.കെ. ആൻറണിയുടെ സാന്നിധ്യത്തിൽ ചേർന്ന കെ.പി.സി.സി ജനറൽ ബോഡി യോഗത്തോടെയാണ് തുട ക്കംകുറിച്ചത്.

ഇൗമാസം 29ന് എറണാകുളത്ത് നടക്കുന്ന ബൂത്ത് പ്രസിഡൻറുമാരുടെ യോ ഗത്തിൽ രാഹുൽ ഗാന്ധി സംബന്ധിക്കും. ബൂത്തുകളിലെ വനിത വൈസ് പ്രസിഡൻറുമാരും പെങ്കടുക ്കും. 24970 ബൂത്തുകളിലെയും പ്രതിനിധികളെ പെങ്കടുപ്പിക്കുമെന്ന് കെ.പി.സി.സി വൃത്തങ്ങൾ പറഞ്ഞു. ഫെബ്രുവരി മൂന്നിന് കാസർകോടുനിന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ നേതൃത്വത്തിൽ 27 ദിവസത്തെ ജാഥ ആരംഭിക്കും. കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരുടെ മേഖല സമ്മേളനങ്ങളും നടക്കുന്നുണ്ട്. ലോക്സഭ അടിസ്ഥാനത്തിൽ അവലോകനയോഗങ്ങൾ ചേരാനും ഡി.സി.സി പ്രസിഡൻറുമാരുടെയും ലോക്സഭ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം തീരുമാനിച്ചു.

ഇതിനിടെ, കഴിഞ്ഞ ലോക്സഭ തെരെഞ്ഞടുപ്പിൽ ചില മണ്ഡലങ്ങളിലുണ്ടായ പരാജയം സംബന്ധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ്ബാബുവിെൻറ റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുതിർന്ന നേതാക്കളടക്കം കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിെച്ചന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. വി.എം. സുധീരൻ പ്രസിഡൻറായിരിക്കെ റിപ്പോർട്ട് സമർപ്പിെച്ചങ്കിലും ഇതുവരെ ചർച്ചചെയ്തിട്ടില്ല. വിജയസാധ്യതയുള്ള മണ്ഡലങ്ങളിലെ പരാജയമാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസ് പുനഃസംഘടനയുണ്ടാകില്ല
തിരുവനന്തപുരം: പ്രസിഡൻറുമാർ മാറിയതിനെ തുടർന്ന് കെ.പി.സി.സിയും ഡി.സി.സികളും പുനഃസംഘടിപ്പിക്കണമെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻറ ആവശ്യം തൽക്കാലം നടക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തൽസ്ഥിതി തുടരെട്ടയെന്ന എ, െഎ ഗ്രൂപ്പുകളുടെ അഭിപ്രായത്തിൽ മാറ്റം വരാത്തിനാൽ പുനഃസംഘടന വൈകും. നിലവിലെ ഭാരവാഹികളിൽ പലരും നിർജീവമാണെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തെ തുടർന്ന് ലോക്സഭാ തെരെഞ്ഞടുപ്പിനായി പ്രത്യേക സമിതികൾ രൂപവത്കരിക്കും.

കെ.പി.സി.സിക്ക് പ്രസിഡൻറും വർക്കിങ് പ്രസിഡൻറുമാരും നിയമിക്കപ്പെട്ടതിനെ തുടർന്നാണ് പുനഃസഘടന ആവശ്യം ഉയർന്നത്. വർക്കിങ് പ്രസിഡൻറുമാരുള്ള സ്ഥിതിക്ക് വൈസ് പ്രസിഡൻറുമാർ വേെണ്ടന്ന അഭിപ്രായം ഉയർെന്നങ്കിലും മുതിർന്ന നേതാക്കൾതെന്ന എതിർപ്പറിയിച്ചു. ഭാരവാഹികളുടെ എണ്ണം കുറക്കണമെന്ന മുല്ലപ്പള്ളിയുടെ താൽപര്യത്തോടും ഗ്രൂപ്പുകൾ അനുകൂലമായിരുന്നില്ല.

ഇതിെൻറയൊക്കെ അടിസ്ഥാനത്തിലാണ് ഹൈകമാൻഡുമായി കെ.പി.സി.സി നേതൃത്വം ചർച്ചക്കു പോയത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് തയാെറടുക്കുന്ന ഘട്ടത്തിൽ അഴിച്ചുപണി ഗുണം ചെയ്യില്ലെന്ന നിലപാടാണ് എ,െഎ വിഭാഗങ്ങൾ സ്വീകരിച്ചത്. സ്ഥാനം നഷ്ടപ്പെടുന്നവരും കിട്ടാതെ പോകുന്നവരും അസംതൃപ്തരാകുന്നത് പ്രചാരണത്തെ ബാധിക്കും. തെരെഞ്ഞടുപ്പ് കഴിഞ്ഞ് പുനഃസംഘടന മതിയെന്നതാണ് അവരുടെ നിലപാട്. തെരഞ്ഞെടുപ്പിനാണ് പ്രഥമ പരിഗണനയെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. രണ്ടു മാസമായി ശബരിമല പ്രശ്നത്തിലായിരുന്നു ശ്രദ്ധ. ഇനി തെരെഞ്ഞടുപ്പിലേക്ക് നീങ്ങുകയാണ്. പുനഃസംഘടന വേണമോയെന്ന് ഹൈകമാൻഡ് തീരുമാനിക്കെട്ടയെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, അന്തരിച്ച എം.െഎ. ഷാനവാസിന് പകരം സമുദായത്തിൽനിന്ന് ഒരാളെ കെ.പി.സി.സി വർക്കിങ് പ്രസിഡൻറാക്കണമെന്ന ആവശ്യമുണ്ട്. ഗൾഫ് പര്യടനം കഴിഞ്ഞ് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി തിരിച്ചെത്തിയശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. തെരഞ്ഞെടുപ്പിനായി വിവിധ കമ്മിറ്റികൾ രൂപവത്കരിക്കുന്നതും അതിനു ശേഷമായിരിക്കും. കെ. മുരളീധരനെ പ്രചാരണ വിഭാഗം ചെയർമാനായി നിയമിച്ചിരുെന്നങ്കിലും മറ്റംഗങ്ങളെയും കണ്ടെത്തണം. മുല്ലപ്പള്ളിയുടെ ജാഥ ആരംഭിക്കുന്നതിനു മുമ്പായി ഇതിലും പ്രഖ്യാപനം വന്നേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskpccmalayalam newsPoliticsKerala News
News Summary - congress kerala- politics
Next Story