Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസിലെ കലാപം;...

കോൺഗ്രസിലെ കലാപം; ഹൈകമാൻഡിനെ സമീപിക്കാനൊരുങ്ങി ഘടകകക്ഷികൾ

text_fields
bookmark_border
കോൺഗ്രസിലെ കലാപം; ഹൈകമാൻഡിനെ സമീപിക്കാനൊരുങ്ങി ഘടകകക്ഷികൾ
cancel

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ദാനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്ന കലാപം പുതിയ ദിശയിലേക്ക്. എ.െഎ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ട് കെ.പി.സി.സി മുൻപ്രസിഡൻറ് വി.എം. സുധീരനും സ്ഥാനമൊഴിയുന്ന രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യനും പരസ്യമായി രംഗത്ത് വന്നതോടെ, തിരിച്ചടിക്കാൻ എ ഗ്രൂപ് നേതാക്കളെത്തി. ഇതോടെ കലാപം ഗ്രൂപ് പോരായി മാറുകയാണ്.

 11,12 തീയതികളിൽ കെ.പി.സി.സിയും രാഷ്ട്രീയകാര്യ സമിതിയും ചേരുന്നുണ്ട്. അതോടെപ്രതിഷേധങ്ങൾ കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് കെ.പി.സി.സി നേതൃത്വം. ഇതിനിടെ, ചില നേതാക്കളുടെ പ്രസ്താവനകൾ മുന്നണിക്ക് ദോഷം ചെയ്യുമോയെന്ന ആശങ്ക ഘടകകക്ഷികൾക്കുണ്ട്. പരസ്യ പ്രസ്താവനകളും പ്രതിഷേധങ്ങളും തുടരുകയാണെങ്കിൽ ഹൈകമാൻഡിനെ സമീപിക്കുന്നതിനെക്കുറിച്ചും ഘടകകക്ഷികൾ ആലോചിക്കുന്നു. പ്രത്യേകിച്ച്, മാണിയെ മുന്നണിയിൽ തിരിച്ചുകൊണ്ടുവരുന്നതിന് നേതൃത്വം നൽകിയ മുസ്ലിം ലീഗാണ് അസ്വസ്ഥർ. ദേശീയതലത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള ശ്രമമെന്നനിലയിൽ കുടുതൽ സീറ്റ് കിട്ടാൻ സാധ്യതയുള്ള കേരളത്തിൽ കേരള കോൺഗ്രസും ഒപ്പം വേണമെന്ന നിലപാട് വന്നത് ലീഗിൽനിന്നായിരുന്നു. മധ്യകേരളത്തിൽ പരമ്പരാഗതമായി കോൺഗ്രസിന് ലഭിച്ചിരുന്ന വോട്ട് ബാങ്ക് ഇടതുചേരിയിലേക്ക് നീങ്ങുന്നതും അവർ ചൂണ്ടിക്കാട്ടിയിരുന്നു. 

ചെങ്ങന്നൂരിലെ കനത്ത പരാജയത്തോടെയാണ് എന്തുവില കൊടുത്തും കേരള കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. ഇത് തിരിച്ചറിയാതെയുള്ള ‘കാരണവന്മാരുടെ പരസ്യപ്പോര്’ മുന്നണിയെ ശക്തിപ്പെടുത്തില്ലെന്നാണ് മുതിർന്ന ഘടകകക്ഷി നേതാവ് പറഞ്ഞത്. ഇതേസമയം, ഉമ്മൻ ചാണ്ടിയെ നേരിട്ടാക്രമിച്ചാണ് പി.ജെ. കുര്യൻ വാർത്താസമ്മേളനം നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി മടങ്ങിയതിനു ശേഷമായിരുന്നു വാർത്താസമ്മേളനം. രാജ്യസഭാ സീറ്റിനായി രമേശ് ചെന്നിത്തല പിന്തുണച്ചിരുെന്നന്നും യുവ നേതാക്കൾ മോശമായി െപരുമാറിയതിനു ക്ഷമ ചോദിെച്ചന്നും പറഞ്ഞ കുര്യൻ,

സീറ്റ് നിേഷധിക്കാൻ ഉമ്മൻ ചാണ്ടി യു.ഡി.എഫ് നേതാക്കെള ഉപയോഗിെച്ചന്ന് ആരോപിച്ചു.  
ഉമ്മൻ ചാണ്ടിയുടെ പേര് പറയാതെയാണ് വി.എം. സുധീരൻ കടന്നാക്രമണം നടത്തിയത്. കോൺഗ്രസിൽപ്പെട്ടവർക്ക് സീറ്റ് കിട്ടാതിരിക്കാൻ നടത്തിയ നീക്കമാണ് കേരള കോൺൺഗ്രസിന് രാജ്യസഭാ അംഗത്വം നൽകാനുള്ള തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്. ആരോപണം ഉമ്മൻ ചാണ്ടിക്ക് നേരെ വന്നതോടെ പ്രതിരോധിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എത്തി. സുധീരെൻറ വിമർശനങ്ങൾ സമനില തെറ്റിയതുപോലെയാണെന്നും വിമർശനങ്ങൾ പാർട്ടി വേദിയിലാകണമെന്ന പ്രസ്താവന സുധീരൻ മറക്കരുതെന്നും ജോസഫ് പറഞ്ഞു. കലാപക്കൊടി ഉയർത്തരുതെന്നും കെ.പി.സി.സി പ്രസിഡൻറായിരുെന്നന്നത് ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. 

എ ഗ്രൂപ്രംഗത്തിറങ്ങുമെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്. ഒരു ഭാഗത്ത് മുതിർന്ന നേതാക്കൾ പരസ്യമായി പോരിനിറങ്ങിയപ്പോൾ യുവനേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെയാണ് അഭിപ്രായം പ്രകടിപ്പിക്കുന്നത്. എന്നാൽ, അതിനെ കാര്യമായി കാേണണ്ടതില്ലെന്നാണ് നേതൃത്വത്തിൻറ നിലപാട്. ഇതിൽ ഏറെയും കോൺഗ്രസുമായി ബന്ധപ്പെട്ടവരല്ലെന്നുമാണ് വിലയിരുത്തൽ. പത്രങ്ങൾ മുഴുവൻ വായിക്കാനും വാർത്താ ചാനലുകൾ കാണാനും കഴിയുന്നില്ല. പിന്നല്ലേ സമൂഹമാധ്യമങ്ങൾ എന്നാണ് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDFmalayalam newsHigcommandPolitics
News Summary - Congress higcommand issue-politics
Next Story