ഗ്രൂപ് വഴക്കിൽ വിങ്ങി കോൺഗ്രസ്: രാജി ഭീഷണിയുമായി അശോക് ചവാനും
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസ് ഗ്രൂപ് വഴക്ക് രൂക്ഷം. തുടർന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അശോക് ചവാൻ രാജിഭീഷണിയുമായി രംഗത്തെത്തി. തന്നെ നേതാക്കൾ അനുസരിക്കാത്ത തും സംസ്ഥാന ആവശ്യങ്ങൾ മനസ്സിലാക്കാതെ ഹൈകമാൻഡ് തീരുമാനങ്ങൾ എടുക്കുന്നതുമാണ് ചവാനെ ചൊടിപ്പിച്ചത്.
ചന്ദ്രാപുർ സീറ്റിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകനുമായി ചവാൻ നടത്തിയ ടെലിഫോൺ സംഭാഷണം ചോർന്നതോടെ ഹൈകമാൻഡ് ആശയകുഴപ്പത്തിലാണ്. ഡൽഹിയിൽ ഇരിക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും നേതാക്കൾ അനുസരിക്കുന്നില്ലെന്നും രാജിവെക്കാൻ ആലോചിക്കുകയാെണന്നും പാർട്ടി പ്രവർത്തകനോട് ചവാൻ പറയുന്ന ഫോൺ സംഭാഷണമാണ് ചോർന്നത്.
ഫോൺ സംഭാഷണം തേൻറതാണെന്നു പറഞ്ഞ ചവാൻ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആക്ഷേപിച്ചു. തേൻറത് അടക്കം 17 സീറ്റിൽ സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ അതൃപ്തനാണ് ചവാൻ. നാേന്ദഡ് മണ്ഡലത്തിലെ സിറ്റിങ് എം.പിയായ ചവാനു പകരം ഭാര്യയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അയച്ച പട്ടികയിലും ഭാര്യ അമിതയുടെ പേരാണ് നിർദേശിച്ചത്. എന്നാൽ, അത് വെട്ടി ഹൈകമാൻഡ് ചവാനെ സ്ഥാനാർഥിയാക്കി.
ഗ്രൂപ് വഴക്കിലും മുംബൈ മേഖല അധ്യക്ഷൻ സഞ്ജയ് നിരുപമിെൻറ ഏകാധിപത്യത്തിലും മനംമടുത്ത പ്രിയദത്തിനെ ഹൈകമാൻഡ് അനുനയിപ്പിച്ചാണ് മത്സരരംഗത്തിറക്കുന്നത്. ഒൗറംഗാബാദിലെ സ്ഥാനാർഥി നിർണയത്തിൽ ക്ഷുഭിതനായ ഷില്ലോദ് എം.എൽ.എ അബ്ദുൽ സത്താർ കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.