രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറുമെന്ന് ടൈംസ് നൗ സർവേ
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് ടൈംസ് നൗ-സി.എൻ.എക്സ് അഭിപ്രായ സർവേ ഫലം. മൊത്തം 200 സീറ്റുകളിൽ കോൺഗ്രസ് 110-120 സീറ്റുകൾ നേടും. ബി.ജെ.പി 70-80 സീറ്റും ബി.എസ്.പി 1-3 സീറ്റും മറ്റുള്ളവർ ഏഴ് സീറ്റും നേടുമെന്നാണ് സർവേ ഫലം. 2013ൽ 163 സീറ്റുകൾ നേടി ബി.ജെ.പി തൂത്തുവാരുകയായിരുന്നു. കോൺഗ്രസ് 21 സീറ്റിൽ ഒതുങ്ങി. കാൽ നൂറ്റാണ്ടായി പരസ്പര ഭരണ മാറ്റത്തിനായിരുന്നു രാജസ്ഥാനിലെ വിധിയെഴുത്ത്. ഇത്തവണ കോൺഗ്രസിന് 43.5 ശതമാനം വോട്ടും ബി.ജെ.പിക്ക് 40.37 ശതമാനം വോട്ടും ലഭിക്കുമെന്ന് സർവേ ചൂണ്ടിക്കാട്ടി. 31.75 ശതമാനം പേരും യുവ േകാൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെയാണ് മുഖ്യമന്ത്രി സഥാനത്തേക്ക് പിന്തുണക്കുന്നത്. വസുന്ധര രാജെയാണ് രണ്ടാം സ്ഥാനത്ത്. ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ്; ഡിസംബർ 11ന് ഫലപ്രഖ്യാപനവും. 67 മണ്ഡലങ്ങളിൽനിന്ന് 8040 പേരാണ് അഭിപ്രായ സർവേയിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.