കോൺഗ്രസ് പ്രചാരണം മെല്ലെപ്പോക്കിൽ
text_fieldsതൊടുപുഴ: വർക്കിങ് പ്രസിഡൻറുമാരും പ്രചാരണ-ഏകോപന ചുമതലക്കാരും അടക്കം മത്സര ത്തിനിറങ്ങിയതിനു പിന്നാലെ രാഹുലിെൻറ ചുമതലക്കാരനായി കെ.പി.സി.സി പ്രസിഡൻറും മാറ ിയതോടെ കോൺഗ്രസിെൻറ പ്രചാരണ ചക്രം തിരിയുന്നത് മെല്ലെ. പൊതുതെരഞ്ഞെടുപ്പ് തന്ത ്രങ്ങളെയും ഏകോപനത്തെയും ഇതു ബാധിക്കുമെന്ന ആശങ്ക ഉയരുകയാണ്, തെരഞ്ഞെടുപ്പ് കളം ചൂടാ യിരിക്കെ കോൺഗ്രസിൽ.
പ്രത്യേകിച്ച് സി.പി.എം നേതൃത്വത്തിൽ ഇടതുകക്ഷികൾ മുഖ്യ ആക്രമണം കോൺഗ്രസിനെതിരെ തിരിച്ചിരിക്കെ. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനാണ്. വർക്കിങ് പ്രസിഡൻറുമാരായ െക. സുധാകരനും കൊടിക്കുന്നിൽ സുരേഷും കണ്ണൂരിലും മാവേലിക്കരയിലും സ്ഥാനാർഥികൾ. യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാൻ ചാലക്കുടിയിൽ സ്ഥാനാർഥി. പ്രചാരണ കമ്മിറ്റി തലവനായ കെ. മുരളീധരനെ വടകരയിലും പിടിച്ചിട്ടു. മണ്ഡലത്തിൽനിന്ന് മാറാനോ പാർട്ടിയുടെയോ തെരഞ്ഞെടുപ്പിെൻറയോ കാര്യങ്ങൾ ചിന്തിക്കാൻപോലുമോ ആകാത്തത്ര തെരഞ്ഞെടുപ്പ് ചൂടിലാണ് സുധാകരനും കൊടിക്കുന്നിൽ സുരേഷും. ബെന്നി ബഹ്നാൻ ആശുപത്രിയിലായത് കൺവീനറുടെ സേവനം തീർത്തും ഇല്ലാതാക്കിയിട്ടുമുണ്ട്.
സംസ്ഥാനത്തെ പൊതുപ്രചാരണ തന്ത്രങ്ങളിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭേദഗതി വരുത്തുന്നതിൽ തലപ്പത്തുള്ളവരുടെ ‘തല’ ഉപയോഗപ്പെടുത്താനാകുന്നില്ലെന്ന് ചുരുക്കം. വയനാട്ടിലെ കർഷക ആത്മഹത്യക്ക് കാരണം കോൺഗ്രസ് നയങ്ങളാണെന്നതടക്കം മുദ്രവാക്യമുയർത്തി അങ്കപ്പുറപ്പാടിലാണ് എൽ.ഡി.എഫ്. കർഷക മാർച്ചിനും ഒരുങ്ങുകയാണവർ. രാഹുലിനെതിരെ ലീഗ് ബന്ധം ആരോപിച്ച് ഹിന്ദു വോട്ടുകൾ യു.ഡി.എഫിന് ലഭിക്കുന്ന സാഹചര്യം സംസ്ഥാനത്താകെ തടയാനും ഇടതുമുന്നണി കോപ്പുകൂട്ടുന്ന ഘട്ടത്തിലാണ് കോൺഗ്രസ് തലപ്പത്തെ ‘ശൂന്യത’. മുരളീധരനുപകരം തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി തലവനെ കണ്ടെത്താനോ മുന്നണി കൺവീനറായി ആർക്കെങ്കിലും ചുമതല നൽകുന്നതിനോ സാധിച്ചിട്ടില്ല.
അതിനിടെയാണ് രാഹുലിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എൽ.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ മുന്നറിയിപ്പ്. കോൺഗ്രസിനെ മുഖ്യശത്രുവാക്കി സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് തന്ത്രം മാറ്റിമറിക്കുന്ന ഘട്ടത്തിൽ നേതൃത്വത്തിെൻറ അഴകൊഴമ്പൻ നിലപാട് ഗുണംചെയ്യില്ലെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിനെയും രാഹുലിനെയും കടന്നാക്രമിക്കുന്ന നിലപാടുമാറ്റം ന്യായീകരിക്കാനും ന്യൂനപക്ഷങ്ങളെയും ദലിതരെയും പരമാവധി ഒപ്പം നിർത്തുന്നതിനും ഇടതു മുന്നണി തന്ത്രം ആവിഷ്കരിച്ചു കഴിഞ്ഞിരിക്കെ നേതൃതല ഓപറേഷനിൽ വീഴ്ചയുണ്ടായിക്കൂടെന്ന ടെൻഷൻ പങ്കുവെക്കുന്നു യു.ഡി.എഫ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.