Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഅയോഗ്യതാ നടപടി:...

അയോഗ്യതാ നടപടി: ചരിത്രപരമെന്ന് കോൺഗ്രസും ജെ.ഡി.എസും

text_fields
bookmark_border
അയോഗ്യതാ നടപടി: ചരിത്രപരമെന്ന് കോൺഗ്രസും ജെ.ഡി.എസും
cancel

ബംഗളൂരു: വിമതനീക്കം നടത്തിയ 17 എം.എൽ.എമാരെ അയോഗ്യരാക്കിയ കർണാടക സ്പീക്കർ കെ.ആർ. രമേശ്കുമാറിെൻറ നടപടിയെ കോൺഗ്രസും ജെ.ഡി.എസും സ്വാഗതം ചെയ്തപ്പോൾ നടപടിയെ ചോദ്യം ചെയ്ത് വിമതരും ബി.ജെ.പിയും. ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്നതാണ് സ്പീക്ക റുടെ നടപടിയെന്നാണ് കെ.പി.സി.സി പ്രസിഡൻറ് ദിനേശ്ഗുണ്ടുറാവു പ്രതികരിച്ചത്.

സ്പീ ക്കറുടെ സത്യസന്ധമായ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇത് രാജ്യത്തെ ജനപ്രതിനിധി കൾക്ക് ശക്തമായ സന്ദേശമാണ് നൽകുകയെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്പീ ക്കറുടെ തീരുമാനം ചരിത്രപരമാണെന്നും രാജ്യത്തെ ജനപ്രതിനിധികൾക്ക് ഇതൊരു പാഠമാണെ ന്നും ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും പ്രതികരിച്ചു. എന്നാൽ, തീരുമാനം നി യമവിരുദ്ധമാണെന്നും കർണാടക നിയമസഭ ചരിത്രത്തിലെ കറുത്തദിനമാണെന്നും ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാർ ആരോപിച്ചു.

തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പിനുശേഷം ബംഗളൂരുവിലെ മൂന്നു മണ്ഡലങ്ങളിൽ ഉൾപ്പെടെ 17 നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും അയോഗ്യതാ നടപടിയെ ചോദ്യംചെയ്തുകൊണ്ടുള്ള വിമതരുടെ നിയമപോരാട്ടവുമായിരിക്കും ഇനി നിർണായകമാകുക. ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ പിടിച്ചടക്കാനുള്ള ശ്രമത്തിനൊപ്പം വിമതരെ കൂടെ നിർത്തുക എന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാണ്. വിമതർക്കെതിരെ ശക്തമായ കാമ്പയിൻ നടത്തി ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്താൻ കോൺഗ്രസിനും ജെ.ഡി.എസിനുമായാൽ ബി.ജെ.പി സർക്കാറിന് അധികകാലം ആയുസ്സുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പിന് മുമ്പുതന്നെ നിയമപോരാട്ടത്തിലൂടെ നടപടിയെ ചോദ്യം ചെയ്യാൻ വിമതർക്കൊപ്പം നിലകൊള്ളുക എന്ന ഉത്തരവാദിത്തം കൂടി ബി.ജെ.പിക്ക് വന്നുചേരുകയാണ്.

ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ഉൾപ്പെടെ നിർണയിക്കുന്ന പ്രാഥമിക ചർച്ചകൾ കോൺഗ്രസിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ബി.എസ്. യെദിയൂരപ്പ വിശ്വാസ വോട്ട്തേടാനിരിക്കെ കോൺഗ്രസും മറുതന്ത്രം ആസൂത്രണം ചെയ്യുകയാണ്. നിയമസഭ സമ്മേളനത്തിന് മുമ്പ് രാവിലെ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേരും.

സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷ്, കോൺഗ്രസിെൻറ ബി. നാഗേന്ദ്ര, ബി.എസ്.പിയുടെ എൻ. മഹേഷ്, ഇപ്പോൾ നടപടി നേരിട്ട 17 വിമതർ എന്നീ 20പേർ വിശ്വാസ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നതോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച സഖ്യസർക്കാർ താഴെ വീണത് (സഖ്യസർക്കാർ-99 ബി.ജെ.പി- 105, സ്പീക്കർ വോട്ട് ചെയ്തിരുന്നില്ല). വിമത നീക്കത്തിൽനിന്നും നേരത്തേ തന്നെ പിന്മാറിയിരുന്ന ബി. നാഗേന്ദ്രക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നില്ല. തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പ് ബി.ജെ.പിക്ക് മറികടക്കാനാകുമെന്നിരിക്കെ സഭാ നടപടി കോൺഗ്രസ് ബഹിഷ്കരിക്കാനും സാധ്യതയുണ്ട്.

അകപ്പെട്ടിരുന്നത് വിഷാദക്കടലിെലന്ന് കർണാടക സ്പീക്കർ
ബംഗളൂരു: രാജി നൽകിയ വിമത എം.എൽ.എമാരുടെ കാര്യത്തിൽ തീരുമാനമെടുക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും മാനസികമായി വളരെയധികം സമ്മർദം അനുഭവിച്ചുവെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ. തെൻറ സഹപ്രവർത്തകരുടെ സമ്മർദത്താൽ താൻ വിഷാദക്കടലിലാണ് ഇത്രയും ദിവസം അകപ്പെട്ടിരുന്നതെന്നും രണ്ടുദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന ഉറപ്പ് പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് വെറും നാടകമല്ലെന്നും കൃത്രിമം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ അവിശ്വാസം കൊണ്ടുവരുകയാണെങ്കിൽ അപ്പോൾ കാണാമെന്നും താൻ ത‍െൻറ ചുമതല നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സുഹൃത്തായ ജയപാൽ റെഡ്ഡി വിടവാങ്ങിയ ദുഃഖത്തിലാണെന്നു പറഞ്ഞ സ്പീക്കർ വിതുമ്പിക്കൊണ്ട് അദ്ദേഹത്തിന് ആദരമർപ്പിച്ചുകൊണ്ടാണ് വിമതർക്കെതിരായ നടപടി പ്രഖ്യാപിച്ചത്.

സഖ്യത്തിന്‍റെ നിലനിൽപ്പ് കോൺഗ്രസ് ഹൈകമാൻഡിനെ ആശ്രയിച്ചിരിക്കുമെന്ന് ദേവഗൗഡ
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിെൻറ ഭാവി കോൺഗ്രസ് ഹൈകമാൻഡിെൻറ തീരുമാനം അനുസരിച്ചിരിക്കുമെന്നും ബി.ജെ.പി സർക്കാറിൽ സിദ്ധരാമയ്യയായിരിക്കും പ്രതിപക്ഷ നേതാവെന്നും ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് രാഹുൽ ഗാന്ധിയും േസാണിയഗാന്ധിയുമാണ് നിർേദശിച്ചത്.

അതിനാൽതന്നെ, കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിെൻറ അഭിപ്രായം കണക്കിലെടുത്തുകൊണ്ട് കോൺഗ്രസ് ഹൈകമാൻഡ് എന്തു തീരുമാനം എടുക്കുന്നുവോ അത് അനുസരിച്ചിരിക്കുമെന്നും ദേവഗൗഡ പറഞ്ഞു.

കുമാരസ്വാമി അല്ല പ്രതിപക്ഷത്തിെൻറ ഒൗദ്യോഗിക നേതാവ്. യെദിയൂരപ്പ സർക്കാറിൽ സിദ്ധരാമയ്യയായിരിക്കും പ്രതിപക്ഷ നേതാവെന്നും ജെ.ഡി.എസിെൻറ സഭാ നേതാവായിരിക്കും കുമാരസ്വാമിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsJDS-CongressKarnataka crisis
News Summary - Congress and JDS on Disqualification-India News
Next Story