ബംഗാളിൽ കോൺഗ്രസുമായി പരസ്യബന്ധം വേണമെന്ന് സി.പി.എം സംസ്ഥാന ഘടകം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യശത്രുവായ തൃണമൂൽ കോൺഗ്രസിെന പരാജയപ്പ െടുത്താൻ പരസ്യ പ്രചാരണമടക്കം കോൺഗ്രസുമായി എല്ലാ നിലക്കും സഹകരണം വേണമെന്ന് സി. പി.എം ബംഗാൾ ഘടകം. സംസ്ഥാന നേതാക്കളായ ബിമൻ ബോസ്, മുഹമ്മദ് സലീം, സൂര്യകാന്ത് മിശ്ര എ ന്നിവർ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര് യം ഉന്നയിച്ചു.
പോളിറ്റ് ബ്യൂറോ യോഗത്തിനിടക്കാണ് ഇവർ യെച്ചൂരിയെ കണ്ടത്. ബംഗാളിൽ സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടന്നാണ് നിലവിൽ കോൺഗ്രസുമായി ധാരണ. എന്നാൽ, പ്രചാരണരംഗത്ത് ഒരുമിച്ച് നിൽക്കുേമ്പാഴാണ് താഴെത്തട്ടിലെ വോട്ടുകൾ ഒന്നിപ്പിക്കാൻ കഴിയുകയെന്ന് ബംഗാൾ ഘടകം വാദിക്കുന്നു.
ബംഗാളിലെ ധാരണ സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സീതാറാം െയച്ചൂരിയും നേരത്തേ ചർച്ച നടത്തിയതായി പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന് നാലും സി.പി.എമ്മിന് രണ്ടും സീറ്റുകളാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
ശനിയാഴ്ച അവസാനിക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകളിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. വെള്ളിയാഴ്ച പി.ബി യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകൾ വിലയിരുത്തി. ബംഗാളിന് പുറമേ, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലാണ് സഖ്യസാധ്യതകൾ തേടുന്നത്. നിലവിൽ, തമിഴ്നാട്ടിൽ ഡി.എം.കെയുമായും ആന്ധ്രയിൽ ജനസേന പാർട്ടിയുമായും ധാരണയായിട്ടുണ്ട്.
മഹാരാഷ്ട്രയിൽ എൻ.സി.പിയുമായും ബിഹാറിൽ ആർ.ജെ.ഡിയുമായുള്ള ധാരണക്ക് ചർച്ചകൾ മുന്നോട്ടുപോകുന്നുണ്ട്. സ്ഥാനാർഥി നിർണയത്തിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മാർച്ചിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിയിലെ അജണ്ടകളും ശനിയാഴ്ച പി.ബി യോഗത്തിൽ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.