ശബരിമല സ്ത്രീ പ്രവേശനം: കെട്ടുമുറുക്കി കോൺഗ്രസും ബി.ജെ.പിയും
text_fieldsകോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ നടത്തുന്ന പ്രതി ഷേധ സമരം ശക്തമാക്കി നേതൃത്വം ഏറ്റെടുക്കാൻ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. ഹൈന്ദവ സംഘടനകളെയും മതനേതൃത്വെത്തയും മുന്നിൽ നിർത്തി പ്രതിഷേധത്തിെൻറ രൂപവും ഭാവവും മാറ്റാനുള്ള നീക്കങ്ങളും അണിയറയിൽ തയാറാകുന്നതായാണ് വിവരം. സമരം സർക്കാർ വിരുദ്ധ പ്രക്ഷോഭമാകുമെന്ന മുന്നറിയിപ്പ് ഇൻറലിജൻസ് വിഭാഗം ആഭ്യന്തര വകുപ്പിന് നൽകി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പന്തളം കൊട്ടാരം പ്രതിനിധികളുമായും തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറുമാരുമായും അംഗങ്ങളുമായും ചർച്ച നടത്തി പിന്തുണ തേടിയതിനു പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും തന്ത്രി കുടുംബവുമായും കൂടിക്കാഴ്ച നടത്തി സമരത്തിനു പിന്തുണ തേടി. ബി.ജെ.പി വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം ആവർത്തിച്ചു.
അതിനിടെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുന്നതിെൻറ നിയമവശങ്ങളും കോൺഗ്രസ് തേടുകയാണ്. പുനഃപരിശോധന ഹരജി നൽകാൻ എൻ.എസ്.എസ് തീരുമാനിച്ചു. ഹരജി നൽകില്ലെന്ന സർക്കാർ, ദേവസ്വം ബോർഡ് നിലപാടിനെ രൂക്ഷമായി വിമർശിച്ച സുകുമാരൻ നായർ വിഷയത്തിൽ വിശ്വാസികൾക്കൊപ്പം എൻ.എസ്.എസ് ഉണ്ടാകുമെന്നും വ്യക്തമാക്കി. വിധിക്കെതിരെ ആർ.എസ്.എസും നിയമമാർഗങ്ങൾ തേടുകയാണ്.
അതേസമയം, സ്ത്രീ പ്രവേശനത്തെ ന്യായീകരിച്ച് വ്യാഴാഴ്ച മുഖപ്പത്രമായ ജന്മഭൂമിയിൽ വന്ന ലേഖനം ബി.ജെ.പിക്ക് തിരിച്ചടിയായി. ലേഖനത്തെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലായി ബി.ജെ.പി നേതൃത്വം. വിഷയത്തിൽ സംഘ്പരിവാർ സംഘടനകളുടെ ഇരട്ടത്താപ്പും ഇതിലൂടെ പുറത്തുവന്നു. പരമാവധി ഹൈന്ദവസംഘടനകളുടെ പിന്തുണ ആർജിക്കാനുള്ള നെേട്ടാട്ടത്തിലാണ് സംഘ്പരിവാർ നേതൃത്വം. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡൻറുമാർക്കും അംഗങ്ങൾക്കും സമരത്തിെൻറ നേതൃത്വം കൈമാറാനാണ് കോൺഗ്രസ് തീരുമാനം. മുൻ പ്രസിഡൻറുമാരെക്കൊണ്ട് പുനഃപരിശോധന ഹരജി നൽകാനും തീരുമാനമായി.
സ്ത്രീ പ്രവേശനം അനുവദിച്ചത് സുപ്രീംകോടതിയാണെന്നതിന് പ്രാധാന്യം നൽകാതെ, സംസ്ഥാന സർക്കാറിനെതിരെ സമരം തിരിച്ചുവിടാനുള്ള നീക്കങ്ങളും പ്രതിപക്ഷ നിരയിലും ബി.ജെ.പിയിലും ശക്തമാണ്. ഇൗമാസം 15ന് മലയാളമാസ പൂജകൾക്കായി നടതുറക്കുേമ്പാൾ സ്ത്രീകൾ ശബരിമലയിൽ എത്തിയാൽ അവരെ പമ്പയിലും എരുമേലിയിലും തടയാനും നീക്കം നടക്കുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയുള്ളതുകൊണ്ട് സമരം ശക്തമായി മുന്നോട്ടുപോകുമെന്ന സൂചനകളാണ് ബി.ജെ.പി നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.