കൊണ്ടും കൊടുത്തും കമ്യൂണിസ്റ്റ് -ലീഗ് ബന്ധം
text_fieldsതിരുവനന്തപുരം: സംസ്ഥാന രൂപവത്കരണ ശേഷമുള്ള രാഷ്ട്രീയത്തിൽ എന്നും കൊണ്ടും കൊട ുത്തുമുള്ള ബന്ധമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും തമ്മിൽ. സി.പി. എമ്മിലെ തലയെടുപ്പുള്ള നേതാക്കളുടെ രാഷ്ട്രീയ തലവര മാറ്റിമറിക്കുന്നതിൽ വരെ ലീഗ് ഘടകം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉത്തർപ്രദേശ് മുഖ്യമന്ത ്രി യോഗി ആദിത്യനാഥിെൻറ സ്വരത്തോട് അടുത്ത ഭാഷയിലുള്ള സി.പി.എം പി.ബി അംഗം വൃന്ദ കാ രാട്ടിെൻറ പ്രസ്താവന വിവാദവും ചർച്ചയുമാവുമെന്ന് ഉറപ്പാണ്.
മുസ്ലിം ന്യൂനപ ക്ഷത്തിെൻറ കോൺഗ്രസ് പാളയത്തിലേക്കുള്ള ഒഴുക്കിന് പ്രതിരോധം തീർക്കാനുള്ള സി .പി.എം ശ്രമത്തിെൻറ പ്രതിഫലനമായി ലീഗ് മതേതര കക്ഷിയല്ലെന്ന വൃന്ദയുടെ പ്രസ്താവനയെ കാണുന്നുണ്ട്. പക്ഷേ, ആവശ്യമുള്ളപ്പോഴെല്ലാം ലീഗുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കിയ ചരിത്രമാണ് സി.പി.എം-സി.പി.െഎക്കുള്ളത്.
അവിഭക്ത സി.പി.െഎയുടെ പിളർപ്പിന് ശേഷം 1967-69 ൽ രണ്ട് വർഷം സി.പി.എം മുസ്ലിം ലീഗുമായി സഖ്യത്തിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സി.പി.െഎ, മുസ്ലിം ലീഗുകൂടി ഉൾപ്പെട്ട കോൺഗ്രസ് മുന്നണി സർക്കാറിൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചു. 1977 മുതൽ 85 വരെ ലീഗ് വിട്ടുവന്ന അഖിലേന്ത്യാ മുസ്ലീം ലീഗിനെ നീണ്ട ഏഴുവർഷമാണ് സി.പി.എം ഒപ്പം കൂട്ടിയത്.
സി.പി.എമ്മിെൻറ ഭരണത്തുടർച്ചക്ക് ലീഗുമായി ബന്ധം ഉണ്ടാക്കണമെന്ന ‘ബദൽ രേഖ’ എം.വി. രാഘവെൻറ നേതൃത്വത്തിൽ ഉയർന്നതും ഇക്കാലത്താണ്. സി.പി.എമ്മിനെ പിടിച്ചുലച്ച് പിളർപ്പിെൻറ വക്കിൽ എത്തിച്ച് ഒടുവിൽ രാഘവെൻറ അടക്കം പുറത്താക്കലിലേക്കാണ് ഇത് നയിച്ചത്. 1987ൽ സാമുദായിക പാർട്ടികളില്ലാത്ത മുന്നണിയെന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട് എൽ.ഡി.എഫ് വിജയിച്ചത് ഇതിെൻറ തുടർച്ചയായിരുന്നു. ശേഷവും ലീഗുമായി പരസ്യമല്ലാത്ത ധാരണകൾ തുടർന്നു.
1991ലെ തെരഞ്ഞെടുപ്പിൽ ശ്രമം ഉണ്ടായെങ്കിലും ഫലവത്തായില്ല. ലീഗുമായി തെറ്റിപ്പിരിഞ്ഞ് ഇ.എം.എസിെൻറ കാർമികത്വത്തിൽ രൂപവത്കൃതമായ െഎ.എൻ.എല്ലുമായുള്ള സി.പി.എമ്മിെൻറ ബന്ധം തുടങ്ങുന്നത് പിന്നാലെയാണ്. ജനകീയാസൂത്രണത്തിന് പിന്നാലെ 2000 ലാണ് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗ്ബന്ധത്തെ ചൊല്ലി സി.പി.എം സംസ്ഥാന സമിതിയിൽ രൂക്ഷമായ വാദപ്രതിവാദം ഉണ്ടായത്.
കോൺഗ്രസിനെയും ബി.ജെ.പിയെയും എതിർക്കുന്ന ഏതൊരു പാർട്ടിയുമായും രാഷ്ട്രീയ സഖ്യമാവാമെന്ന കേന്ദ്രകമ്മിറ്റി നിലപാട് ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് വിശദീകരിച്ചു. തുടർന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയെൻറ നേതൃത്വത്തിലുള്ള വിഭാഗവും വി.എസ്. അച്യുതാനന്ദൻ പക്ഷവും തമ്മിൽ ആശയപോരാട്ടമുണ്ടായി. ചർച്ചയിൽ പെങ്കടുത്ത 45ൽ 29 പേർ ലീഗ് ബാന്ധവത്തിന് എതിരായ നിലപാട് സ്വീകരിച്ചു. 16 പേർ തിരിച്ചും.
ഒടുവിൽ ലീഗിന് ഇടമില്ലെന്ന് സുർജിത്തിന് തുറന്നടിക്കേണ്ടിവന്നു. ലീഗ് ബന്ധത്തിനുള്ള സാധ്യത എന്നും പിണറായിയുടെ നേതൃത്വത്തിലുള്ള ഘടകം തേടിയിരുന്നുവെന്ന വിമർശനം സി.പി.എമ്മിനുള്ളിലും എൽ.ഡി.എഫിലും ഉണ്ടായിരുന്നു. ലീഗ് ഇല്ലെങ്കിൽ പി.ഡി.പി പോലുള്ള പാർട്ടികളുമായുള്ള സാധ്യത തേടലിന് സി.പി.എമ്മിൽ വി.എസ്. അച്യുതാനന്ദനും മുന്നണിയിൽ സി.പി.െഎയുമാണ് തടയിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.