സി.പി.എമ്മിൽ ലയനം: സി.എം.പിയിൽ അസ്വസ്ഥത പുകയുന്നു
text_fieldsതൃശൂർ: എൽ.ഡി.എഫിൽ ഘടകകക്ഷികളാക്കിയതിൽ െഎ.എൻ.എൽ അടക്കമുള്ള പാർട്ടികളിൽ ആഹ്ല ാദം അലതല്ലുേമ്പാൾ മുന്നണിക്കൊപ്പം നിന്ന സി.എം.പി.യിൽ അസ്വസ്ഥത പുകയുന്നു. മുന്നണ ിയിൽ പാർട്ടിക്ക് ഇടം കിട്ടില്ലെന്ന് പറഞ്ഞ് ഇതുവരെ തങ്ങളെ പറ്റിച്ച ചില നേതാക്കൾ ഇ പ്പോൾ സ്വന്തം കാര്യം നോക്കുകയാണെന്ന വികാരമാണ് സി.എം.പിയിൽ പ്രചരിക്കുന്നത്. സി.എം.പ ി- സി.പി.എം ലയനത്തിന് കരു നീക്കുന്ന പാർട്ടി ജനറൽ സെക്രട്ടറി എം.കെ. കണ്ണനും കൊല്ലം ജില്ല സെക്രട്ടറി എം.എച്ച്. ഷാരിയറിനുമെതിരേ പടയൊരുക്കത്തിലാണ് പ്രബലവിഭാഗം. ഇവരുടെ സ്വാർഥതാൽപര്യമാണ് സി.പി.എമ്മിൽ ലയിക്കുന്നതിന് പിന്നിലെന്നാണ് ആരോപണം. എം.വി.ആറിെൻറ പ്രസ്ഥാനത്തെ നാമാവശേഷമാക്കാനുള്ള സി.പി.എമ്മിെൻറ ഗൂഢനീക്കമാണ് ലയനമെന്നും ആരോപണമുണ്ട്. 55 അംഗ സംസ്ഥാന കമ്മിറ്റിയിലും 23 അംഗ സംസ്ഥാന നിർവാഹകസമിതിയിലും പകുതിയിലേറെ പേർക്കും സി.പി.എമ്മുമായുള്ള ലയനത്തോട് എതിർപ്പാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളും കണ്ണൂരിൽ നികേഷ്കുമാർ ഒഴിച്ചുള്ളവരും ലയനത്തിന് എതിരാണ്.
ഭരണഘടന പ്രകാരം നയപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസിലാണെന്നും ലയനകാര്യം പാർട്ടികോൺഗ്രസിലാണ് തീരുമാനിക്കേണ്ടിയിരുന്നതെന്നും പാർട്ടി നേതാക്കളിൽ ഒരാളും എം.വി. രാഘവെൻറ മകനുമായ എം.വി. രാജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. പാർട്ടി കോൺഗ്രസിൽ അങ്ങനെ തീരുമാനമില്ല. പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പിന്നീടും അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇൗ നീക്കം മുതിർന്ന നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും- രാജേഷ് പറഞ്ഞു.
എൽ.ഡി.എഫിൽ ഘടകകക്ഷിയാകാനുള്ള അവസരം മുതിർന്ന നേതാക്കൾ നശിപ്പിച്ചു. പാർട്ടി എൽ.ഡി.എഫ് ഘടകകക്ഷിയാവാനുള്ള സാധ്യത ഇല്ലെന്നാണ് മുതിർന്ന നേതാക്കൾ വിശ്വസിപ്പിച്ചത്. അണികളെ അവർ പറഞ്ഞ് പറ്റിച്ചു. എൽ.ഡി.എഫ് വിപുലീകരിച്ചപ്പോൾ ഒന്നാമത്തെ പാർട്ടിയായി ഇടം പിടിക്കാമായിരുന്ന സാഹചര്യമാണ് ഇല്ലാതാക്കിയത്- രാജേഷ് പറഞ്ഞു. ലയനത്തിനെതിരെ സെൻട്രൽ സെക്രേട്ടറിയറ്റിൽ തുറന്ന നിലപാടെടുത്തയാളാണ് താനെന്ന് മറ്റൊരു നേതാവായ വികാസ് ചക്രപാണി വ്യക്തമാക്കി. സി.പി.െഎയിൽ ലയിക്കുന്നതിനോടും താൻ എതിരാണ്.
ഒമ്പത് പേരാണ് സെൻട്രൽ സെക്രേട്ടറിയറ്റിലുള്ളത്. അതിൽ എം.കെ. കണ്ണനും എം.എച്ച്. ഷാരിയർക്കും മാത്രമാണ് ലയനത്തിന് താൽപര്യം. ലയനം ഇഷ്ടപ്പെടാത്തവരാണ് ബഹുഭൂരിക്ഷവും. പ്രത്യേകിച്ച്, ഏരിയ കമ്മിറ്റി മുതൽ താഴെ തട്ടിലുള്ളവർ-വികാസ് പറഞ്ഞു. ലയനനീക്കം ചെറുക്കുന്നതിെൻറ ഭാഗമായി സമാനചിന്താഗതിക്കാരുടെ യോഗം ഉടൻ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.