Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആന്തൂരിലെ...

ആന്തൂരിലെ കണക്കുതീർത്ത് സി.പി.എം; ജോസഫിന്‍റെ മരണത്തിൽ കുരുങ്ങി കോൺഗ്രസ്

text_fields
bookmark_border
JOSEPHS-HOUSE
cancel
camera_alt??.??.??.?? ? ?????????? ???????????? ???????????? ????????? ????? ????, ??????? ?????, ??????? ???????????? ?? ????????????

കണ്ണൂർ: ആന്തൂരിലേറ്റ പ്രഹരത്തിന് െചറുപുഴയിൽ തിരിച്ചടിച്ച് സി.പി.എം. ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജെൻറ മരണവും ചെറുപുഴയിൽ കരാറുകാരൻ മുതുപാറക്കുന്നേ ൽ േജാസഫിെൻറ മരണവും തമ്മിൽ സമാനതകൾ ഏറെയാണ്. സാജെൻറ മരണത്തിൽ പ്രതിക്കൂട്ടിൽ സി. പി.എമ്മായിരുന്നു. സി.പി.എമ്മുകാരനായ സാജെൻറ കുടുംബത്തിനൊപ്പം നിലകൊണ്ടത് കോൺഗ ്രസുകാരും. ജോസഫിെൻറ മരണത്തിൽ നേരെതിരിച്ചാണ് കാര്യങ്ങൾ. ഇവിടെ കോൺഗ്രസാണ് പ്ര തിക്കൂട്ടിൽ. കോൺഗ്രസുകാരായ കുടുംബത്തിനായി വാദിക്കുന്നത് സി.പി.എമ്മും.

ആന്തൂരിൽ സാജൻ പാറയിൽ 15 കോടി ചെലവഴിച്ച് നിർമിച്ച കൺവെൻഷൻ സെൻററിന് സി.പി.എം നിയന്ത്രണത്ത ിലുള്ള ആന്തൂർ നഗരസഭ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് വൈകിച്ചതാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചത്. ലീഡര്‍ കെ. കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ ആശുപത്രിയും അനുബന്ധ കെട്ടിടങ്ങളും നിര്‍മിച്ച വകയിലുള്ള പണം കിട്ടാതായതിനെ തുടര്‍ന്നാണ് കരാറുകാരൻ േജാസഫ് ജീവനൊടുക്കിയത്. സി.പി.എം ഭരണത്തിൽ സ്വന്തം നാട്ടിൽ മുതൽമുടക്കാനെത്തിയ പാർട്ടിക്കാരനുപോലും രക്ഷയില്ല എന്നനിലക്ക് അവതരിപ്പിച്ച് സർക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള രാഷ്ട്രീയനീക്കമാണ് കോൺഗ്രസ് സാജെൻറ മരണം മുൻനിർത്തി നടത്തിയത്.

കോൺഗ്രസുകാരുടെ സ്വന്തം ചാരിറ്റബിൾ ട്രസ്റ്റിെൻറ നിർമാണക്കരാർ ഏറ്റെടുത്ത ജോസഫിന് നൽകാനുള്ള ഒന്നര കോടി നൽകാതെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് ജോസഫിെൻറ മരണത്തിൽ സി.പി.എം മുന്നോട്ടുവെക്കുന്ന വാദം. സാജെൻറ കൺവെൻഷൻ െസൻററിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നിഷേധിച്ചതിന് കാരണമായി പറയാൻ ചട്ടലംഘനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ചെറുപുഴ സംഭവത്തിൽ കോൺഗ്രസ് പ്രതിരോധം ദുർബലമാണ്. ജോസഫ് നിർമിച്ചുനൽകിയ കെട്ടിടത്തിലെ മുറികൾ വിൽപനനടത്തി വരുമാനമുണ്ടാക്കിയപ്പോഴും ജോസഫിന് നൽകാനുള്ള പണം കോൺഗ്രസ് പ്രാദേശികനേതൃത്വം നൽകിയിട്ടില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മുഖംരക്ഷിക്കാൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ട് വീട്ടിലെത്തി ജോസഫിെൻറ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ചട്ടലംഘനങ്ങളിൽ ഇളവുനൽകി സാജെൻറ കൺവെൻഷൻ സെൻററിന് അനുമതിനൽകി കുടുംബത്തിെൻറ എതിർപ്പ് ഇല്ലാതാക്കിയ സി.പി.എം തന്ത്രംതന്നെയാണ് കോൺഗ്രസും പയറ്റുന്നത്. സാജെൻറ മരണം മുൻനിർത്തി ആന്തൂരിൽ ഉമ്മൻ ചാണ്ടിയെ ഇറക്കി പദയാത്ര നടത്തിയ കോൺഗ്രസ് ചെങ്കോട്ടയിൽ വിള്ളലുണ്ടാക്കാനുള്ള പരിശ്രമത്തിലാണ്. അതുപോലെ ചെറുപുഴയിൽ കോൺഗ്രസിൽ അടിയൊഴുക്ക് ഉണ്ടാക്കാനുള്ള അവസരമായാണ് ജോസഫിെൻറ മരണത്തെ സി.പി.എം ഉപയോഗപ്പെടുത്തുന്നത്.

ജോസഫിെൻറ ബാധ്യത പാർട്ടി ഏറ്റെടുക്കും –മുല്ലപ്പള്ളി
ചെറുപുഴ: കെട്ടിടനിർമാണ കരാറുകാരന്‍ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിെൻറ സാമ്പത്തികബാധ്യതകള്‍ പാര്‍ട്ടി ഇടപെട്ട് പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യാഴാഴ്ച രാവിലെ ചൂരപ്പടവിലെത്തി ജോസഫിെൻറ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിെൻറ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട ചെറുപുഴയിലെ ലീഡര്‍ കെ. കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിൽനിന്ന് ജോസഫിന് ലഭിക്കാനുള്ള തുക ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മറ്റ് സാമ്പത്തികബാധ്യതകള്‍ സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ആലോചിച്ച് വേണ്ടസഹായം ലഭ്യമാക്കും. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വീട്ടുകാരുമായി ഒരു മണിക്കൂർ അടച്ചിട്ട മുറിയിൽ മുല്ലപ്പള്ളി ചർച്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPloitic's NewsCherupuzha Joseph Suicide CaseJoseph Suicide Case
News Summary - Cherupuzha Joseph Suicide Case -ploitic's News
Next Story