പരസ്യപ്രചാരണം അവസാനിച്ചു; ഛത്തിസ്ഗഢിൽ വോെട്ടടുപ്പ് നാളെ
text_fieldsറായ്പുർ: ഛത്തിസ്ഗഢിൽ അവസാനഘട്ട വോെട്ടടുപ്പിനുള്ള പരസ്യപ്രചാരണം ഞായറാഴ്ച അവസാനിച്ചു. 19 ജില്ലകളിലായി 72 സീറ്റുകളിലേക്കാണ് നവംബർ 20ന് വോെട്ടടുപ്പ് നടക്കുന്നത്. നവംബർ 12ന് നടന്ന ആദ്യഘട്ടത്തിൽ, മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ 18 മണ്ഡലങ്ങളിൽ വോെട്ടടുപ്പ് നടന്നിരുന്നു.
15 വർഷമായി അധികാരത്തിൽ തുടരുന്ന ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും തങ്ങളുടെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളെയെല്ലാം സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിച്ചിരുന്നു. ഭരണകക്ഷിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷത്തിനുവേണ്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചാരണം നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.