സഖ്യം ബി.െജ.പിയുടെ ചങ്ക് തകർക്കും –കോൺഗ്രസ്
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബി.എസ്.പിയും അജിത് ജോഗിയുടെ ജനത കോൺഗ്രസും സഖ്യമുണ്ടാക്കിയത് ഛത്തിസ്ഗഢിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ചങ്ക് തകർക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭുപേഷ് ഭാഗൽ. കോൺഗ്രസ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവുകൂടിയാണ് ഭുപേഷ്. ടി.എസ്. സിങ്ദോയും ചരൻദാസ് മഹന്തും ഇൗ പട്ടികയിലെ പ്രമുഖരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിൽ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെന്നും യോജിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടശേഷം യോഗ്യനായ ഒരാളെ തെരഞ്ഞെടുക്കാനുമാണ് കോൺഗ്രസ് നിലപാട്. അതിന് ഹൈകമാൻഡിെൻറ പിന്തുണയുമുണ്ടാകും -ഭാഗൽ പറഞ്ഞു.
പോരിനുറച്ചുതന്നെ –അജിത് ജോഗി
ന്യൂഡൽഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി. അതേസമയം, ഗാന്ധികുടുംബത്തെ എതിർത്ത് ഒരക്ഷരം മിണ്ടില്ലെന്ന് പഴയ കോൺഗ്രസ് നേതാവുകൂടിയായ ജോഗി പറഞ്ഞു.
മായാവതിയുടെ ബി.എസ്.പിയും അജിത് ജോഗിയുടെ ജനത കോൺഗ്രസും സഖ്യമായാണ് മത്സരിക്കുന്നത്. തങ്ങളുടെ സഖ്യമാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യഎതിരാളികൾ എന്ന് അേദ്ദഹം അവകാശപ്പെട്ടു. ഛത്തിസ്ഗഢിലെ ആദ്യ മുഖ്യമന്ത്രിയാണ് അജിത് ജോഗി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.