Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവിശാല പ്രക്ഷോഭം;...

വിശാല പ്രക്ഷോഭം; സാധ്യത തേടി സി.പി.എം

text_fields
bookmark_border
cpm
cancel

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവക്കെതിരെ ദേശ വ്യാപകമായി നടക്കുന്ന പ്രേക്ഷാഭങ്ങളെ രാജ്യത്തെ ബാധിക്കുന്ന മറ്റ് പൊതുവിഷയങ്ങള ുമായി ചേർത്ത് വിശാല സമരത്തിന് സാധ്യത തേടാൻ സി.പി.എം. ബി.ജെ.പി സർക്കാറിെൻറ സാമ്പത് തിക നയങ്ങൾ, അമിതാധികാര കടന്നാക്രമണം, ഭൂരിപക്ഷ വർഗീയത അടിച്ചേൽപിക്കാനുള്ള ശ്രമ ം എന്നിവക്കെതിരായ സമരങ്ങളെ കൂടി സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് സമാന്തരമായി ഉയർത്തുന്നതിെൻറ സാധ്യതയാണ് ആരായുന്നത്. ഇൗ വിഷയങ്ങളിൽ യോജിപ്പുള്ള ഏത് കക്ഷികളെയും അടുപ്പിച്ചുനിർത്തണമെന്ന ധാരണയാണ് കഴിഞ്ഞ പോളിറ്റ്ബ്യൂറോയിൽ ഉണ്ടായത്. ഇക്കാര്യത്തിലുള്ള ചർച്ചയും തീരുമാനവും വെള്ളിയാഴ്ച ആരംഭിക്കുന്ന ത്രിദിന കേന്ദ്ര കമ്മിറ്റിയിലുണ്ടാകും. 2017ലാണ് ഒടുവിൽ തിരുവനന്തപുരത്ത് കേന്ദ്ര കമ്മിറ്റി ചേർന്നത്.

പൗരത്വഭേദഗതി നിയമത്തിൽ സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കടുത്ത പ്രതികരണത്തിന് കേന്ദ്രകമ്മിറ്റി മുതിർന്നേക്കും. സി.പി.എം അംഗങ്ങളായ അലൻ, താഹ എന്നിവർക്കെതിരെ യു.എ.പി.എ ചുമത്തിയതും അന്വേഷണം എൻ.െഎ.എ ഏറ്റെടുത്ത സാഹചര്യവും ചർച്ചയാകും. സി.എ.എക്കെതിരായ അഖിലേന്ത്യ പ്രക്ഷോഭത്തിെൻറ തുടർച്ചയായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കോൺഗ്രസ് 20 പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത് സി.പി.എം ഉൾപ്പെടെ ഇടതു കക്ഷികളുമായുള്ള ധാരണ പ്രകാരമായിരുന്നു. ജനുവരി എട്ടിലെ അഖിലേന്ത്യ പണിമുടക്ക് ബി.എം.എസ് ഒഴികെ കേന്ദ്ര തൊഴിലാളി യൂനിയൻ സംഘടനകൾ ചേർന്നാണ് നടത്തിയത്.

ബി.ജെ.പി-ആർ.എസ്.എസിെൻറ ഹിന്ദുത്വനയങ്ങൾക്കും കേന്ദ്ര സർക്കാറിെൻറ നടപടികൾക്കുമെതിരെ പല തലത്തിൽ വിദ്യാർഥികൾ മുതൽ തൊഴിലാളികളും കർഷകരും സ്ത്രീകളും ദലിതരും ന്യൂനപക്ഷ വിഭാഗങ്ങളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒന്നിച്ചും അല്ലാതെയും പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്. അസാധാരണ സാഹചര്യമാണ് നേരിടുന്നതെന്നും അതിനനുസരിച്ചുള്ള ഇടപെടൽ ഉണ്ടാകണമെന്നുമുള്ള അഭിപ്രായം സി.പി.എമ്മിൽ ഉണ്ട്. പുതിയ വെല്ലുവിളികൾ നേരിടാൻ തക്ക പ്രവർത്തനമാണ് വേണ്ടതെന്ന ആവശ്യം വിവിധ കേന്ദ്ര കമ്മിറ്റി നേതാക്കൾക്കുമുണ്ട്.

ജെ.എൻ.യു, ജാമിയ മില്ലിയ ഉൾപ്പെടെ വിവിധ സർവകലാശാലകളിലെ വിദ്യാർഥി സമരം, സാമ്പത്തിക മാന്ദ്യം, കാർഷിക മേഖലയിലെ തകർച്ച, വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിക്കൽ എന്നിവയിൽ നടക്കുന്ന സമരങ്ങൾ ഏകോപിപ്പിച്ച് യോജിക്കാവുന്നവരോടെല്ലാം യോജിക്കണമെന്ന നിലപാടാണ് ഭൂരിപക്ഷത്തിനും. ഇതിന്മേൽ വിശദ ചർച്ച ഉയർന്നേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPolitic's NewsCAA protest
News Summary - CAA Protest CPM -Politic's News
Next Story