ഗോരഖ്പുരിലും ഫൂൽപുരിലും വോട്ടിങ്ങ് തുടങ്ങി
text_fieldsലഖ്നോ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭ മണ്ഡലങ്ങളിൽ വോെട്ടടുപ്പ് ആരംഭിച്ചു. അഭിമാനപോരാട്ടം നടക്കുന്ന ഗോരഖ്പുരിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിെല തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പി ജയിക്കേണ്ടത് വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ആദിത്യനാഥ് പറഞ്ഞു. ബി.ജെ.പി മഹാ ഭൂരിപക്ഷത്തോടെ ഇരു മണ്ഡലങ്ങളിലും വിജയിക്കും. മോദി സർക്കാറിെൻറ വികസനം 2019 ലെ തെരഞ്ഞെടുപ്പിലും ബി.െജ.പിക്ക് വിജയം കൊണ്ടുവരുമെന്നും ആദിത്യനാഥ് പറഞ്ഞു.
മുഖ്യമന്ത്രിയാവാൻ വേണ്ടി ആദിത്യനാഥും ഉപമുഖ്യമന്ത്രിയാവാൻ വേണ്ടി കേശവ് പ്രസാദ് മൗര്യയും എം.പി സ്ഥാനം രാജിവെച്ചതോടെയാണ് ഗോരഖ്പുരിലും ഫുൽപുരിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
യോഗി ആദിത്യനാഥ് തുടർച്ചയായി അഞ്ച് തവണ ജയിച്ച മണ്ഡലമാണ് ഗോരഖ്പുർ. ഗോരഖ്പീഠ് മഹന്ത് കൂടിയായ ആദിത്യനാഥിന് അതുകൊണ്ടുതന്നെ കാര്യമായ എതിരാളികളുണ്ടാവാറില്ല. 1989നുശേഷം ആദ്യമായാണ് ഗോരഖ്പീഠ് മഹന്ത് സ്ഥാനാർഥിയില്ലാത്ത തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. ഇത് മുതലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് എസ്.പിയും ബി.എസ്.പിയും. 2014ൽ മൂന്ന് ലക്ഷത്തിലധികം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ആദിത്യനാഥ് ജയിച്ചത്.
ഗോരഖ്പൂരിൽ ഉപേന്ദ്ര ദത്ത് ശുക്ലയാണ് ബി.ജെ.പി സ്ഥാനാർഥി. എസ്.പിക്കായി പ്രതാപ് സിങ് പേട്ടൽ വോട്ട് തേടുേമ്പാൾ കോൺഗ്രസ് സ്ഥാനാർഥിയായി സുർഹിത ചാറ്റർജി കരീമും രംഗത്തുണ്ട്. ആകെ പത്ത് സ്ഥാനാർഥികളാണ് ഗോരഖ്പുരിൽ ജനവിധി തേടുന്നത്.
ഫുൽപുരിൽ ബി.ജെ.പിക്കായി കൗശലേന്ദ്ര സിങ് പേട്ടലും എസ്.പിക്കായി പ്രവീൺ നിഷാദുമാണ് മത്സരിക്കുന്നത്. മനീഷ് മിശ്രയാണ് കോൺഗ്രസ് സ്ഥാനാർഥി. ആകെ 22 സ്ഥാനാർഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. പരമ്പരാഗതമായി കോൺഗ്രസിെൻറ കോട്ടയായിരുന്ന ഫുൽപുരിൽനിന്ന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ജയിച്ചിട്ടുണ്ട്. എന്നാൽ, 2014ൽ കാവിതരംഗം ആഞ്ഞുവീശിയപ്പോൾ മൗര്യ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിൽക്കാമെന്ന് ബി.എസ്.പിയും എസ്.പിയും ധാരണയിലെത്തിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഗോരഖ്പുരിലും ഫുൽപുരിലും നടക്കുന്നത്. എന്നാൽ, രണ്ടിടത്തും കോൺഗ്രസ് ഒറ്റക്കാണ് മത്സരിക്കുന്നത്. ഗോരഖ്പുർ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണെങ്കിലും ബി.എസ്.പി, എസ്.പി സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മത്സരം കടുത്തതാവുമെന്നാണ് സൂചന.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ അരാറിയ േലാക്സഭ മണ്ഡലത്തിലും ബാബുവ, ജഹാനാബാദ് നിയമസഭമണ്ഡലങ്ങളിലും വോട്ടീങ്ങ് ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.