സഖ്യം മതിയാക്കി മായാവതി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്നിട്ടും യു.പിയിൽ നേട്ടമുണ്ടാക്കാ ൻ കഴിയാതെപോയ സാഹചര്യത്തിൽ ബി.എസ്.പി നേതാവ് മായാവതി സമാജ്വാദി പാർട്ടിയുമായുള ്ള സഖ്യം അവസാനിപ്പിക്കുന്നു. ബി.ജെ.പിക്ക് ആഹ്ലാദം പകരുന്ന മനോഗതം ബി.എസ്.പി നേതൃയോ ഗത്തിലാണ് മായാവതി അറിയിച്ചത്.
മഹാസഖ്യമുണ്ടാക്കിയതിെൻറ പ്രയോജനം ബി.എസ്.പി ക്ക് കിട്ടിയില്ലെന്നാണ് മായാവതിയുടെ വിലയിരുത്തൽ. ബി.എസ്.പി അണികളുടെ വോട്ട് സമ ാജ്വാദി പാർട്ടിക്ക് കിട്ടി. പക്ഷേ, തിരിച്ച് പ്രയോജനമുണ്ടായില്ല. യാദവ കുടുംബം കലഹ ിക്കുന്നതും വോട്ട് ചോർത്തി. അതുകൊണ്ട് ഇനി സഖ്യം വേണ്ട. 11 സീറ്റുകളിലേക്ക് വൈകാതെ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അന്നേരം ഒറ്റക്ക് മത്സരിക്കും.
ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്ത പതിവുകൂടിയാണ് ഇക്കൂട്ടത്തിൽ മായാവതി തെറ്റിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചവർ ഒഴിയുന്ന മണ്ഡലങ്ങൾ അടക്കം 11 സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിൽ ഒമ്പതു സീറ്റ് ബി.ജെ.പിയുടെ കൈവശമുള്ളതാണ്. ബി.എസ്.പിയുടെ കൈയിലാണ് ബാക്കി രണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിൽ ദീർഘകാലം ബദ്ധവൈരികളായി നിന്ന ബി.എസ്.പിയും സമാജ്വാദി പാർട്ടിയും ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറ പറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യമുണ്ടാക്കിയത്. പശ്ചിമ യു.പിയിൽ സ്വാധീനമുള്ള അജിത് സിങ്ങിെൻറ ആർ.എൽ.ഡിയെയും ഒപ്പം കൂട്ടി. കോൺഗ്രസിനെ സഖ്യത്തിൽ പങ്കാളിയാക്കിയില്ല.
വോെട്ടണ്ണിക്കഴിഞ്ഞപ്പോൾ യു.പിയിലെ 80ൽ ബി.എസ്.പിക്ക് 10ഉം സമാജ്വാദി പാർട്ടിക്ക് അഞ്ചും സീറ്റാണ് കിട്ടിയത്. 2014ൽ കിട്ടിയതിനേക്കാൾ ഒമ്പതു സീറ്റു മാത്രമാണ് ബി.ജെ.പിക്ക് കുറഞ്ഞത്. ബി.ജെ.പി 62ഉം സഖ്യകക്ഷിയ അപ്നാദൾ രണ്ടും സീറ്റു പിടിച്ചപ്പോൾ ഒറ്റക്ക് മത്സരിച്ച കോൺഗ്രസിന് റായ്ബറേലിയിൽ സോണിയ ഗാന്ധിയെ മാത്രമാണ് ജയിപ്പിക്കാൻ കഴിഞ്ഞത്. അമേത്തിയിൽ രാഹുൽ അടക്കം മറ്റെല്ലാ സ്ഥാനാർഥികളും തോറ്റു.
കന്നോജിൽ ഭാര്യ ഡിംപിൾ യാദവിനെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത അഖിലേഷ് യാദവിനും സമാജ്വാദി പാർട്ടിക്കുമൊപ്പം ഇനി മുന്നോട്ടുനീങ്ങുന്നതിൽ അർഥമില്ലെന്നാണ് മായാവതി പാർട്ടി നേതൃേയാഗത്തിൽ പറഞ്ഞത്. വൻതോതിൽ മുസ്ലിം വോട്ടുള്ള മണ്ഡലങ്ങളിൽ മാത്രമാണ് സമാജ്വാദി പാർട്ടി സ്ഥാനാർഥികൾക്ക് ജയിക്കാൻ കഴിഞ്ഞത്. ഡിംപിളിനു പുറമെ അകന്ന സഹോദരന്മാരായ അക്ഷയ് യാദവ്, ധർമേന്ദ്ര യാദവ് എന്നിവരും തോറ്റു.
മുലായത്തിെൻറ മരുമകൻ ശിവപാൽ യാദവും കോൺഗ്രസും ഒരുപോലെ സീറ്റ് ചോർത്തിയെന്ന് മായാവതി പറയുന്നു. അവസരം ഒത്തുവന്നാൽ മായാവതിയെ പ്രധാനമന്ത്രിസ്ഥാനത്തേക്കും, 2022ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിനെ യു.പി മുഖ്യമന്ത്രിസ്ഥാനത്തേക്കും പിന്തുണക്കാമെന്ന ധാരണയോടെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി-എസ്.പി സഖ്യം പിറന്നത്. ഫുൽപുർ, ഗോരഖ്പുർ ലോക്സഭ സീറ്റുകളിൽ നേരേത്ത നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നിച്ചുനിന്നപ്പോൾ നേട്ടമുണ്ടായതാണ് അതിലേക്ക് നയിച്ചത്. പക്ഷേ, പ്രതീക്ഷകൾ പാടേ പാളംതെറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.