സർക്കാറിനെതിരെ ‘ബ്രൂവറി അഴിമതി’ ആയുധമാക്കി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: യു.ഡി.എഫിനെതിരെ ബാർ കോഴക്കേസ് പ്രചാരണ ആയുധമാക്കി അധികാരത്തില െത്തിയ എൽ.ഡി.എഫ് സർക്കാറിന് മദ്യനിർമാണ യൂനിറ്റുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം തിരിച്ചടിയാകുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ ആരോപണം പ്രതിരോധിക്കുേമ്പാഴും ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്. 1999ൽ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കേണ്ടതില്ലെന്ന ഉത്തരവ് പുറത്തിറക്കിയിരുന്നു.‘99 ൽ 125 ഒാളം അപേക്ഷ ലഭിച്ചിരുന്നെന്ന് സർക്കാർ സമ്മതിക്കുന്നു. എന്നാൽ, ഇപ്പോൾ ഏഴ് അപേക്ഷ മാത്രമാണ് ലഭിച്ചതെന്ന സർക്കാർ വാദം സംശയം ബലപ്പെടുത്തുന്നു. അന്നു ലഭിച്ച അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും ഭാവിയിൽ പരിഗണിക്കരുതെന്ന് ഉത്തരവിൽ പറയുന്നില്ലെന്നുമാണ് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ, ഇൗ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി മുമ്പ് പലകുറി ഡിസ്റ്റിലറികൾ ആരംഭിക്കാനുള്ള അനുമതി സർക്കാറുകൾ നിഷേധിച്ചിട്ടുണ്ട്. പത്രപരസ്യമോ, താല്‍പര്യപത്രമോ ക്ഷണിക്കാതെ ഇഷ്ടക്കാരില്നിന്ന് കോടികള്‍ വാങ്ങി ബ്രൂവറികള്‍ അനുവദിച്ചെന്ന പ്രതിപക്ഷ ആരോപണത്തിന് വ്യക്തമായ മറുപടി നൽകാൻ എക്സൈസിനോ, സർക്കാറിനോ കഴിഞ്ഞിട്ടില്ല. എക്സൈസ് മേഖല ഒാഫിസുകളിൽ പോലും അനുമതി സംബന്ധിച്ച വിവരമില്ല.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ബിയർ യൂനിറ്റ്: ജുഡീഷ്യൽ അന്വേഷണം വേണം –ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: വിദേശമദ്യ, ബിയർ നിർമാണ യൂനിറ്റ് അനുവദിച്ചതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. തൊഴിലവസരവും നികുതി വരുമാനവും വർധിപ്പിക്കാനാണെങ്കിൽ എന്തുകൊണ്ട് ഇക്കാര്യം തുറന്നുപറഞ്ഞ് അപേക്ഷ ക്ഷണിച്ചില്ല എന്ന് സർക്കാർ വിശദീകരിക്കണമെന്ന് അദ്ദേഹം വാർത്തസേമ്മളനത്തിൽ ആവശ്യപ്പെട്ടു.ഇടതുമുന്നണിയും മന്ത്രിസഭയും ചർച്ച ചെയ്തില്ലെന്ന് പറഞ്ഞത് മുന്നണിയിലെ രണ്ടാം കക്ഷിയാണ്. ഡിസ്റ്റിലറികൾ േവണ്ടതില്ലെന്ന 1999ലെ സർക്കാർ ഉത്തരവ് അംഗീകരിക്കുകയാണ് 2008ൽ വി.എസ് സർക്കാറും ചെയ്തത്. 1999ലെ ഉത്തരവ് മാറ്റുന്നതിന് ഏതെങ്കിലും സമിതികൾ പഠനം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ വ്യക്തമാക്കണം. ഇൗ അപേക്ഷകൾ എങ്ങനെ വെന്നന്നും വ്യക്തമാക്കണം. തൃശൂര്‍ ജില്ലയില്‍ ബ്രൂവറിക്ക് അനുമതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. വിശദ വിവരം ഇല്ലാതെ അനുവദിച്ചത് എക്സൈസ് ചട്ടത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂവറി: നിയമവിരുദ്ധമല്ല –കാനം രാജേന്ദ്രൻ
തിരുവനന്തപുരം: പുതിയ ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചതിൽ സി.പി.െഎ വിവാദത്തിനില്ല. ഇക്കാര്യത്തിൽ നിയമവിരുദ്ധമായും നയവിരുദ്ധമായും ഒന്നുമില്ലെന്ന് സി.പി.െഎ സംസ്ഥാന നിർവാഹക സമിതിയിൽ സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു. എൽ.ഡി.എഫ് അംഗീകരിച്ച അബ്കാരി നയത്തിെൻറയും നിയമത്തിെൻറയും പരിധിയിൽനിന്നാണ് പുതിയ ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചതെന്ന് കാനം പറഞ്ഞു. ഇതിന് നയപരമായ തീരുമാനം എടുക്കേണ്ടതില്ല. എൽ.ഡി.എഫിലെന്നല്ല, മന്ത്രിസഭയിൽപോലും ഇത് ചർച്ച ചെയ്യേണ്ട കാര്യമില്ല. എക്സൈസ് വകുപ്പിന് നടപ്പാക്കാനുള്ള അവകാശമുണ്ട്; കാനം വിശദീകരിച്ചു. പാർലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലകളിൽ മുഴുവൻപേർക്കും പട്ടയം വിതരണംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. റവന്യൂ മന്ത്രി നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
മദ്യം വ്യാപിപ്പിക്കുന്നത് അഴിമതിസാധ്യത മുന്നിൽകണ്ട് –ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: അഴിമതിയുടെ അനന്തസാധ്യത മുന്നില്‍കണ്ടാണ് ഇടത് സര്‍ക്കാര്‍ മദ്യം വ്യാപിപ്പിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. മന്ത്രിസഭയോ ഇടതുമുന്നണിയോ അറിയാതെയാണ് മുഖ്യമന്ത്രിയുടെ സമ്മതത്തോടെ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്. കിന്‍ഫ്രയുടെ ഭൂമിയടക്കം വിട്ടുകൊടുത്തുകൊണ്ടാണ് സര്‍ക്കാര്‍ ചട്ടങ്ങൾ മറികടക്കുന്നത്. പുതിയ ബ്രൂവെറികള്‍ അനുവദിക്കേണ്ടതില്ലെന്ന നായനാർ സർക്കാറിെൻറ 1999ലെ ഉത്തരവ് മറികടന്നാണ് പിണറായി സർക്കാർ നടപടിയെടുക്കുന്നത്. മുടക്കമില്ലാതെ മദ്യം ലഭിക്കുന്നതിനാണ് സംസ്ഥാനത്ത് പുതിയ ബ്രൂവറികള്‍ അനുവദിച്ചതെന്ന എക്സെസ് മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. കേരളത്തെ മദ്യപ്പുഴയാക്കാന്‍ മദ്യമുതലാളിമാരുമായി പിണറായി വിജയനും കൂട്ടരും നടത്തിയ ഡീലെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.