Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകള്ളവോട്ട്...

കള്ളവോട്ട് അന്വേഷിക്കാൻ കെ.പി.സി.സി സമിതി

text_fields
bookmark_border
Vote
cancel

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ ക്രമക്കേടുകളെയുംക ുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. കെ.സി. ജോസഫ് ക ണ്‍വീനറായ സമിതിയാണ് അന്വേഷിക്കുകയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമച ന്ദ്രൻ അറിയിച്ചു.

എം.എൽ.എമാരായ സണ്ണി ജോസഫ്, ഐ.സി. ബാലകൃഷ്ണന്‍, കെ.പി.സി.സി ഭാരവാഹി കളായ കെ.പി. കുഞ്ഞിക്കണ്ണന്‍, വി.എ. നാരായണന്‍, ഉമ ബാലകൃഷ്ണന്‍, സജി ജേക്കബ്, എന്‍. സുബ്രഹ്മ ണ്യന്‍, കെ.പി. അനില്‍കുമാര്‍, പി.എം. സുരേഷ്ബാബു എന്നിവരാണ് അംഗങ്ങൾ. സമിതിയുടെ ആദ്യ തെളിവെടുപ്പ് മലബാറിലെ ജില്ലകളിൽ നടക്കും. പരാതിയുള്ള സ്ഥലങ്ങളിൽ വിശദ അന്വേഷണമുണ്ടാവും.

മറ്റു ജില്ലകളിലും അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിെൻറ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നൽകുമെന്നും നിയമനടപടി വേണമെങ്കിൽ അേങ്ങയറ്റം വരെ അതിന് ശ്രമിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വോട്ടർ പട്ടിക: നിലപാടിലുറച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: േവാട്ടർ പട്ടികയിൽനിന്ന് കൂട്ടത്തോടെ പേര് വെട്ടിമാറ്റിയെന്ന നിലപാടിലുറച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ പരാതി കിട്ടിയാൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

രേഖാമൂലം തെളിവടക്കം പരാതികൊടുക്കും. ജനാധിപത്യത്തിന് തന്നെ അപമാനകരമായ നിലയിൽ വോട്ട് വെട്ടിമാറ്റാൻ സംഘടിതമായ നീക്കമാണ് നടന്നത്. വോട്ടർ പട്ടികയുടെ ചുമതലയുണ്ടായിരുന്ന 77 താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരിൽ 74ഉം ഭരണകക്ഷിയോട് ആഭിമുഖ്യമുള്ള യൂനിയെൻറ ആളുകളാണ്. ഇവരെ ഉപയോഗിച്ചാണ് പേര് വെട്ടിമാറ്റൽ നടന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പേരുള്ളവരും ഇത്തവണത്തെ പ്രാഥമിക ലിസ്റ്റിൽ പേരുണ്ടായിരുന്നവരുമാണ് അവസാനഘട്ടത്തിൽ ഒഴിവാക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 1.30 ലക്ഷം പേരേ അധികമായി ഇത്തവണത്തെ പട്ടികയിലുള്ളൂ. മുൻകാലങ്ങളിൽ ഒരു നിയമസഭ തെരഞ്ഞെടുപ്പിനും ലോക്സഭ തെരഞ്ഞെടുപ്പിനുമിടയിൽ 11 മുതൽ 17 ലക്ഷം വരെ േവാട്ടർമാർ വർധിക്കാറുണ്ട്. എന്നാൽ ഇക്കുറിയിത് 132000 പേർ മാത്രമാണ് വർധിച്ചത്- ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccbogus vote
News Summary - bogus vote kpcc-kerala news
Next Story