Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരാജസ്ഥാനിൽ...

രാജസ്ഥാനിൽ ബി.ജെ.പിക്ക് ചരിത്രത്തിലെ വലിയ തിരിച്ചടിയുണ്ടാകും –അംറ റാം

text_fields
bookmark_border
രാജസ്ഥാനിൽ ബി.ജെ.പിക്ക് ചരിത്രത്തിലെ  വലിയ തിരിച്ചടിയുണ്ടാകും –അംറ റാം
cancel

ജയ്പുർ: രാജസ്ഥാനിൽ ഏഴ് ഇടത്-സോഷ്യലിസ്റ്റ് പാർട്ടികളുെട സഖ്യമായ ലോക് താന്ത്രിക് മോർച്ചയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി അംറ റാം. രാജസ്ഥാനിലെ കോൺഗ്രസ്, ബി.െജ.പി സർക്കാറുകൾക്കെതിരെ നിരവധി പ്രേക്ഷാഭം വിജയത്തിലെത്തിച്ചത് ഇൗ ഇടതു നേതാവാണ്. അംറ റാമുമായി സിക്കാറിലെ വസതിയിൽ ‘മാധ്യമം’ ലേഖകൻ അഖിൽ ശുക്ല നടത്തിയ അഭിമുഖം.

? രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇൗ സാഹചര്യത്തിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമോ. സി.പി.എമ്മിെൻറ സാധ്യതയെന്താണ്.
•രാജസ്ഥാനിൽ പൂർണമായും പരാജയപ്പെട്ട ബി.െജ.പി സർക്കാർ നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുക. അഞ്ചുവർഷത്തെ ബി.ജെ.പി സർക്കാറിെൻറ എല്ലാ തീരുമാനങ്ങളും ജനവിരുദ്ധമായതിനാൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇതിൽനിന്ന് കോൺഗ്രസ് കുറച്ച് നേട്ടമുണ്ടാക്കുമെങ്കിലും മൂന്നാം മുന്നണിയെ ആണ് ജനം പ്രതീക്ഷയോടെ നോക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് പരാജയമാണ്. വിവിധ വിഷയങ്ങളിൽ നടന്ന ജനകീയ പ്രേക്ഷാഭത്തിൽ കോൺഗ്രസ് പെങ്കടുത്തിരുന്നില്ല. സംസ്ഥാന ഭരണകൂടത്തിെൻറ തെറ്റായ നയങ്ങൾക്കെതിരെ പോരാടിയതിനാൽ സി.പി.എമ്മിന് ഏറെ പ്രതീക്ഷയുണ്ട്.

?എന്നാൽ, സി.പി.എം 2013ൽ ഒറ്റ മണ്ഡലത്തിൽ പോലും ജയിച്ചിട്ടില്ല.
•കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി ബി.ജെ.പി വ്യാജ വാഗ്ദാനങ്ങൾ നൽകി ജനത്തെ വഞ്ചിക്കുകയായിരുന്നു. ഞാൻ 1993 മുതൽ 2008 വരെ ഷെഖാവതിയിൽ നാലു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2008ൽ സി.പി.എം മൂന്ന് സീറ്റിൽ ജയിച്ചു.

? ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സി.പി.എം മുന്നോട്ടുവെക്കുന്ന വിഷയങ്ങൾ എന്തെല്ലാമാണ്. എത്ര സീറ്റിൽ പാർട്ടി മത്സരിക്കുന്നു.
•ഞങ്ങളുടെ ശക്തികേന്ദ്രമായ ശെഖാവതിയിൽ ഉൾപ്പെടെ രാജസ്ഥാനിലെ ഏറ്റവും വലിയ പ്രശ്നം കുടിക്കാനും കൃഷിക്കും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല എന്നതാണ്. മറ്റൊരു ഗുരുതര പ്രശ്നം കാർഷിക മേഖലയിലെ ദുരിതമാണ്. കാർഷിക വിളകൾക്ക് താങ്ങുവില നൽകി വാങ്ങാനോ കൃഷിക്കാരുടെ വായ്പക്ക് ആശ്വാസം നൽകാനുള്ള നടപടിയോ സർക്കാർ സ്വീകരിക്കുന്നില്ല. ഇൗ വിഷയങ്ങളൊക്കെ 30 വർഷമായി നിയമസഭയിലും പുറത്തും ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ ജനങ്ങളുടെ പൂർണ പിന്തുണയാണ് ലഭിക്കുന്നത്. സി.പി.എം ഇത്തവണ 29 മണ്ഡലങ്ങളിൽ മത്സരിക്കുന്നു.

? അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ശെഖാവതി മേഖലയിൽ താങ്കൾ നടത്തിയ 13 ദിവസത്തെ കർഷക പ്രേക്ഷാഭം ദേശീയശ്രദ്ധ നേടിയിരുന്നു. ഇത് കർഷകർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാക്കിയോ.
•ജനങ്ങളെപോലെ കർഷകരെയും ബി.ജെ.പി സർക്കാർ വഞ്ചിച്ചു. അഞ്ചുവർഷത്തെ ബി.ജെ.പി ഭരണത്തിനിടെ കടക്കെണിയിലായും വിള നശിച്ചും നൂറിലേറെ കർഷകരാണ് ആത്മഹത്യചെയ്തത്. എന്നാൽ, ഇവർക്ക് സർക്കാർ ഒരു സഹായവും നൽകിയില്ല. തെക്കു-കിഴക്കൻ രാജസ്ഥാനിലെ ഹഡോദി മേഖലയിലുള്ള വെളുത്തുള്ളി കർഷകരാണ് ഇവരിൽ ഭൂരിഭാഗവും. താങ്ങുവിലയുടെ നേട്ടം ഇടനിലക്കാർ തട്ടിയെടുക്കുകയാണ്. കാർഷിക മേഖലയിലേക്കുള്ള സ്വകാര്യ കമ്പനികളുടെ കടന്നുവരവും കനത്ത തിരിച്ചടിയായി.

? ലോക്താന്ത്രിക് മോർച്ച മായാവതിയുടെ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കുമോ.
•ജനവിരുദ്ധ നയങ്ങൾ കാരണം കോൺഗ്രസിനെയും ബി.ജെ.പിയെയും ജനങ്ങൾക്ക് മടുത്തു. മൂന്നാം മുന്നണിയിലാണ് അവർ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ബി.എസ്.പിയുമായോ അതുപോലുള്ള മറ്റ് പാർട്ടികളുമായോ കൂട്ടുകൂടുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. എല്ലാ ചെറിയ പാർട്ടികളും കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ ഒറ്റക്കെട്ടായി അണിനിരക്കണം.

? നിങ്ങളുടെ ശക്തികേന്ദ്രമായ ശെഖാവതി മേഖലയിൽ ജാതി രാഷ്ട്രീയത്തിനാണ് മേധാവിത്വം. ഇൗ മേഖലയിലുള്ള സിക്കർ, ചുരു, ജുൻജുനു ജില്ലകളിൽ എന്താണ് നിങ്ങളുടെ പ്രചാരണ വിഷയങ്ങൾ.
•ഞാൻ സിക്കർ ജില്ലയിലാണ് മത്സരിക്കുന്നത്. ഇൗ മേഖലയിൽ ജാട്ടുകൾക്കാണ് സ്വാധീനം. എല്ലാ സർക്കാറുകളും ഇവരെ ഉൾപ്പെടെയുള്ളവരെ അവഗണിച്ചു. കുടിവെള്ളം, വിദ്യാഭ്യാസം, റെയിൽവേ, ആരോഗ്യം എന്നീ മേഖലകളെയെല്ലാം സർക്കാർ തഴഞ്ഞതിനാൽ ആർക്കും പ്രയോജനം ലഭിക്കുന്നില്ല. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഷെഖാവതി സർവകലാശാലക്ക് കാമ്പസ് പോലും നിർമിച്ചില്ല. ഉദ്യോഗസ്ഥർ ഹോസ്റ്റൽ കെട്ടിടത്തിലാണ് ജോലിചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsRajasthan ElectionBJPBJP
News Summary - BJP Wins In Rajasthan - Political News
Next Story