Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപി.എസ്. ശ്രീധരന്‍...

പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റു

text_fields
bookmark_border
പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി അധ്യക്ഷനായി ചുമതലയേറ്റു
cancel

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ചുമതലയേറ്റു. വൈകുന്നേരം 3.30ന് സംസ്ഥാന ഓഫിസിലെത്തിയ ശ്രീധരന്‍ പിള്ളയെ ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, പി.എസ്.പി സംസ്ഥാന പ്രസിഡൻറ് കെ.കെ. പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ബി.ജെ.പി നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്‍,  എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, പി.എം. വേലായുധന്‍, ഡോ. പി.പി. വാവ, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, കെ. രാമന്‍പിള്ള, സി. ശിവന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ്ബാബു, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് രേണു സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന്, കെ.ജി. മാരാരുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഒ. രാജഗോപാല്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചുമതലയേറ്റെടുത്തു. കേരളത്തിലെ സ്റ്റാലിനിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കേരളത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടായി അവര്‍ എന്‍.ഡി.എയുടെ ഭാഗമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ പിള്ളക്ക് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp state presidentkerala newsmalayalam newsadv sreedharan pillai
News Summary - bjp state president-kerala news
Next Story