Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപുതിയ പോർമുഖങ്ങൾ...

പുതിയ പോർമുഖങ്ങൾ തുറക്കുന്നു

text_fields
bookmark_border
പുതിയ പോർമുഖങ്ങൾ തുറക്കുന്നു
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റം വഴി ബി.ജെ.പി കൂടുതൽ സംസ്ഥ ാനങ്ങളിൽ പോർമുഖം തുറക്കുന്നു. പശ്ചിമ ബംഗാൾ, ഒഡിഷ, ഡൽഹി, തെലങ്കാന എന്നിവിടങ്ങൾ ബി. ജെ.പിയുടെ ശക്തമായ പരീക്ഷണശാലകളായി മാറിയെന്നു വരും.

സി.പി.എമ്മും കോൺഗ്രസും ദു ർബലമായ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനോടുള്ള ഏറ്റമുട്ടലിൽ ബി.ജെ.പി നേടിയ വിജ യം ദേശീയ ശ്രദ്ധ ആകർഷിച്ചു. 25 ശതമാനത്തോളം ന്യൂനപക്ഷങ്ങളുള്ള, വിഭജനത്തിെൻറ മുറിപ് പാടുകൾ ബാക്കിനിൽക്കുന്ന പശ്ചിമ ബംഗാളിൽ വർഗീയ ധ്രുവീകരണത്തിെൻറ സാധ്യതകൾ കണ്ടറിഞ്ഞു വിജയിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തത്. മമത ബാനർജിയുടെ മുന്നേറ്റം വഴി നിലംപരിശായ സി.പി.എമ്മിെൻറ നിരാശരായ അണികളും അനുഭാവികളും ബി.ജെ.പിയെ സഹായിച്ചുവെന്ന് വ്യക്തം. പശ്ചിമ ബംഗാളിലെ പോരാട്ടം ഇനി ബി.ജെ.പിയും തൃണമൂലും തമ്മിലായി മാറുകയാണ്.

മൃദുഹിന്ദുത്വം മുതൽ മന്ത്രവാദം വരെ പ്രയോഗിക്കുന്ന നേതാവാണെങ്കിലും, തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിെൻറ വോട്ടുബാങ്കിൽ ഒരു പങ്ക് ന്യൂനപക്ഷങ്ങളുടേതാണ്. പശ്ചിമ ബംഗാളിലെന്നപോലെ, ഇതിനെതിരായ രാഷ്ട്രീയ നീക്കമാണ് ബി.ജെ.പി തെലങ്കാനയിൽ പുറത്തെടുത്തത്. അതും ഏശിയെന്നാണ് തെലങ്കാന സീറ്റു നില വ്യക്തമാക്കുന്നത്. ധ്രുവീകരണ രാഷ്ട്രീയം ഇൗ സംസ്ഥാനത്തും ബി.ജെ.പി ശക്തിപ്പെടുത്തിയാൽ ടി.ആർ.എസിെൻറ നില പരുങ്ങലിലാവും.

കോൺഗ്രസും ബി.ജെ.ഡിയുമായി ഏറ്റുമുട്ടൽ നടത്തിപ്പോന്ന ഒഡിഷയിലും ഇക്കുറി ബി.ജെ.പി ഇടം വർധിപ്പിച്ചു. ഇത് കോൺഗ്രസിനെയും ഒരു പരിധിവരെ ബി.ജെ.ഡിയേയും ദുർബലമാക്കി. ഘർ വാപസി മുദ്രാവാക്യം മുന്നോട്ടുവെച്ച് തീവ്രഹിന്ദുത്വം മുമ്പും പരീക്ഷിച്ച ഒഡിഷയിൽ ബി.ജെ.പി കൂടുതൽ ശക്തമായി വേരുപടർത്തുന്നുവെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്.

ആം ആദ്മി പാർട്ടിയെ ഇടക്കാല രാഷ്ട്രീയ പ്രതിഭാസമാക്കി മാറ്റുന്ന വിധമാണ് ഡൽഹിയിൽ ഏഴു സീറ്റും ബി.ജെ.പി നിലനിർത്തിയത്. സഖ്യസാധ്യതകൾ പരസ്പരം അടച്ചുകളഞ്ഞതു വഴിയാണ് കോൺഗ്രസും ആപും ബി.ജെ.പിക്ക് ഇൗ മുന്നേറ്റം നേടിക്കൊടുത്തത്. അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ഡൽഹി ഫലം.

കഴിഞ്ഞ തവണ 71 സീറ്റു പിടിച്ച ഉത്തർ പ്രദേശിൽ ബി.ജെ.പിക്ക് ഇക്കുറി അതു നിലനിർത്താൻ കഴിയാത്തതു വഴിയുള്ള പോരായ്മ, വേരുറപ്പ് ഇല്ലാതിരുന്ന പശ്ചിമ ബംഗാളിൽനിന്നും മറ്റുമാണ് ബി.ജെ.പി തീർത്തെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahBJPElection Results 2019
News Summary - bjp india-politics
Next Story