സി.പി.എം നഗര വോട്ടിലും ബി.ജെ.പിക്ക് കണ്ണ്
text_fieldsപൊതുതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നേതാടെ തെക്കൻ ബംഗാളിലെ തൃണമൂൽ ക ോട്ടകളിൽ കടന്നുകയറാനുള്ള കഠിന യത്നത്തിലേർപ്പെട്ട ബി.ജെ.പിക്ക് സി.പി.എമ്മിെൻ റ നഗരവോട്ടുകളിലും കണ്ണ്. തെരഞ്ഞെടുപ്പ് തുടങ്ങുന്നത് വരെ വടക്കൻ ബംഗാളിലെ സീറ്റു കളിലല്ലാതെ ഒരു ജയസാധ്യതയും കൽപിക്കപ്പെടാതിരുന്ന ബി.ജെ.പി പൊടുന്നനെയാണ് സംസ്ഥ ാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും തൃണമൂലിെൻറ പ്രധാന എതിരാളിയായി മാറിയിരിക്കുന്നത ്. വർഗീയ ധ്രുവീകരണത്തെ തുടർന്ന് ബംഗാളിലെ ഗ്രാമങ്ങളിൽ കണ്ട സി.പി.എം വോട്ടർമാരുട െ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് കൊൽക്കത്ത നഗരത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണവർ.
പശ്ചിമ ബംഗാളിലെ ആറാം ഘട്ട തെരഞ്ഞെടുപ്പായിരുന്നു പാർട്ടിക്ക് ഏറെ നിർണായകമെങ്കിലും നഗരമേഖലയിൽ ബി.ജെ.പി നേടിയ സ്വാധീനം എത്രത്തോളമെന്ന് അവസാനഘട്ട വോെട്ടടുപ്പിൽ തെളിയും. നഗരകേന്ദ്രീകൃത പാർട്ടി എന്ന നിലയിൽ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ അതിെൻറ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മേഖലയാണിത്. ആ നിലക്ക് മമത ബാനർജിക്ക് അഭിമാന പ്രശ്നമാണ് ഇൗ ഒമ്പത് മണ്ഡലങ്ങളിലെ വിജയവും.
ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് എന്ന പോലെ തൃണമൂലിെൻറ ഉദയത്തോടെ നഗരങ്ങളിലെ ദരിദ്രരും ചേരി നിവാസികളും സാധാരണക്കാരും മമതയുടെ വോട്ട് ബാങ്കാണ്. എന്നാൽ നാളിതുവരെ സി.പി.എമ്മിനെ പിന്തുണച്ചുവന്നിരുന്ന നഗരങ്ങളിലെ ഉപരി മധ്യവർഗം ഇത്തവണ സി.പി.എമ്മിനെ കൈവിട്ട് തങ്ങളെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണിപ്പോൾ ബി.ജെ.പി. ഇൗ ആശങ്കയാണ് മമത ബാനർജിക്ക് അവസാന ഘട്ട മത്സരങ്ങളും നേരത്തേ കണക്കുകൂട്ടിയതിലും കടുപ്പുമുള്ളതാക്കി തീർത്തത്.
ബി.ജെ.പി കടന്നുകയറ്റം
മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയെ മത്സരിപ്പിക്കുന്ന ഡയമണ്ട് ഹാർബർ, ഡംഡം, ബസീർഹട്ട് എന്നിവ ബി.ജെ.പി തങ്ങൾക്ക് ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലുൾപ്പെടുത്തിയിട്ടുണ്ട്. 2014ൽ തൃണമൂൽ കോൺഗ്രസിന് തൊട്ടുപിറകെ സി.പി.എമ്മിന് 34.66 ശതമാനം വോട്ടു ലഭിച്ച ഡയമണ്ട് ഹാർബറിൽ കേവലം 15.92 ശതമാനം മാത്രം വോട്ടു നേടിയ ബി.െജ.പിയാണിപ്പോൾ പ്രധാന എതിരാളിയായി മാറിയിരിക്കുന്നത്.
കോൺഗ്രസിന് അഞ്ച് ശതമാനം മാത്രം വോട്ടു ലഭിച്ച ഇവിടെ സി.പിഎമ്മിൽ നിന്നും തങ്ങളിൽ വന്നുചേരുന്ന വോട്ടുകളുടെ എണ്ണം ഇതിനകം രൂപപ്പെട്ട വർഗീയ ധ്രുവീകരണത്തിലൂടെ കൂട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഡംഡമിലും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ 22.5 ശതമാനം വോട്ടുനേടിയ ബി.ജെ.പിയാണ് 28.99 ശതമാനം വോട്ടുനേടിയ സി.പി.എമ്മിനെ മറികടന്ന് തൃണമൂലിെൻറ പ്രധാന എതിരാളിയായി മാറിയിരിക്കുന്നത്. സി.പി.എം സംഘടനാപരമായി അത്യന്തം ദുർബലമായതോടെ കോൺഗ്രസോ ബി.ജെ.പിയോ എന്ന രണ്ടാെലാരു മാർഗമേ നഗരത്തിലെ പഴയ സി.പി.എം വോട്ടർമാർക്കുള്ളൂ.
മമത ബാനർജി രാഷ്ട്രീയ തട്ടകമെന്ന നിലയിൽ പിച്ചവെച്ച ജാദവ്പൂരും സൗത്ത് കൊൽക്കത്തയുമാണ് അവസാന ഘട്ടത്തിലെ ശ്രദ്ധേയമായ മറ്റു രണ്ട് മണ്ഡലങ്ങൾ. 1984ൽ സോമനാഥ് ചാറ്റർജിക്ക് മേൽ മമത ബാനർജി അട്ടിമറി ജയം നേടിയ മണ്ഡലമാണ് ജാദവ്പുർ. അതിനുശേഷമാണ് മമത ബാനർജി സൗത്ത് കൊൽക്കത്തയിലേക്ക് മാറുന്നത്. ആറു തവണ സൗത്ത് കൊൽക്കത്തയെ മമത ബാനർജി പ്രതിനിധാനം ചെയ്തതും വലിയ മാർജിനിലായിരുന്നു. കഴിഞ്ഞ പൊതുതെരെഞ്ഞടുപ്പു വരെ തൃണമൂൽ കോൺഗ്രസ് 50 ശതമാനത്തിലേറെ വോട്ട് നേടിയ ഇൗ മണ്ഡലത്തിൽ 2014ൽ അത് കുത്തനെ താഴ്ന്ന് 37 ശതമാനത്തിലെത്തി.
ബി.ജെ.പിയുെട തഥാഗത റോയ് 25 ശതമാനം വോട്ടു നേടി മമതയെ ഞെട്ടിച്ചു. മമതയുടെ സ്വന്തം ഭവാനിപൂർ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പിക്ക് ലീഡ് നേടിക്കൊടുത്ത തഥാഗത റോയ് മേഘാലയ ഗവർണറുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.