ചാക്കിട്ട് പിടിത്തം-ബി.ജെ.പി സ്പെഷൽ
text_fieldsന്യൂഡൽഹി: കേഡർ പാർട്ടിയായ ബി.ജെ.പിയുടെ നേതാക്കൾ താഴെത്തട്ടിൽ പ്രവർത്തിച്ച് ഉയർ ന്നുവരുന്നവരാണെന്ന വാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ. പാർട്ടി അധികാരത്തിലുള്ള സ ംസ്ഥാനങ്ങളിലെ മന്ത്രിമാരിൽ നാലിലൊരു ഭാഗവും മറ്റുപാർട്ടികളിൽനിന്ന് കൂറുമാറ ിയവരാണെന്ന് ‘ദ പ്രിൻറ്’ റിപ്പോർട്ട് ചെയ്തു.
മറ്റു പാർട്ടികളിൽനിന്ന് കൂറുമ ാറി ബി.ജെ.പിയിലെത്തിയശേഷം 24 മണിക്കൂറിനകം കാബിനറ്റ് മന്ത്രിമാരായവരുണ്ട്. ഗുജറാത ്തിലെ ജവഹർ ചാവ്ദ ഇതിെൻറ ഏറ്റവുമൊടുവിലെ ഉദാഹരണമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥ ാനങ്ങളിലെ മന്ത്രിമാരിൽ 29 ശതമാനവും മറ്റു പാർട്ടികളിൽ വേരുകളുള്ളവരാണ്. പ്രത്യേകിച്ചും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ.
ബി.ജെ.പി ഭരണം കൈയാളുന്ന അരുണാചൽപ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ മൊത്തം 180 മന്ത്രിമാരിൽ 53 പേരും മറ്റു കക്ഷികളിൽനിന്ന് മറുകണ്ടം ചാടിയവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹരിയാനയിലെ മൊത്തം 12 മന്ത്രിമാരിൽ മൂന്നുപേർ മറ്റു പാർട്ടികളിൽ നിന്നുള്ളവരാണ്. ഉത്തരാഖണ്ഡിലാകെട്ട 10 മന്ത്രിമാരിൽ അഞ്ചുപേരും ഇത്തരക്കാർ തന്നെ. സത്പാൽ മഹാരാജ്, ഹരക്സിങ് റാവത്ത്, യശ്പാൽ ആര്യ തുടങ്ങിയ പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. ഉത്തർപ്രദേശിൽ ബി.ജെ.പിയിലേക്ക് കൂറുമാറിയെത്തി, യോഗി ആദിത്യനാഥ് സർക്കാറിൽ മന്ത്രിമാരായത് ഒമ്പതുപേരാണ്. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എച്ച്.എൻ. ബഹുഗുണയുടെ മകൾ റിത ബഹുഗുണ ജോഷിയും ഇവരിൽ ഉൾപ്പെടും.
പരമ്പരാഗതമായി ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 2014നുശേഷം ഭരണം പിടിച്ച് പാർട്ടി നില മെച്ചപ്പെടുത്തിയത് മറ്റു കക്ഷികളിൽനിന്ന് നേതാക്കളെ അടർത്തിയെടുത്താണെന്ന് ‘ദ പ്രിൻറ്’ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിൽനിന്നാണ് കൂടുതൽപേരും ബി.ജെ.പിയിലെത്തിയത്. ത്രിപുരയിൽ മൊത്തം ഏഴുമന്ത്രിമാരിൽ നാലുപേരും മുൻ കോൺഗ്രസ് നേതാക്കളാണ്. അരുണാചൽപ്രദേശിലാകെട്ട മുഖ്യമന്ത്രി പേമ ഖണ്ഡ ഉൾപ്പെടെ ഏറെക്കുറെ മുഴുവൻ മന്ത്രിമാരും കോൺഗ്രസ് വിമതരാണ്. അസമിൽ 11 ബി.ജെ.പി മന്ത്രിമാരിൽ പകുതിയോളം പേരെ കോൺഗ്രസിൽനിന്ന് ചാക്കിട്ട് പിടിച്ചതാണ്. മണിപ്പൂരിൽ ബി.ജെ.പിയുടെ ആറുമന്ത്രിമാരിൽ മുഖ്യമന്ത്രി എൻ. ഭൈരൺ സിങ് ഉൾപ്പെടെ അഞ്ചുപേരും മറ്റു പാർട്ടികളിൽനിന്ന് കൂറുമാറിയെത്തിയവരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ബി.ജെ.പിയുടെ 24 മന്ത്രിമാരിൽ ഏഴുപേർ മറ്റു പാർട്ടികളിൽനിന്ന് വന്നവരാണ്. ഗോവയിൽ മനോഹർ പരീകറുടെ നിര്യാണത്തെ തുടർന്ന് രൂപവത്കരിച്ച പുതിയ മന്ത്രിസഭയിൽ ബി.ജെ.പിയുടെ അഞ്ച് കാബിനറ്റ് മന്ത്രിമാരിൽ രണ്ടുപേർ മുൻ കോൺഗ്രസുകാരാണ്.
അതേസമയം, ശിവസേനക്കൊപ്പം ബി.ജെ.പി ഭരണം കൈയാളുന്ന മഹാരാഷ്ട്രയിൽ പാർട്ടിയുടെ മുഴുവൻ മന്ത്രിമാരും സ്വന്തം കക്ഷിയിൽ വേരുള്ളവർ തന്നെ. 16 കാബിനറ്റ് മന്ത്രിമാരും ഏഴ് സഹമന്ത്രിമാരും പണ്ടുമുതലേ ബി.ജെ.പിയിൽ പ്രവർത്തിക്കുന്നവരാണ്. ഹിമാചൽപ്രദേശിലെ 12 ബി.ജെ.പി മന്ത്രിമാരിൽ ഒരാൾ മാത്രമാണ് കോൺഗ്രസിൽനിന്ന് കൂറുമാറി വന്നത്. ഝാർഖണ്ഡിലെ 10 പാർട്ടി മന്ത്രിമാരിൽ രണ്ടുപേർക്ക് മാത്രമാണ് മറ്റു പാർട്ടികളുടെ പഴയ പശ്ചാത്തലമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.