ബി.ജെ.പി പട്ടികയിൽ ആദ്യ പരിഗണന കുമ്മനത്തിന്
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്ന ബി.ജെ.പി സ് ഥാനാർഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചതായി സംസ്ഥാന അ ധ്യക്ഷന് പി.എസ്. ശ്രീധരന്‍പിള്ള. 22ന് എത്തുന്ന ദേശീയാധ്യക്ഷൻ അമിത് ഷായുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തും. തിരുവനന്തപുരത്ത് ആദ്യപരിഗണന മിസോറം ഗവർണ ർ കുമ്മനം രാജശേഖരനാണ്.
ബി.ഡി.ജെ.എസ് ഉൾപ്പെടെ ഘടകകക്ഷികളുമായി കൂടിയാലോചിച്ചശേഷമാകും അന്തിമതീരുമാനം. ആര്.എസ്.എസിെൻറ പരിഗണനയിലുള്ള നടൻ മോഹന്‍ലാലിെൻറ പേര് പട്ടികയിലില്ല. എ പ്ലസ് മണ്ഡലങ്ങളായി പാര്‍ട്ടി കരുതുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മൂന്നിലേറെപേര് പട്ടികയിലുണ്ട്. കുമ്മനം മടങ്ങിയെത്തിയാല്‍ തിരുവനന്തപുരത്ത് അദ്ദേഹം തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം.
കുമ്മനം മത്സരിക്കാനില്ലെങ്കിൽ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്, സുരേഷ് ഗോപി, സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിള്ള എന്നിവർക്കാണ് സാധ്യത. പത്തനംതിട്ടയില്‍ തന്ത്രി കുടുംബത്തിൽനിന്നുള്ള മഹേഷ് മോഹനര്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ, ജനറൽ സെക്രട്ടറി എം.ടി. രമേശ് എന്നിവരെ പരിഗണിക്കുന്നു.
പാലക്കാട്ടും ആറ്റിങ്ങലിലും ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെയും തൃശൂരും കാസര്‍കോടും കെ. സുരേന്ദ്രനെയും പരിഗണിക്കുന്നു. ആറ്റിങ്ങലിലേക്ക് പരിഗണിച്ച മുൻ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ഒഴിവാക്കി. നമ്പി നാരായണനെതിരായ പരാമർശമാണ് വിനയായത്. ജനറൽ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെയും വക്താവ് ബി. ഗോപാലകൃഷ്ണനെയും തൃശൂരിലെ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തി.
ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ തിരുവനന്തപുരം, പത്തനംതിട്ട ഒഴികെ ഏത് മണ്ഡലവും വിട്ടുനല്‍കാന്‍ ബി.ജെ.പി തയാറായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.