Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബാഗ്പതിൽ...

ബാഗ്പതിൽ ജയന്തിന് ജയം തന്നെ വേണം

text_fields
bookmark_border
jayant-chaudhary
cancel
camera_alt????????? ???????

ലഖ്നോ: ഒരുകാലത്ത് കുടുംബസ്വത്തായിരുന്ന മണ്ഡലമായിരുന്നു ബാഗ്പത് എന്നു പറഞ ്ഞിട്ടു കാര്യമൊന്നുമില്ല. നഗരമധ്യത്തിലൂടെയൊഴുകുന്ന യമുനയിലൂടെ പാർട്ടിയുടെ ശ ക്തിയും ഒഴുകിപ്പോയതായാണ് പാർട്ടി ശത്രുക്കളുടെ വിമർശനം. അതിനാൽ തന്നെ മേലനങ്ങി പ ണിയെടുത്തില്ലെങ്കിൽ രക്ഷയില്ലെന്ന് കുടുംബത്തിലെ ഇളമുറക്കാരനറിയാം. വിമർശനം ഉ ൾക്കൊണ്ടും വിജയമുറപ്പിക്കാനും അരയും തലയുംമുറുക്കി കർഷകരെ തേടി കരിമ്പുപാടങ്ങൾ താണ്ടുകയാണ് ജയന്ത് ചൗധരി.

മുത്തച്ഛൻ ചൗധരി ചരൺ സിങ് മുന്നുതവണയും പിതാവ് അജിത് സിങ് ആറുതവണയും ജയിച്ച മണ്ഡലമാണ് ബാഗ്പത്. എന്നാൽ, 2014ൽ പിതാവിന് കാലിടറി. ബി.ജെ.പിയും ബി.എസ്.പിയും സമാജ്വാദിയും രംഗത്തിറങ്ങിയുള്ള ചതുഷ്േകാണ മത്സരത്തിൽ ബി.ജെ.പിയുടെ സത്യപാല്‍ സിങ് ജയിച്ചുകയറി. സത്യപാൽ മോദി മന്ത്രിസഭയിൽ അംഗവുമായി.

മുസഫർനഗറിനു തൊട്ടുകിടക്കുന്ന മണ്ഡലമായതിനാൽ കലാപാനന്തരം മൊത്തം വോട്ടിെൻറ 42 ശതമാനത്തോളം നേടിയായിരുന്നു ബി.ജെ.പി വിജയം. കലാപത്തിൽ ജാട്ടുകളും മുസ്ലിംകളും രണ്ടു ചേരിയിലായതോടെ ആർ.എൽ.ഡിയുടെ പരമ്പരാഗത ജാട്ട് വോട്ട് ബി.ജെ.പിക്ക് പോയി. മുസ്ലിം വോട്ട് സമാജ്വാദി പാർട്ടിക്കും. രണ്ടാം സ്ഥാനത്തെത്തിയത് സമാജ്്വാദിയുടെ ഗുലാം മുഹമ്മദ് (21%). മൂന്നാം സ്ഥാനത്തെത്തിയ അജിത് സിങ്ങിന് ലഭിച്ചത് 19 ശതമാനം വോട്ട്. നാലാം സ്ഥാനത്തെത്തിയ ബി.എസ്.പിയും പിടിച്ചു 14 ശതമാനം വോട്ട്.

ബാഗ്പതിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും ബി.ജെ.പിയുടെ കൈവശമാണ്. ഏപ്രിൽ 11ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് ബാഗ്പതിലെയും ജനവിധി. ഉത്തർപ്രദേശിലെ എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി സഖ്യത്തിെൻറ സ്ഥാനാർഥിയാണ് ജയന്ത് ചൗധരി. മഹാസഖ്യത്തി‍െൻറ ശക്തി പരീക്ഷിക്കപ്പെടുന്ന മണ്ഡലം. തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങൾ ലക്ഷ്യമിട്ട് കോൺഗ്രസ് ഇവിടെ മത്സരിക്കുന്നുമില്ല. വോട്ടിങ് രീതിയും ശതമാനവും നോക്കിയാൽ ജയന്തിനാണ് വലിയ മുൻതൂക്കം. പക്ഷേ, വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് വലിയ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എതിരാളി കേന്ദ്രമന്ത്രിയും. കർഷകരെ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിലാണ് ആർ.എൽ.ഡി ഉപാധ്യക്ഷനായ ജയന്ത് ചൗധരിയുടെ ശ്രദ്ധ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsBag PathLok Sabha Electon 2019
News Summary - Bagpath - Political News
Next Story