Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഅസം പൗരത്വ പട്ടികയിൽ...

അസം പൗരത്വ പട്ടികയിൽ ഇനിയും പരിശോധന വേണ്ട –സി.പി.എം

text_fields
bookmark_border
assam-nrc
cancel

ന്യൂഡൽഹി: അസം പൗരത്വപട്ടികയിൽ സാമ്പിൾ പുനഃപരിേശാധന ആവശ്യപ്പെട്ട് കേന്ദ്രത്തി ലെയും അസമിലെയും എൻ.ഡി.എ സർക്കാറുകൾ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷകൾക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ രംഗത്തുവന്നു. മതത്തിെൻറ അടിസ്ഥാനത്തിൽ ആളുകളെ കണ്ടെത്താനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമാണിതെന്ന് പി.ബി വിമർശിച്ചു.

അസമിലെ പൗരത്വപട്ടികയിൽ ബംഗ്ലാദേശ് അതിർത്തി ജില്ലകളിലുള്ള 20 ശതമാനം ജനങ്ങളുടെയും മറ്റു ജില്ലകളിലുള്ള 10 ശതമാനം ജനങ്ങളുടെയും പേരുകൾ സാമ്പിൾ എന്ന നിലയിൽ പുനഃപരിശോധിക്കണമെന്നാണ് ഇരു സർക്കാറുകളും ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സി.പി.എം വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ജൂലൈ 31ന് അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്.

തുടർച്ചയായ ഹിയറിങ്ങിനും രേഖ സമർപ്പണത്തിനും സമയവും ധനവും ധാരാളം ചെലവഴിച്ച മനുഷ്യരെ വീണ്ടും കഷ്ടപ്പെടുത്താനേ ഇൗ നീക്കം ഉപകരിക്കൂ. കരട് പട്ടികയിൽനിന്ന് പുറത്തായ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഉടൻ നീതി ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വേണ്ടതെന്നും സി.പി.എം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPolitic's NewsAssam CitizenshipNational Register of Citizens
News Summary - Assam Citizenship National Register of Citizens -Politic's News
Next Story