അരൂരിൽ മത്സരം കടുക്കുന്നു
text_fieldsആലപ്പുഴ: അരൂർ കടുത്ത പോരാട്ടച്ചൂടിൽ. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസങ് ങളിലായി ആറ് പരിപാടികളിൽ പങ്കെടുത്തതോടെ എൽ.ഡി.എഫ് ക്യാമ്പ് ആവേശക്കൊടുമുടി യിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടം പിന്നാക്കം പോയ യു.ഡി.എഫിലെ ഷാനിമോൾ ഉസ് മാൻ അവസാന ഘട്ടത്തിൽ കുതിച്ചുചാട്ടം നടത്തിയിരുന്നു. സമാന സ്ഥിതിയാണ് ഇപ്പോൾ. പ ത്രിക നൽകുേമ്പാൾ ഷാനിമോൾക്ക് ഇത്ര മുന്നേറാനാകുമെന്ന് യു.ഡി.എഫ് കരുതിയിരുന്നില്ല.
മന്ത്രി ജി.സുധാകരെൻറ പൂതന പ്രയോഗമാണ് യു.ഡി.എഫിന് ഗുണകരമായത്. മഹിള കോൺഗ്രസ് ഉൾപ്പെടെയുള്ള പോഷക പ്രസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു. നേരത്തേ സമാനമായ രീതിയിൽ ആലത്തൂരിൽ അധിക്ഷേപത്തിനിരയായ രമ്യ ഹരിദാസ് എം.പി രണ്ട് ദിവസമായി ഷാനിമോൾക്കായി പ്രചാരണ രംഗത്തുണ്ട്.
ഈഴവ വോട്ടുകൾ എൽ.ഡി.എഫിൽനിന്ന് അടർത്താൻ യു.ഡി.എഫും എൻ.ഡി.എയും ശ്രമം തുടരുകയാണ്. വയലാർ വെടിെവപ്പ് നടത്തിയ പട്ടാളക്കാർക്ക് ആതിഥ്യം നൽകിയവരാണ് മനുവിെൻറ തറവാട്ടുകാരെന്ന ആരോപണം പൂർണമായും പ്രതിരോധിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
അതേസമയം സർക്കാർ പദ്ധതികളും മണ്ഡലത്തിലെ വികസന തുടർച്ചയും മുൻനിർത്തി വെല്ലുവിളികളെ മറികടക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ ‘സെൽഫ് േഗാളു’കളെ തടുക്കാനാകാതെ എൻ.ഡി.എ നേതൃത്വം നട്ടം തിരിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.